Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മഹാനന്ദിയയുടെ പ്രണയ പ്രയാണം
നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം വരച്ചു തരണമെന്നാവശ്യപ്പെട്ടു. അയാളുടെ ജീവിതം അടിമുടി മാറിത്തുടങ്ങുന്ന നിമിഷമായിരുന്നു അത്.
ഈ ലക്കം ഡൽഹി നോട്സ് ഒരു പുസ്തകം തുറന്നുവയ്ക്കുകയാണ്. സ്വീഡിഷ് മാധ്യമപ്രവർത്തകൻ പെർ ജെ. ആൻഡേഴ്സണ് എഴുതിയ ‘ദി അമേസിംഗ് സ്റ്റോറി ഓഫ് ദി മാൻ ഹൂ സൈക്കിൾഡ് ഫ്രം ഇന്ത്യ ടു യൂറോപ്പ് ഫോർ ലവ് ’. ഇതേ കഥ സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലെ നായകനായിരുന്ന ദേവ് പട്ടേലിനെ നായകനാക്കി സിനിമയാക്കാനുള്ള ഒരുക്കത്തിലുമാണ്. ആൻഡേഴ്സൻ എഴുതിയ കഥ ഇന്ത്യയിൽ നടന്ന കാലത്തിലേക്ക് നമ്മുക്കു പോകാം.
1949: ഒഡീഷയിലെ അത്മലിക് എന്ന ഉൾഗ്രാമത്തിലായിരുന്നു പ്രദ്യുകുമാർ മഹാനന്ദിയയുടെ ജനനം. ഗോത്രവർഗക്കാരുടെ പതിവനുസരിച്ച് കുഞ്ഞ് ജനിച്ചയുടൻ ജാതകം കുറിക്കുന്നതിനു പൂജാരി എത്തി.
പൂജാരി പറഞ്ഞതിങ്ങനെയായിരുന്നു. ‘ഇവൻ വിവാഹം കഴിക്കുന്നത് ഈ നാട്ടിൽനിന്നും ഏറെ അകലെയുള്ള ഒരു യുവതിയെ ആയിരിക്കും. അവൾ സംഗീതമറിഞ്ഞിരിക്കും. അവൾ വൃഷഭ രാശിക്കാരിയായിരിക്കും. സ്വന്തമായി ഒരു ചെറുവനം ഉള്ളവളുമായിരിക്കും.’
1975 ഡിസംബർ 17: അതിശൈത്യത്തിന്റെ പിടിയിലമർന്ന ഡൽഹിയിലെ ഒരു മഞ്ഞുകാല സായാഹ്നം. കൊണാട്ട് പ്ലേസിലെ മരച്ചുവട്ടിൽ ഒരു ചെറുപ്പക്കാരൻ കുനിഞ്ഞിരുന്നു ചിത്രം വരയ്ക്കുകയാണ്. പ്രദ്യുകുമാർ മഹാനന്ദിയ ഇടവേളയിൽ മുഖമുയർത്തി നോക്കിയപ്പോൾ നടന്നടുക്കുന്ന ഒരു വിദേശ യുവതിയെയാണ് കണ്ടത്.
നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം വരച്ചു തരണമെന്നാവശ്യപ്പെട്ടു. അയാളുടെ ജീവിതം അടിമുടി മാറിത്തുടങ്ങുന്ന നിമിഷമായിരുന്നു അത്.
അയാൾ അവരുടെ മുഖത്തേക്കുനോക്കി വരയ്ക്കാനുള്ള കട്ടിക്കടലാസെടുത്തു. കൈകൾ വിറയ്ക്കുകയാണ്. പെൻസിൽ മുന്നോട്ടുനീങ്ങുന്നില്ല. ഭയമെന്നോ പരിഭ്രമമെന്നോ തിരിച്ചറിയാത്ത വികാരത്താൽ വീർപ്പുമുട്ടിയ അയാൾ അവരോട് നാളെ വരാൻ കഴിയുമോ എന്ന് ചോദിച്ചു. അവർ സമ്മതിച്ചു.
പിറ്റേ ദിവസവും മുഖചിത്രം പകർത്തി കിട്ടാനായി അവൾ വന്നു. അന്നും നിരാശയായിരുന്നു ഫലം. ഒടുവിൽ മൂന്നാം ദിവസമാണ് ഷാർലെറ്റ് വോണ്‍ ഷെഡ്വിൻ എന്ന ആ സ്വീഡിഷ് യുവതിയുടെ മുഖ സൗന്ദര്യം അൽപംപോലും ചോർന്നുപോകാതെ മഹാനന്ദിയ വരച്ചുനൽകിയത്.
വരച്ചത് കടലാസിലായാലും ഷാർലറ്റിന്റെ മുഖം പതിഞ്ഞത് മഹാനന്ദിയയുടെ മനസിലായിരുന്നു. തന്റെ ജനന സമയത്ത് പൂജാരി പറഞ്ഞതായി കേട്ടിട്ടുള്ള എല്ലാ കാര്യങ്ങളും ശരിയായി വരുന്നതുപോലെ മഹാനന്ദിയയ്ക്കു തോന്നി. അവർ വീണ്ടും കണ്ടു. ഏറെ പരിചയപ്പെട്ടു.
പ്രവചനങ്ങളെല്ലാം ശരിയായിവരികയായിരുന്നു. രണ്ടാം തവണ ചിത്രം വരയ്ക്കാനെത്തിയപ്പോൾ അവൾ വൃഷഭ രാശിക്കാരിയാണോ എന്ന് മഹാനന്ദിയ ചോദിച്ചു. അതേയെന്നായിരുന്നു മറുപടി. നിനക്ക് സ്വന്തമായി വീട്ടിൽ വനമുണ്ടോ എന്നയാൾ ചോദിച്ചപ്പോൾ ഉണ്ടെന്നവൾ മറുപടി പറഞ്ഞു.
സംഗീതം അറിയാമോ എന്ന ചോദ്യമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പിയാനോയും ഫ്ളൂട്ടും വായിക്കാനറിയാം എന്നുകൂടി പറഞ്ഞപ്പോൾ മുറി ഇംഗ്ളീഷിൽ ഈ നിമിഷം മുൻപെങ്ങോ തീരുമാനിക്കപ്പെട്ടതാണെന്ന് വിക്കിവിക്കി പറഞ്ഞു മഹാനന്ദിയ എഴുന്നേറ്റു. എന്താണ് മുൻപു തീരുമാനിച്ചതെന്ന് ഷാർലെറ്റ് ചോദിച്ചപ്പോൾ നീ എന്റെ ഭാര്യയാകാൻ പോകുന്നവളാണെന്നായിരുന്നു മഹാനന്ദിയയുടെ മറുപടി.
ജാതകകഥ അയാൾ ചുരുക്കി പറഞ്ഞുകൊടുത്തു. വൈകാതെ അവർ പ്രണയത്തിലായി. പി.കെ. മഹാനന്ദിയ എന്ന പേരിൽ മുഖചിത്രവരയിൽ ആ യുവാവ് ഡൽഹിയിൽ പേരെടുത്തു വരുന്ന കാലമായിരുന്നത്.
ദളിതനായിരുന്നതിനാൽ തൊട്ടുകൂടായ്മയുടെ കയ്പറിഞ്ഞാണ് മഹാനന്ദിയ വളർന്നത്. ക്ലാസ് മുറിയിൽ ഇരിക്കാൻ അനുവാദമില്ലാതെ വരാന്തയിലിരുന്നാണ് പഠിച്ചത്. സ്കൂൾപഠനം ഒരുവിധം പൂർത്തിയാക്കി ഡൽഹിയിലെ കോളജ് ഓഫ് ആർട്സിൽ ചിത്രകല പഠിക്കാൻ ഒരു സ്കോളർഷിപ്പിന്റെ പിൻബലത്തിൽ ഡൽഹിയിലേക്ക് വണ്ടികയറി മഹാനന്ദിയ.
ആ തുക പഠനത്തിന് തികയാതെ വന്നപ്പോൾ വരയുമായി നിരത്തിലേക്കിറങ്ങി കൊണാട്ട് പ്ലേസിലിരുന്ന് പത്തു രൂപ നിരക്കിൽ സ്കെച്ചുകൾ വരച്ചു കൊടുത്തു. അക്കാലത്ത് രേഖാചിത്രങ്ങൾ വരച്ചു കൊടുത്തിരുന്ന വകയിൽ പോലീസ് മിക്കവാറും സ്റ്റേഷനിൽ നിന്നു ഭക്ഷണവും സ്റ്റേഷൻ വരാന്തയിൽ കിടക്കാനൊരു മൂലയും നൽകിയിരുന്നു.
അക്കാലത്താണ് റഷ്യൻ ബഹിരാകാശ പര്യവേഷക വാലന്റീന തെരഷ്കോവയെ ഇന്ദിരാഗാന്ധി ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തുന്നത്. കൊണാട്ട് പ്ലേസിൽ ഷോപ്പിംഗിനിറങ്ങിയ വാലന്റീന മഹാനന്ദിയയുടെ മുന്നിൽ വന്നുപെട്ടു. തന്റെ ചിത്രം വരച്ചു കിട്ടാൻ അവർ മഹാനന്ദിയെ ഇൻഡോ സോവിയറ്റ് സൊസൈറ്റിയുടെ പാർലമെന്ററി ക്ലബിലേക്ക് ക്ഷണിച്ചു.
വാലന്റീന തെരഷ്കോവയുടെ പത്തു സ്കെച്ചുകളാണ് അയാൾ വരച്ചുനൽകിയത്. സംഭവം ടിവിയിൽ വന്നതോടെ ഒറ്റ ദിവസം കൊണ്ട് മഹാനന്ദിയ ഡൽഹിയിൽ അറിയപ്പെട്ടു തുടങ്ങി. പിന്നീട് ഇന്ദിരാ ഗാന്ധിയുടെ ചിത്രം വരയ്ക്കാനുള്ള അവസരവും ലഭിച്ചു.
ഇനി പഴയ കഥയിലേക്ക്. പ്രണയം പരസ്പരം തുറന്നുപറഞ്ഞതിനു പിന്നാലെ മഹാനന്ദിയയും ഷാർലറ്റും ഒഡീഷയിലെ അയാളുടെ വീട്ടിലെത്തിയപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്. മഹാനന്ദിയയുടെ ജാതകത്തിൽ പൂജാരി പ്രവചിച്ച വധുവിനെ കാണാൻ അയൽവാസികളെത്തി.
ചെറിയ രീതിയിൽ വിവാഹച്ചടങ്ങും നടന്നു. മൂന്നാഴ്ച മാത്രമാണ് അവർക്ക് ഒരുമിച്ചു താമസിക്കാൻ ഭാഗ്യം ലഭിച്ചത്. ഷാർലറ്റിന് അത്യാവശ്യമായി സ്വീഡനിലേക്ക് മടങ്ങേണ്ടതുണ്ടായതിനാൽ ഒന്നര വർഷക്കാലത്തേക്ക് അവർ കൂടിക്കണ്ടിട്ടേയില്ല.
കാത്തിരിപ്പിനുശേഷം ഷാർലറ്റിനരികിലേക്കുപോകാൻ മഹാനന്ദിയ തീരുമാനിച്ചു. ഉള്ളതെല്ലാം വിറ്റുപെറുക്കി ഒരു സൈക്കിൾ വാങ്ങി 1978ൽ പ്രണയ പാതയിലൂടെ ഭൂഖണ്ഡങ്ങൾ താണ്ടി പ്രയാണം ആരംഭിച്ചു.
അക്കാലത്ത് അതിർത്തി കടന്നുള്ള യാത്രകൾക്ക് ഇത്രയേറെ നിയന്ത്രണങ്ങളോ വിലക്കുകളോ ഇല്ലായിരുന്നു. പോകുംവഴിയെല്ലാം ആളുകളുടെ ചിത്രങ്ങൾ വരച്ചുകൊടുത്ത് വഴിച്ചെലവിനുള്ള പണവും കണ്ടെത്തി.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ടർക്കി, മുൻ യൂഗോസ്ലാവിയ, ജർമനി, ഓസ്ട്രിയ, ഡെൻമാർക്ക് രാജ്യങ്ങൾ കടന്നാണ് യൂറോപ്പിലെത്തിയത്. കാണ്ഡഹാറിലും കാബൂളിലും ഇസ്താംബൂളിലും എത്തിയപ്പോൾ സുഖവിവിരങ്ങളന്വേഷിച്ചു കൊണ്ടുള്ള ഷാർലെറ്റിന്റെ കത്തുകൾ മഹാനന്ദിയയെ തേടിയെത്തിയത് പ്രയാണത്തിനു കരുത്തു പകർന്നു.
ദിവസം 70 കിലോമീറ്റർവരെ അയാള്‍ സൈക്കിൾ ചവിട്ടി. അക്കാലത്തെ അഫ്ഗാനിസ്ഥാൻ സുന്ദരവും ശാന്തവുമായ ദേശമായിരുന്നുവെന്ന് മഹാനന്ദിയ ഇന്നോർമിക്കുന്നു. ഇസ്താംബൂളിൽ നിന്നു വിയന്നയിലും അവിടെനിന്ന് സ്വീഡനിലെ ഗോഥൻബർഗിലും എത്തി.
അഞ്ചു മാസത്തെ യാത്രയ്ക്കൊടുവിൽ അവിടെ ഷാർലറ്റിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് ഇരുവരും ഒൗദ്യോഗികമായി വിവാഹിതരായത്. ഡോ. പി.കെ. മഹാനന്ദിയ ഇപ്പോൾ സ്വീഡിഷ് സർക്കാരിന്റെ കലാ സാംസ്കാരിക ഉപദേഷ്ടാവാണ്.
മഹാനന്ദിയയും ഷാർലറ്റും ചേർന്ന് ഗോത്രവർഗത്തിൽപ്പെട്ട 25,000 ഇന്ത്യൻ വിദ്യാർഥികൾക്ക് കൾച്ചറൽ സ്കോളർഷിപ്പ് നൽകുന്നുണ്ട്. 2005ൽ മഹാനന്ദിയയുടെ പേര് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ശിപാർശ ചെയ്തിരുന്നു.
മാത്യു
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
Latest News
ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്
കനത്ത മഴയില്‍ മുങ്ങി തലസ്ഥാനം; പലയിടങ്ങളിലും വെള്ളക്കെട്ട്
രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂസ് ക്ലിക്ക് ഓഫീസിലെ റെയ്ഡ് അവസാനിച്ചു; എഡിറ്റര്‍ കസ്റ്റഡിയില്‍
സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ: പ്രധാനമന്ത്രി
Latest News
ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്
കനത്ത മഴയില്‍ മുങ്ങി തലസ്ഥാനം; പലയിടങ്ങളിലും വെള്ളക്കെട്ട്
രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂസ് ക്ലിക്ക് ഓഫീസിലെ റെയ്ഡ് അവസാനിച്ചു; എഡിറ്റര്‍ കസ്റ്റഡിയില്‍
സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ: പ്രധാനമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top