ഓർമകളിൽ ഒരു വയലിൻ വീട്..
ദ്വാരം എന്ന വാക്കിന് അകത്തോ പുറത്തോ കടക്കാനുള്ള വഴിയെന്ന് ഒരർഥമുണ്ട്. ചെന്നൈ ട്രിപ്ലിക്കെയ്ൻ ബി.വി സ്ട്രീറ്റിലെ പ്രശസ്തമായൊരു ഭവനത്തിന്‍റെ പേര് "ദ്വാരം' എന്നായിരുന്നു. അടിമുടി സംഗീതം സഞ്ചരിച്ചിരുന്ന വഴിയായിരുന്ന ആ വീട് ഏതാനും മാസങ്ങൾക്കുമുന്പ് പൊളിച്ചുനീക്കപ്പെട്ടു. ആ വീടിന്‍റെ കവാടത്തിലെ ഒരു തൂണിൽ ഇങ്ങനെ എഴുതിയിരുന്നു- ദ്വാരം വെങ്കടസ്വാമി നായിഡു..

ട്രിപ്ലിക്കെയ്ൻ നഗരത്തിന്‍റെ ഭയപ്പെടുത്തുന്ന തിരക്കുകൾക്കു മധ്യേ ഒരു വീട്. വയലിൻ ഇതിഹാസം പത്മശ്രീ ദ്വാരം വെങ്കടസ്വാമി നായിഡുവിന്‍റെ വീടായിരുന്നു അത്. സമാധാനം പകരുന്ന സംഗീതത്തിന്‍റെ മരുപ്പച്ചയായിരുന്നു ദ്വാരം എന്ന ആ വീടെന്ന് ഓർക്കുന്നു പഴമക്കാർ. പടിവാതിലിന്‍റെ ഒരു തൂണിൽ "ദ്വാരം ഹൗസ്' എന്നും, അടുത്ത തൂണിൽ "ദ്വാരം വെങ്കടസ്വാമി നായിഡു'വെന്നും എഴുതിയ ഫലകങ്ങൾ ബാക്കിവച്ചാണ് വീട് പൊളിച്ചുപോയത്.

വെങ്കടസ്വാമി നായിഡുവിന്‍റെ സംഗീതജീവിതത്തിന്‍റെ ഏറ്റവും വലിയ സ്മാരകമായി കരുതാവുന്നതായിരുന്നു ആ വീട്. അടുത്തകാലം വരെ അദ്ദേഹത്തിന്‍റെ മൂത്തമകളും വിഖ്യാത വയലിനിസ്റ്റുമായ ദ്വാരം മങ്കത്തായാരു താമസിച്ചിരുന്നതും ആ വീട്ടിലായിരുന്നു. വീടു നിന്നിരുന്ന സ്ഥലംകണ്ട് ട്രിപ്ലിക്കെയ്ൻ സ്വദേശി എസ്.എൽ. നരസിംഹൻ എന്നയാൾ പറഞ്ഞതിങ്ങനെ: മങ്കത്തായാരു അവിടെയുണ്ടാകുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. രണ്ടുമാസം മുന്പ് ഈ വഴി വന്നപ്പോൾ വീട് ഇവിടെയുണ്ടായിരുന്നു. അവർ ഇപ്പോൾ എവിടെയാണെന്ന് ഒരറിവുമില്ല.

കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു ഈ സംഭവം. മങ്കത്തായാരു ഇപ്പോൾ ഈ ലോകത്തില്ല. കഴിഞ്ഞ ബുധനാഴ്ച, ലോക വയലിൻ ദിനത്തിനു പിറ്റേന്ന് 85-ാം വയസിൽ സംഗീത ശിഖാമണി കലൈമാമണി ദ്വാരം മങ്കത്തായാരു ഓർമയായി.

ദ്വാരത്തിന്‍റെ കഥ

പൂമുഖത്ത് പൂർവികരുടെ ചിത്രങ്ങൾ അലങ്കരിച്ചിരുന്ന വീടിന് സംഗീതത്തിനപ്പുറം വലിയ കഥകളുണ്ടായിരുന്നു പറയാൻ. ബംഗളൂരുവിൽ 1893ലെ ദീപാവലിനാളിലായിരുന്നു ദ്വാരം വെങ്കടസ്വാമി നായിഡുവിന്‍റെ ജനനം. പഠിച്ചതും വളർന്നതും വിശാഖപട്ടണത്ത്. അച്ഛനും മുത്തച്ഛനും പട്ടാളക്കാർ. ഇരുവരുടെയും ഹോബി വയലിൻ വായന. സ്വാഭാവികമായും വെങ്കടസ്വാമിയും വയലിന്‍റെ വഴിയിലെത്തി. വിജയനഗരം മഹാരാജാസ് മ്യൂസിക് കോളജിൽ വയലിൻ പ്രഫസറായി നിയമിതനാവുകയും ചെയ്തു. 26-ാം വയസിൽ പ്രിൻസിപ്പലുമായി. അദ്ദേഹത്തിനു ഭാഗികമായി മാത്രമേ കാഴ്ചശക്തിയുണ്ടായിരുന്നുള്ളൂ എന്നും അറിയണം.

1949ൽ വിജയനഗരത്തിൽനിന്നു മദ്രാസിലേക്കു താമസം മാറുന്നകാലത്താണ് ദ്വാരം വീടിന്‍റെ കഥ തുടങ്ങുന്നത്. കച്ചേരികൾക്ക് ആന്ധ്രയിൽനിന്നുള്ള യാത്രകൾ പ്രയാസം സൃഷ്ടിച്ചുതുടങ്ങിയപ്പോൾ ചെന്നൈയിലേക്കു മാറുന്നകാര്യം പരിഗണിക്കുകയായിരുന്നു. നിയമസഭാംഗമായിരുന്ന ആർ.ബി. രാമകൃഷ്ണരാജുവാണ് ആ പറിച്ചുനടൽ യാഥാർഥ്യമാക്കിയത്. സമ്മാന മഹോത്സവമെന്നപേരിൽ പരിപാടി സംഘടിപ്പിച്ച് പണം കണ്ടെത്തി. അന്നത്തെ 35,000 രൂപയാണ് വർണാഭമായ ചടങ്ങിൽ ശേഖരിച്ചുനൽകിയത്.

ആ തുക വാങ്ങാൻ നായിഡു രണ്ടു നിബന്ധനകൾ മുന്നോട്ടുവച്ചു. രണ്ടായിരം രൂപ മൂത്ത സഹോദരനും ഗുരുവുമായ വെങ്കടകൃഷ്ണയ്യയ്ക്കു നൽകണം. മറ്റൊരു രണ്ടായിരം കഷ്ടപ്പാടിൽ കഴിയുന്ന ഒരു വയലിനിസ്റ്റിനും നൽകണം. ബാക്കി തുക അദ്ദേഹം വാങ്ങി. വീടുവയ്ക്കാനുള്ള സ്ഥലം കണ്ടെത്തുകയും ചെയ്തു. 1964 വരെ അദ്ദേഹം ആ വീട്ടിൽ താമസിച്ചു., ആന്ധ്രയിൽവച്ചു മരിക്കുന്നതുവരെ.

പരിശീലനമായിരുന്നു ദ്വാരം വെങ്കിടസ്വാമി നായിഡുവിന്‍റെ മുഖ്യകാര്യം. ഒരൊറ്റ ദിവസംപോലും ശിഷ്യർ പരിശീലനം മുടക്കുന്നത് അദ്ദേഹം സഹിച്ചിരുന്നില്ല. ഒരുദിവസം പ്രാക്ടീസ് ചെയ്തില്ലെങ്കിൽ നിങ്ങൾ സ്വന്തം തെറ്റുകൾ മനസിലാക്കും. രണ്ടു നാൾ പരിശീലനം മുടക്കിയാൽ ശ്രോതാക്കൾ ആ തെറ്റുകൾ മനസിലാക്കും- ഇതായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. സാക്ഷാൽ യെഹുദി മെനുഹിൻ പോലും നായിഡുവിന്‍റെ വയലിനിൽ ആകൃഷ്ടനായിരുന്നുവെന്നറിയുന്പോൾ ആ കൈകളുടെ മഹത്വം വ്യക്തമാകുന്നു.

ചെന്പൈയ്ക്കൊപ്പം മങ്കത്തായാരു

പതിനാലാം വയസിൽ ചെന്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിക്ക് വയലിൻ വായിച്ച് അരങ്ങേറുകയെന്ന അസുലഭ ഭാഗ്യം നേടിയയാളാണ് ദ്വാരം മങ്കത്തായാരു- ദ്വാരം വെങ്കടസ്വാമി നായിഡുവിന്‍റെ മകൾ. വിജയനഗരത്തിൽ 1937 ഓഗസ്റ്റ് 29നായിരുന്നു മങ്കത്തായാരുവിന്‍റെ ജനനം. ചെറുപ്രായത്തിൽ വായ്പ്പാട്ടു പഠിച്ചുതുടങ്ങി. വയലിൻ മുഖ്യവിഷയമായി പഠിച്ച് ഡിപ്ലോമയും നേടി.

കുടുംബം ചെന്നൈയിലേക്കു മാറിയതോടെ പഠനം ഗൗരവത്തോടെ തുടർന്നു. രാഷ്ട്രപതിമാരായ രാജേന്ദ്രപ്രസാദ്, എസ്. രാധാകൃഷ്ണൻ, നീലം സഞ്ജീവ റെഡ്ഡി, പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവർക്കു മുന്നിൽ പിതാവിനൊപ്പം കച്ചേരികളിൽ വായിക്കാൻ ചെറുപ്രായത്തിൽതന്നെ മങ്കത്തായാരുവിനു കഴിഞ്ഞു. വിജയനഗരം മഹാരാജ കോളജിലും നീണ്ടകാലം ആകാശവാണിയിലും പ്രവർത്തിച്ചു. പിന്നീട് ചെന്നൈ മ്യൂസിക് അക്കാദമിയിൽ എച്ച്ഒഡി ആയിരുന്നു.

സോളോ ആർട്ടിസ്റ്റ് ആയും അക്കന്പനിസ്റ്റ് ആയും മങ്കത്തായാരു ഒരുപോലെ തിളങ്ങി. പാട്ടുകാരെ സസൂക്ഷ്മം പിന്തുടരുന്പോഴും മനോധർമത്താൽ ശ്രോതാക്കളെ കൈയിലെടുത്തു. ഡി.കെ. പട്ടമ്മാൾ, എം.എസ്. സുബ്ബലക്ഷ്മി, എം.എൽ. വസന്തകുമാരി, ഡി.കെ. ജയരാമൻ, ഡോ. ബാലമുരളീകൃഷ്ണ തുടങ്ങി മഹാപ്രതിഭകൾക്കൊപ്പമുള്ള വേദികൾ ഒരുകാലത്തും സംഗീതപ്രേമികൾ മറക്കാനിടയില്ല. കർണാടക സംഗീതത്തിലെ രണ്ടു തലമുറകൾ.

ഇക്കൂട്ടത്തിൽ പ്രത്യേകം പറയേണ്ട ഒരു പേരുണ്ട്- ടി.ആർ. മഹാലിംഗം എന്ന മാലി., വിഖ്യാത പുല്ലാങ്കുഴൽ വിദ്വാൻ. അദ്ദേഹത്തിന്‍റെ നൂറുകണക്കിനു കച്ചേരികൾക്ക് മങ്കത്തായാരു വയലിൻ വായിച്ചു. വിചിത്രമായ സ്വഭാവരീതികളാൽ കച്ചേരികളെ "പരീക്ഷണ'ശാലകളാക്കുമായിരുന്നു മാലി. അങ്ങനെയൊരാൾക്കൊപ്പം വേദിയിൽ വയലിൻ വായിക്കാൻ എത്രമാത്രം സഹനശക്തിയും ക്ഷമയും വേണമെന്ന് മങ്കത്തായാരുവിനെ കണ്ടുപഠിക്കേണ്ടിവരും!

പിതാവിനും സഹോദരൻ ദ്വാരം സത്യനാരായണ മൂർത്തിക്കും ഒപ്പം ഒട്ടേറെ കച്ചേരികൾ നടത്തി. ജർമനിയും അമേരിക്കയുമടക്കം വിവിധ രാജ്യങ്ങളിൽ സോളോകൾ അവതരിപ്പിച്ച് ശ്രോതാക്കളെ ത്രസിപ്പിച്ചു. സംഗീതത്തെ ജീവിതപങ്കാളിയായി കരുതിയ മങ്കത്തായാരു വിവാഹം കഴിച്ചിരുന്നില്ല. ദ്വാരം കുടുംബം മുഴുവനും ശാസ്ത്രീയ സംഗീതലോകത്തിനു സമർപ്പിക്കപ്പെട്ട അപൂർവതയായിരുന്നു. മങ്കത്തായാരുവിന്‍റെ മരണത്തോടെ ദ്വാരം വീടിന്‍റെ ഓർമകൾ കൂടുതൽ ദീപ്തമാകുന്നു.

ഹരിപ്രസാദ്‌