Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഓർമകളിൽ ഒരു വയലിൻ വീട്..
ദ്വാരം എന്ന വാക്കിന് അകത്തോ പുറത്തോ കടക്കാനുള്ള വഴിയെന്ന് ഒരർഥമുണ്ട്. ചെന്നൈ ട്രിപ്ലിക്കെയ്ൻ ബി.വി സ്ട്രീറ്റിലെ പ്രശസ്തമായൊരു ഭവനത്തിന്റെ പേര് "ദ്വാരം' എന്നായിരുന്നു. അടിമുടി സംഗീതം സഞ്ചരിച്ചിരുന്ന വഴിയായിരുന്ന ആ വീട് ഏതാനും മാസങ്ങൾക്കുമുന്‍പ് പൊളിച്ചുനീക്കപ്പെട്ടു. ആ വീടിന്റെ കവാടത്തിലെ ഒരു തൂണിൽ ഇങ്ങനെ എഴുതിയിരുന്നു- ദ്വാരം വെങ്കടസ്വാമി നായിഡു..
ട്രിപ്ലിക്കെയ്ൻ നഗരത്തിന്റെ ഭയപ്പെടുത്തുന്ന തിരക്കുകൾക്കു മധ്യേ ഒരു വീട്. വയലിൻ ഇതിഹാസം പത്മശ്രീ ദ്വാരം വെങ്കടസ്വാമി നായിഡുവിന്റെ വീടായിരുന്നു അത്. സമാധാനം പകരുന്ന സംഗീതത്തിന്റെ മരുപ്പച്ചയായിരുന്നു ദ്വാരം എന്ന ആ വീടെന്ന് ഓർക്കുന്നു പഴമക്കാർ. പടിവാതിലിന്റെ ഒരു തൂണിൽ "ദ്വാരം ഹൗസ്' എന്നും, അടുത്ത തൂണിൽ "ദ്വാരം വെങ്കടസ്വാമി നായിഡു'വെന്നും എഴുതിയ ഫലകങ്ങൾ ബാക്കിവച്ചാണ് വീട് പൊളിച്ചുപോയത്.
വെങ്കടസ്വാമി നായിഡുവിന്റെ സംഗീതജീവിതത്തിന്റെ ഏറ്റവും വലിയ സ്മാരകമായി കരുതാവുന്നതായിരുന്നു ആ വീട്. അടുത്തകാലം വരെ അദ്ദേഹത്തിന്റെ മൂത്തമകളും വിഖ്യാത വയലിനിസ്റ്റുമായ ദ്വാരം മങ്കത്തായാരു താമസിച്ചിരുന്നതും ആ വീട്ടിലായിരുന്നു. വീടു നിന്നിരുന്ന സ്ഥലംകണ്ട് ട്രിപ്ലിക്കെയ്ൻ സ്വദേശി എസ്.എൽ. നരസിംഹൻ എന്നയാൾ പറഞ്ഞതിങ്ങനെ: മങ്കത്തായാരു അവിടെയുണ്ടാകുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. രണ്ടുമാസം മുന്‍പ് ഈ വഴി വന്നപ്പോൾ വീട് ഇവിടെയുണ്ടായിരുന്നു. അവർ ഇപ്പോൾ എവിടെയാണെന്ന് ഒരറിവുമില്ല.
കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു ഈ സംഭവം. മങ്കത്തായാരു ഇപ്പോൾ ഈ ലോകത്തില്ല. കഴിഞ്ഞ ബുധനാഴ്ച, ലോക വയലിൻ ദിനത്തിനു പിറ്റേന്ന് 85-ാം വയസിൽ സംഗീത ശിഖാമണി കലൈമാമണി ദ്വാരം മങ്കത്തായാരു ഓർമയായി.
ദ്വാരത്തിന്റെ കഥ
പൂമുഖത്ത് പൂർവികരുടെ ചിത്രങ്ങൾ അലങ്കരിച്ചിരുന്ന വീടിന് സംഗീതത്തിനപ്പുറം വലിയ കഥകളുണ്ടായിരുന്നു പറയാൻ. ബംഗളൂരുവിൽ 1893ലെ ദീപാവലിനാളിലായിരുന്നു ദ്വാരം വെങ്കടസ്വാമി നായിഡുവിന്റെ ജനനം. പഠിച്ചതും വളർന്നതും വിശാഖപട്ടണത്ത്. അച്ഛനും മുത്തച്ഛനും പട്ടാളക്കാർ. ഇരുവരുടെയും ഹോബി വയലിൻ വായന. സ്വാഭാവികമായും വെങ്കടസ്വാമിയും വയലിന്റെ വഴിയിലെത്തി. വിജയനഗരം മഹാരാജാസ് മ്യൂസിക് കോളജിൽ വയലിൻ പ്രഫസറായി നിയമിതനാവുകയും ചെയ്തു. 26-ാം വയസിൽ പ്രിൻസിപ്പലുമായി. അദ്ദേഹത്തിനു ഭാഗികമായി മാത്രമേ കാഴ്ചശക്തിയുണ്ടായിരുന്നുള്ളൂ എന്നും അറിയണം.
1949ൽ വിജയനഗരത്തിൽനിന്നു മദ്രാസിലേക്കു താമസം മാറുന്നകാലത്താണ് ദ്വാരം വീടിന്റെ കഥ തുടങ്ങുന്നത്. കച്ചേരികൾക്ക് ആന്ധ്രയിൽനിന്നുള്ള യാത്രകൾ പ്രയാസം സൃഷ്ടിച്ചുതുടങ്ങിയപ്പോൾ ചെന്നൈയിലേക്കു മാറുന്നകാര്യം പരിഗണിക്കുകയായിരുന്നു. നിയമസഭാംഗമായിരുന്ന ആർ.ബി. രാമകൃഷ്ണരാജുവാണ് ആ പറിച്ചുനടൽ യാഥാർഥ്യമാക്കിയത്. സമ്മാന മഹോത്സവമെന്നപേരിൽ പരിപാടി സംഘടിപ്പിച്ച് പണം കണ്ടെത്തി. അന്നത്തെ 35,000 രൂപയാണ് വർണാഭമായ ചടങ്ങിൽ ശേഖരിച്ചുനൽകിയത്.
ആ തുക വാങ്ങാൻ നായിഡു രണ്ടു നിബന്ധനകൾ മുന്നോട്ടുവച്ചു. രണ്ടായിരം രൂപ മൂത്ത സഹോദരനും ഗുരുവുമായ വെങ്കടകൃഷ്ണയ്യയ്ക്കു നൽകണം. മറ്റൊരു രണ്ടായിരം കഷ്ടപ്പാടിൽ കഴിയുന്ന ഒരു വയലിനിസ്റ്റിനും നൽകണം. ബാക്കി തുക അദ്ദേഹം വാങ്ങി. വീടുവയ്ക്കാനുള്ള സ്ഥലം കണ്ടെത്തുകയും ചെയ്തു. 1964 വരെ അദ്ദേഹം ആ വീട്ടിൽ താമസിച്ചു., ആന്ധ്രയിൽവച്ചു മരിക്കുന്നതുവരെ.
പരിശീലനമായിരുന്നു ദ്വാരം വെങ്കിടസ്വാമി നായിഡുവിന്റെ മുഖ്യകാര്യം. ഒരൊറ്റ ദിവസംപോലും ശിഷ്യർ പരിശീലനം മുടക്കുന്നത് അദ്ദേഹം സഹിച്ചിരുന്നില്ല. ഒരുദിവസം പ്രാക്ടീസ് ചെയ്തില്ലെങ്കിൽ നിങ്ങൾ സ്വന്തം തെറ്റുകൾ മനസിലാക്കും. രണ്ടു നാൾ പരിശീലനം മുടക്കിയാൽ ശ്രോതാക്കൾ ആ തെറ്റുകൾ മനസിലാക്കും- ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സാക്ഷാൽ യെഹുദി മെനുഹിൻ പോലും നായിഡുവിന്റെ വയലിനിൽ ആകൃഷ്ടനായിരുന്നുവെന്നറിയുന്പോൾ ആ കൈകളുടെ മഹത്വം വ്യക്തമാകുന്നു.
ചെന്പൈയ്ക്കൊപ്പം മങ്കത്തായാരു
പതിനാലാം വയസിൽ ചെന്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിക്ക് വയലിൻ വായിച്ച് അരങ്ങേറുകയെന്ന അസുലഭ ഭാഗ്യം നേടിയയാളാണ് ദ്വാരം മങ്കത്തായാരു- ദ്വാരം വെങ്കടസ്വാമി നായിഡുവിന്റെ മകൾ. വിജയനഗരത്തിൽ 1937 ഓഗസ്റ്റ് 29നായിരുന്നു മങ്കത്തായാരുവിന്റെ ജനനം. ചെറുപ്രായത്തിൽ വായ്പ്പാട്ടു പഠിച്ചുതുടങ്ങി. വയലിൻ മുഖ്യവിഷയമായി പഠിച്ച് ഡിപ്ലോമയും നേടി.
കുടുംബം ചെന്നൈയിലേക്കു മാറിയതോടെ പഠനം ഗൗരവത്തോടെ തുടർന്നു. രാഷ്ട്രപതിമാരായ രാജേന്ദ്രപ്രസാദ്, എസ്. രാധാകൃഷ്ണൻ, നീലം സഞ്ജീവ റെഡ്ഡി, പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവർക്കു മുന്നിൽ പിതാവിനൊപ്പം കച്ചേരികളിൽ വായിക്കാൻ ചെറുപ്രായത്തിൽതന്നെ മങ്കത്തായാരുവിനു കഴിഞ്ഞു. വിജയനഗരം മഹാരാജ കോളജിലും നീണ്ടകാലം ആകാശവാണിയിലും പ്രവർത്തിച്ചു. പിന്നീട് ചെന്നൈ മ്യൂസിക് അക്കാദമിയിൽ എച്ച്ഒഡി ആയിരുന്നു.
സോളോ ആർട്ടിസ്റ്റ് ആയും അക്കന്പനിസ്റ്റ് ആയും മങ്കത്തായാരു ഒരുപോലെ തിളങ്ങി. പാട്ടുകാരെ സസൂക്ഷ്മം പിന്തുടരുന്പോഴും മനോധർമത്താൽ ശ്രോതാക്കളെ കൈയിലെടുത്തു. ഡി.കെ. പട്ടമ്മാൾ, എം.എസ്. സുബ്ബലക്ഷ്മി, എം.എൽ. വസന്തകുമാരി, ഡി.കെ. ജയരാമൻ, ഡോ. ബാലമുരളീകൃഷ്ണ തുടങ്ങി മഹാപ്രതിഭകൾക്കൊപ്പമുള്ള വേദികൾ ഒരുകാലത്തും സംഗീതപ്രേമികൾ മറക്കാനിടയില്ല. കർണാടക സംഗീതത്തിലെ രണ്ടു തലമുറകൾ.
ഇക്കൂട്ടത്തിൽ പ്രത്യേകം പറയേണ്ട ഒരു പേരുണ്ട്- ടി.ആർ. മഹാലിംഗം എന്ന മാലി., വിഖ്യാത പുല്ലാങ്കുഴൽ വിദ്വാൻ. അദ്ദേഹത്തിന്റെ നൂറുകണക്കിനു കച്ചേരികൾക്ക് മങ്കത്തായാരു വയലിൻ വായിച്ചു. വിചിത്രമായ സ്വഭാവരീതികളാൽ കച്ചേരികളെ "പരീക്ഷണ'ശാലകളാക്കുമായിരുന്നു മാലി. അങ്ങനെയൊരാൾക്കൊപ്പം വേദിയിൽ വയലിൻ വായിക്കാൻ എത്രമാത്രം സഹനശക്തിയും ക്ഷമയും വേണമെന്ന് മങ്കത്തായാരുവിനെ കണ്ടുപഠിക്കേണ്ടിവരും!
പിതാവിനും സഹോദരൻ ദ്വാരം സത്യനാരായണ മൂർത്തിക്കും ഒപ്പം ഒട്ടേറെ കച്ചേരികൾ നടത്തി. ജർമനിയും അമേരിക്കയുമടക്കം വിവിധ രാജ്യങ്ങളിൽ സോളോകൾ അവതരിപ്പിച്ച് ശ്രോതാക്കളെ ത്രസിപ്പിച്ചു. സംഗീതത്തെ ജീവിതപങ്കാളിയായി കരുതിയ മങ്കത്തായാരു വിവാഹം കഴിച്ചിരുന്നില്ല. ദ്വാരം കുടുംബം മുഴുവനും ശാസ്ത്രീയ സംഗീതലോകത്തിനു സമർപ്പിക്കപ്പെട്ട അപൂർവതയായിരുന്നു. മങ്കത്തായാരുവിന്റെ മരണത്തോടെ ദ്വാരം വീടിന്റെ ഓർമകൾ കൂടുതൽ ദീപ്തമാകുന്നു.
ഹരിപ്രസാദ്
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
നെബു യാത്രയിലാണ് പുഴയോരങ്ങളിലൂടെ
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാ
എൻ ഗേദി
ഉത്തമഗീതത്തിൽ എൻ ഗേദിയിലെ മുന്തിരിത്തോപ്പുകളും (1,14) പ്രഭാഷകനിൽ അവിടത്തെ ഈന്തപ്പനകളും പരാമർശിച്ചിട്ടുണ്ട്. എ
എൻജിനീയറുടെ വീണ
1940 മാർച്ച് 16നു ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തന്പി 83-ാം വയസിലേക്കു കടക്കുകയാണ്. സിനിമയിൽ ഗാനങ്ങളെഴുതുന്പോൾ അത
ഗിറ്റാർ നിലാവ്...
ഇളയനിലാ പൊഴിഗിറതേ എന്ന പാട്ട് എക്കാലവും ഒരു ഗിറ്റാർ സോളോയെ ഓർമിപ്പിക്കും. പയണങ്ങൾ മുടിവതില്ലൈ എന്ന ചിത്രത്തില
മലേഷ്യൻ വിമാന തിരോധാനം ഇന്നും ഇരുൾമറയിൽ
വിമാനം ബീജിംഗിൽ ലാൻഡിംഗ് സമയമായിട്ടും പറന്നെത്തിയില്ല. യാത്രക്കാരെ സ്വീകരിക്കാൻ കാത്തുനിന്നവർക്ക് വിമാനക്കന്പ
കാലിക സിനിമയൊരുക്കി ദന്പതികൾ
മാധ്യമരംഗത്തു നിന്നാണ് ഞാൻ സിനിമയിലേക്കു വരുന്നത്. ചെറുപ്പം മുതൽ മനസു നിറയെ സിനിമയായിരുന്നു. തിരക്കഥയുമായി നി
ലവ്ഫുളി യുവേഴ്സ് വെങ്കി!
ഇരുപതാം വയസില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയ്ക്കു പിന്നാലെ കൂടിയ വെങ്കിടേഷിന് ഡയലോഗുള്ള വേഷം കിട്ടിയതു വെളിപാടി
സിംഹവനത്തിനുള്ളിലെ പ്രസന്നമായ തപസ്
കൊടുംവനത്തിനുള്ളിലെ സന്യാസാശ്രമത്തിനു ചുറ്റും കാവൽക്കാരെപ്പോലെ സിംഹങ്ങളും കരടികളും. സിംഹങ്ങളുടെ മുരൾച്ചയും കരടി
നാടകം ഒരു തിരിഞ്ഞുനോട്ടം
വിദ്യാർഥിയായിരിക്കുന്പോൾത്തന്നെ എനിക്കു നാടകം കാണാനുള്ള താത്പര്യമുണ്ടായിരുന്നു. വീട്ടുകാർ അറിഞ്ഞും അറിയാതെയും അക്ക
ഇങ്ങനെയും ഒരു സിനിമാക്കാലം
മലയാളത്തിലെ ആദ്യ ശബ്ദസിനിമയായ ബാലനിലെ നായിക എം.കെ. കമലത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. 1923-ൽ കോട്ടയം കുമരക
കുലപതികളുടെ ശവകുടീരങ്ങൾ
ക്രിസ്ത്യൻ പള്ളിയായും മുസ്ലിം മോസ്കായും യഹൂദ സിനഗോഗായും പലപ്പോഴും രൂപമാറ്റം വന്നിട്ടുള്ള ഈ കെട്ടിടം ഈ മൂന്നു മതസ്ഥ
ആരാധനക്രമ പണ്ഡിതന് ആദരം
ശ്രേഷ്ഠമായ പൗരോഹിത്യത്തിൽ 54 വർഷം പിന്നിടുന്ന വേളയിലും റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ ആഴമേറിയ പഠനത്തിലും ഗവേഷ
സിനിമ കാണാൻ കൊതിച്ച്
തൃശൂർ ജില്ലയിലെ പുതുക്കാടാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത്. അന്നവിടെയായിരുന്നു എന്റെ പിതാവിനു ജോലി. 1941ൽ അദ്ദേഹം തൃ
ബിയോണ്‍സ്, ബിയോണ്ട് എക്സലൻസ്
ബിയോണ്‍സ്- സംഗീതപ്രേമികൾക്കു സുപരിചിതമായ പേര്. ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ വ്യക്തി. റിനൈസൻസ് എന്ന ആൽബത
ഓർമകൾക്ക് സുഗന്ധം...
ഫെബ്രുവരി 13നു ഒഎൻവി കുറുപ്പിന്റെ ഏഴാം ചരമവാർഷികദിനം
ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്നതാണ്
തലയിലേറ്റ ആ അടി!
വിജയത്തിലേക്കു കുറുക്കുവഴികൾ ഇല്ലെന്നും, ഒരിക്കലും പ്രതീക്ഷകൾ കൈവിടരുതെന്നും ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ഗായക
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
നെബു യാത്രയിലാണ് പുഴയോരങ്ങളിലൂടെ
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാ
എൻ ഗേദി
ഉത്തമഗീതത്തിൽ എൻ ഗേദിയിലെ മുന്തിരിത്തോപ്പുകളും (1,14) പ്രഭാഷകനിൽ അവിടത്തെ ഈന്തപ്പനകളും പരാമർശിച്ചിട്ടുണ്ട്. എ
എൻജിനീയറുടെ വീണ
1940 മാർച്ച് 16നു ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തന്പി 83-ാം വയസിലേക്കു കടക്കുകയാണ്. സിനിമയിൽ ഗാനങ്ങളെഴുതുന്പോൾ അത
ഗിറ്റാർ നിലാവ്...
ഇളയനിലാ പൊഴിഗിറതേ എന്ന പാട്ട് എക്കാലവും ഒരു ഗിറ്റാർ സോളോയെ ഓർമിപ്പിക്കും. പയണങ്ങൾ മുടിവതില്ലൈ എന്ന ചിത്രത്തില
മലേഷ്യൻ വിമാന തിരോധാനം ഇന്നും ഇരുൾമറയിൽ
വിമാനം ബീജിംഗിൽ ലാൻഡിംഗ് സമയമായിട്ടും പറന്നെത്തിയില്ല. യാത്രക്കാരെ സ്വീകരിക്കാൻ കാത്തുനിന്നവർക്ക് വിമാനക്കന്പ
കാലിക സിനിമയൊരുക്കി ദന്പതികൾ
മാധ്യമരംഗത്തു നിന്നാണ് ഞാൻ സിനിമയിലേക്കു വരുന്നത്. ചെറുപ്പം മുതൽ മനസു നിറയെ സിനിമയായിരുന്നു. തിരക്കഥയുമായി നി
ലവ്ഫുളി യുവേഴ്സ് വെങ്കി!
ഇരുപതാം വയസില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയ്ക്കു പിന്നാലെ കൂടിയ വെങ്കിടേഷിന് ഡയലോഗുള്ള വേഷം കിട്ടിയതു വെളിപാടി
സിംഹവനത്തിനുള്ളിലെ പ്രസന്നമായ തപസ്
കൊടുംവനത്തിനുള്ളിലെ സന്യാസാശ്രമത്തിനു ചുറ്റും കാവൽക്കാരെപ്പോലെ സിംഹങ്ങളും കരടികളും. സിംഹങ്ങളുടെ മുരൾച്ചയും കരടി
നാടകം ഒരു തിരിഞ്ഞുനോട്ടം
വിദ്യാർഥിയായിരിക്കുന്പോൾത്തന്നെ എനിക്കു നാടകം കാണാനുള്ള താത്പര്യമുണ്ടായിരുന്നു. വീട്ടുകാർ അറിഞ്ഞും അറിയാതെയും അക്ക
ഇങ്ങനെയും ഒരു സിനിമാക്കാലം
മലയാളത്തിലെ ആദ്യ ശബ്ദസിനിമയായ ബാലനിലെ നായിക എം.കെ. കമലത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. 1923-ൽ കോട്ടയം കുമരക
കുലപതികളുടെ ശവകുടീരങ്ങൾ
ക്രിസ്ത്യൻ പള്ളിയായും മുസ്ലിം മോസ്കായും യഹൂദ സിനഗോഗായും പലപ്പോഴും രൂപമാറ്റം വന്നിട്ടുള്ള ഈ കെട്ടിടം ഈ മൂന്നു മതസ്ഥ
ആരാധനക്രമ പണ്ഡിതന് ആദരം
ശ്രേഷ്ഠമായ പൗരോഹിത്യത്തിൽ 54 വർഷം പിന്നിടുന്ന വേളയിലും റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ ആഴമേറിയ പഠനത്തിലും ഗവേഷ
സിനിമ കാണാൻ കൊതിച്ച്
തൃശൂർ ജില്ലയിലെ പുതുക്കാടാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത്. അന്നവിടെയായിരുന്നു എന്റെ പിതാവിനു ജോലി. 1941ൽ അദ്ദേഹം തൃ
ബിയോണ്‍സ്, ബിയോണ്ട് എക്സലൻസ്
ബിയോണ്‍സ്- സംഗീതപ്രേമികൾക്കു സുപരിചിതമായ പേര്. ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ വ്യക്തി. റിനൈസൻസ് എന്ന ആൽബത
ഓർമകൾക്ക് സുഗന്ധം...
ഫെബ്രുവരി 13നു ഒഎൻവി കുറുപ്പിന്റെ ഏഴാം ചരമവാർഷികദിനം
ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്നതാണ്
തലയിലേറ്റ ആ അടി!
വിജയത്തിലേക്കു കുറുക്കുവഴികൾ ഇല്ലെന്നും, ഒരിക്കലും പ്രതീക്ഷകൾ കൈവിടരുതെന്നും ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ഗായക
ഭാഷകളുടെ മഴവിൽ ചന്തം
ഭാഷാവൈവിധ്യത്തിൽ മാത്രമല്ല മലയാളസിനിമയുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നുമാണ് കാസർഗോഡ്. ബിഗ് സ്ക്രീനിൽ അധികമൊന്
ഷിമിലിയാകാന് വെയില്‍കൊണ്ട് കറുത്തു - ഐശ്വര്യ അനില്‍കുമാര്‍
എറണാകുളം തോപ്പുംപടിയിലെ ന്യൂസ് പേപ്പര്‍ ഏജന്റ് അനില്‍കുമാറിന്റെ മകള്‍ ഐശ്വര്യ സിനിമാസ്വപ്നങ്ങള്‍ക്കു പിന്നാലെ കൂ
വാണരുളുന്ന വാണി ജയറാം
ചില നാദങ്ങൾ ഈശ്വരൻ സ്വന്തം കൈകൊണ്ടുതന്നെ തീർക്കുന്നതാണ്. കാലത്തിന്റെ പ്രഹരങ്ങൾക്ക് ആ സ്വരമാധുര്യത്തെ തകർക്കാവി
മലബാറിനെ തൊട്ടറിഞ്ഞ വില്യം ലോഗൻ
ചരിത്രരചനകൾ പലപ്പോഴും വിവാദങ്ങൾക്ക് വിഷയമാകാറുണ്ട്. എന്നാൽ തർക്കങ്ങൾക്കിടം കൊടുക്കാതെ ഒരു ചരിത്രപഠനം നാടിന
കോൽക്കത്തയുടെ ഗാന്ധിജി
കോൽക്കത്ത നഗരത്തിന്റെ ആത്മാവുതന്നെ മഹാത്മാ ഗാന്ധിയുടെ സ്മരണകളുമായി കൊരുത്തു കിടക്കുന്നതാണ്. ബ്രീട്ടീഷ് അധീനതയ
രണ്ടാം ക്രൂശിക്കൽ
ദക്ഷിണാഫ്രിക്കയിലെ ജീവിതകാലം മുതൽ അദ്ദേഹത്തിന്റെ എല്ലാ ദിവസങ്ങളും ആരംഭിച്ചിരുന്ന രീതിയിൽത്തന്നെയാണ് മോഹൻദാസ് ക
ഹൃദയപൂർവം ഗാന്ധിമാർഗം
പോർബന്ദർ, രാജ്കോട്ട്, അഹമ്മദാബാദിലെ സബർമതി, ഡർബൻ, ജോഹന്നാസ്ബർഗ്, നാഗ്പൂരിനടുത്ത് വാർധ, ഡൽഹി ... മഹാത്മാഗാന്ധി
ബേല ബോസ്: ബംഗാളിന്റെ ഝാൻസി റാണി
ബംഗാൾ വിഭജനത്തിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബേല സാധാരണ അഭയാർഥികളുടെ സഹായത്തിനായി 1947ൽ ഝാൻസി റാണ
ഒരു പനിനീർപ്പൂവിന്റെ ഓർമ്മയ്ക്ക്
സിനിമാപ്രവർത്തകരും ആരാധകരും ബന്ധുക്കളും നാട്ടുകാരും സംഘടനകളും പ്രേംനസീറിനെക്കുറിച്ച് ഇക്കാലത്തും പുതിയ പുതിയ ഓ
ഗിറ്റാറിസ്റ്റുകളുടെ ഗിറ്റാറിസ്റ്റ്!
ആറു സ്ട്രിംഗുകൾകൊണ്ട് സംഗീതലോകം ഭരിച്ച ഗിറ്റാറിസ്റ്റുകൾ പലരുണ്ടാകാം. അവരിൽ ഇതിഹാസതുല്യനായിരുന്നു ഇംഗ്ലീഷ് ഗിറ
Latest News
മലയാളി അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിക്കുന്നു; ചെന്നൈയില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍
ബോധപൂർവമല്ല, കോൾ വന്നപ്പോൾ പ്ലേ ആയതാണ്; വിശദീകരണവുമായി ബിജെപി എംഎൽഎ
ഇൻഡോറിലെ ക്ഷേത്രത്തിലുണ്ടായ അപകടം; മരണസംഖ്യ 35 ആയി
സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
Latest News
മലയാളി അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിക്കുന്നു; ചെന്നൈയില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍
ബോധപൂർവമല്ല, കോൾ വന്നപ്പോൾ പ്ലേ ആയതാണ്; വിശദീകരണവുമായി ബിജെപി എംഎൽഎ
ഇൻഡോറിലെ ക്ഷേത്രത്തിലുണ്ടായ അപകടം; മരണസംഖ്യ 35 ആയി
സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top