Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാർ അലൻ പോ (1809-1849). അദ്ദേഹത്തിന്റെ ചെറുകഥകളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് ‘ദ ടെൽ-ടെയ്ൽ ഹാർട്ട്.’ ആ കഥയുടെ ചുരുക്കമിവിടെ കൊടുക്കട്ടെ.
ഉൗരും പേരുമില്ലാത്ത ഒരാൾ കഥ പറയുന്നതായിട്ടാണ് ഈ ചെറുകഥ ആരംഭിക്കുന്നത്. അയാൾ പറയുന്ന കഥയാകട്ടെ താൻ ചെയ്ത ഒരു കൊലപാതകത്തിന്റേതും.
വൃദ്ധനായ ഒരു മനുഷ്യനെയാണ് അയാൾ കൊലചെയ്തത്. അതാണെങ്കിൽ പ്രത്യേകിച്ച് ഒരു കാരണവുമില്ലാത്ത കൊലപാതകവും. കൂടെ താമസിച്ചിരുന്ന ഒരാളെയാണ് താൻ കൊലചെയ്തതെന്നു പറയുന്പോഴും കൊലചെയ്യപ്പെട്ടയാൾ ആരാണെന്നു വ്യക്തമാക്കുന്നില്ല. അത് ഒരുപക്ഷേ അയാളുടെ പിതാവോ യജമാനനോ ലാൻഡ് ലോർഡോ മറ്റാരെങ്കിലുമോ ആകാം.
വൃദ്ധനെ കൊലചെയ്യാൻ കാരണമായി അയാൾ ചൂണ്ടിക്കാണിക്കുന്നത് ആ വൃദ്ധന്റെ ‘കഴുകൻകണ്ണുകൾ’ അയാൾക്ക് ഇഷ്ടപ്പെട്ടില്ല എന്നതു മാത്രമാണ്. ആ വൃദ്ധൻ എല്ലാം കാണുന്നു എന്നതാണ് അയാളുടെ ഏക പരാതി. താൻ എന്തുകൊണ്ട് കൊലചെയ്തു എന്നതിനേക്കാൾ താൻ എങ്ങനെ കൊലചെയ്തു എന്നു വിവരിക്കാനാണ് അയാൾക്ക് താത്പര്യം. തൻമ·ൂലം കൊലപാതകത്തിനു ചെയ്ത ഒരുക്കവും അതു ചെയ്ത രീതിയും വിവരിക്കുന്നതിനാണ് അയാൾ ശ്രമിച്ചിരിക്കുന്നത്.
ഏഴുദിവസത്തെ മാനസിക തയാറെടുപ്പിനു ശേഷം എട്ടാം ദിവസം അർധരാത്രി വൃദ്ധൻ ഉണർന്നുകിടക്കുന്നു എന്നറിഞ്ഞുകൊണ്ടുതന്നെ അയാൾ വൃദ്ധന്റെ മുറിയിൽ കടന്നു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. അതിനുശേഷം തെളിവ് നശിപ്പിക്കാൻ വൃദ്ധന്റെ മൃതശരീരം ബാത്ത്ടബ്ബിൽ കൊണ്ടുപോയി അറത്തുമുറിച്ച് വൃദ്ധന്റെ മുറിയിൽത്തന്നെ സംസ്കരിച്ചു. പലകക്കഷണങ്ങൾ പാകിയിരുന്ന മുറിയിൽ അവ ശ്രദ്ധാപൂർവം മാറ്റിയാണ് അവയ്ക്കടിയിലായി മൃതദേഹം മറവുചെയ്തത്.
കൊലപാതകത്തിന്റെ എല്ലാ തെളിവുകളും നശിപ്പിച്ച ശേഷമായിരുന്നു അയാൾ അന്നു രാത്രി ഉറങ്ങാൻ കിടന്നത്. എന്നാൽ, നേരംവെളുത്തപ്പോഴേക്കും മൂന്നു പോലീസുകാർ അയാളുടെ വാതിലിൽ മുട്ടി. അയൽക്കാരനായ ഒരാൾ നൽകിയ പരാതിയെത്തുടർന്നായിരുന്നത്രേ അവർ അവിടെ വന്നത്. രാത്രിസമയം ആ വീട്ടിൽനിന്ന് ആരോ നിലവിളിക്കുന്നതു കേട്ടതിനാലാണത്രേ അയൽക്കാരൻ പോലീസിൽ പരാതിപ്പെട്ടത്.
പോലീസ് എത്തിയപ്പോൾ കൊലപാതകിയായ മനുഷ്യന് ഒരു കൂസലുമില്ലായിരുന്നു. വൃദ്ധനായ മനുഷ്യൻ അകലെ ഒരിടത്തു പോയിരിക്കുകയാണെന്നും അയൽക്കാരൻ രാത്രി കേട്ട നിലവിളി താൻ സ്വപ്നം കണ്ടു പേടിച്ചു നിലവിളിച്ചതാണെന്നും അയാൾ പോലീസിനോടു പറഞ്ഞു.
അതുപോലെ ആ വീട്ടിൽ എല്ലാം ഭദ്രമാണെന്നും അയാൾ പറഞ്ഞു. അതു ബോധ്യപ്പെടുത്താനായി പോലീസുകാരെ അയാൾ വീട്ടിലെ എല്ലാ മുറികളും കാണിച്ചു. അയാൾ പറഞ്ഞത് അപ്പടി പോലീസ് വിശ്വസിച്ചതുപോലെ അയാൾക്കു തോന്നി. അവർ വൃദ്ധന്റെ മുറിയിലെ കസേരകളിലിരുന്നു വളരെ ലോഹ്യമായി അവരുടെ സംസാരം തുടർന്നു.
പെട്ടെന്നു തലവേദനയെടുക്കുന്നതായി അയാൾക്കു തോന്നി. അയാൽ ആകെ വിളറിവെളുത്തു. ചെവിയിൽ എന്തോ മുഴങ്ങുന്ന ശബ്ദം. പോലീസുകാർ ഒന്നു പോയിരുന്നെങ്കിൽ എന്ന് അയാൾ ആഗ്രഹിച്ചു. തന്റെ ഉള്ളിലനുഭവപ്പെടാൻ തുടങ്ങിയ അങ്കലാപ്പ് മറച്ചുവയ്ക്കാനായി അയാൾ എഴുന്നേറ്റു നടന്നുകൊണ്ടു സംസാരിച്ചു. പക്ഷേ, അപ്പോഴും ചെവിയിൽ ആ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. - ഒരു ഹൃദയം സ്പന്ദിക്കുന്നതിന്റെ ശബ്ദം!
ആ ശബ്ദത്തിന്റെ സ്വരം ഓരോ നിമിഷവും കൂടിക്കൂടി വന്നു. പോലീസുകാർ തീർച്ചയായും അതു കേൾക്കുന്നുണ്ടാകണം, അയാൾ സ്വയം പറഞ്ഞു. ആ ശബ്ദം സഹിക്കാൻ വയ്യാത്ത ഉച്ചത്തിലായപ്പോൾ അയാൾ അലറിവിളിച്ചു പറഞ്ഞു, “ഞാൻ കുറ്റം സമ്മതിക്കുന്നു. ഇവിടത്തെ പലകകൾ പൊളിച്ചുമാറ്റുക. അവയ്ക്കടിയിൽനിന്നാണ് വൃദ്ധന്റെ ഹൃദയം സ്പന്ദിക്കുന്ന ശബ്ദം നിങ്ങൾ കേൾക്കുന്നത്!’’
അയാൾ കേട്ടത് വൃദ്ധന്റെ ഹൃദയം സ്പന്ദിക്കുന്ന ശബ്ദമായിരുന്നോ? അല്ലേയല്ല! അത് അയാളുടെ മനഃസാക്ഷിയുടെ സ്വരമായിരുന്നു! കുറ്റം ചെയ്തതുമൂലം അസ്വസ്ഥമായിത്തീർന്ന മനഃസാക്ഷിയുടെ സ്വരം!
നാം എന്തു കുറ്റം ചെയ്താലും അത് തെറ്റാണെന്ന് ഏറ്റുപറഞ്ഞ് അവയ്ക്കു പരിഹാരം ചെയ്യാത്തിടത്തോളംകാലം നമ്മുടെ മനഃസാക്ഷി ഒരിക്കലും ശാന്തമാകില്ല എന്നതാണ് വാസ്തവം. നാം ചെയ്യുന്ന കുറ്റത്തിന്റെ തീവ്രത അനുസരിച്ചായിരിക്കും നമ്മുടെ മനഃസാക്ഷിയുടെ അസ്വസ്ഥതയുടെ തീവ്രതയും നമുക്കനുഭവപ്പെടുക.
ചിലരുടെ കാര്യത്തിൽ അവർ എത്രവലിയ കുറ്റം ചെയ്താലും മനഃസാക്ഷിയിൽ അതിന്റെ വേദന അത്രവേഗം അവർക്ക് അനുഭവപ്പെട്ടുവെന്നു വരില്ല. കാരണം, അവർ മനഃസാക്ഷി നഷ്ടപ്പെട്ട മനുഷ്യരാണ്. എന്നാൽ, അവരും മനുഷ്യരായിരിക്കുന്നതുകൊണ്ട് ഇന്നല്ലെങ്കിൽ നാളെ അവരുടെ മനഃസാക്ഷി അവരെ കുറ്റംവിധിക്കാതിരിക്കുകയില്ല. എന്നാൽ, അപ്പോഴും അവർ ആ കുറ്റം ഏറ്റുപറഞ്ഞു മാപ്പു ചോദിക്കുമോ എന്നു തീർച്ചയില്ല.
നമ്മുടെ മനഃസാക്ഷി നേർമയുള്ളതാണെങ്കിൽ അവിടെനിന്നു നാം കേൾക്കുന്ന ശബ്ദം ദൈവത്തിന്റെ ശബ്ദമായിരിക്കും. ആ ശബ്ദമനുസരിച്ചു ജീവിക്കുന്പോഴാണ് നമ്മുടെ മനസിലെ അസ്വസ്ഥതകൾ മാറുകയും അതു ശാന്തമാകുകയും ചെയ്യുക.
നമ്മുടെ മനഃസാക്ഷി നേർമയുള്ള മനസാക്ഷിയാണെന്നു നമുക്കുറപ്പുവരുത്താം. അതുപോലെ, നമ്മുടെ മനഃസാക്ഷിയിലൂടെ ദൈവത്തിന്റെ സ്വരം കേട്ടുകൊണ്ട് ആ വഴിയേ നമുക്കു നടക്കാം. അപ്പോൾ നമ്മുടെ മനസ് ശാന്തമാകും, നമുക്ക് സമാധാനവുമുണ്ടാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പിൻകാഴ്ചകൾക്ക് ചെറിയ കണ്ണാടി
നമുക്ക് ദൈവം നൽകുന്ന നാളെകളിൽ തിന്മ വെടിഞ്ഞു നന്മ ചെയ്തു ജീവിക്കുവാൻ സാധിച്ചാൽ നമ്മുടെ ജീവിതം ധന്യമായി. അപ്പോൾ ന
സന്തോഷത്തിലും സന്താപത്തിലും ദൈവത്തെ സ്തുതിച്ചാൽ
ഈ ജീവിതത്തിലും മരണാനന്തര ജീവിതത്തിലും നാം സന്തോഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള എളുപ്പവഴി സന്തോഷത്തിലും സ
ചോദിച്ചതിലുമധികം ലഭിച്ചപ്പോൾ
മനുഷ്യരായ നമുക്കെല്ലാവർക്കും ദൈവം മനസ്സാക്ഷി തന്നിട്ടുണ്ട്. ആ മനസ്സാക്ഷിയാകട്ടെ ദൈവത്തിന്റെ സ്വരമാണു താനും. പക്ഷേ,
മനസ് ആനന്ദനൃത്തം ചെയ്യാൻ
ഗ്രീക്ക് ചക്രവർത്തിയായിരുന്ന അലക്സാണ്ടറിനെയും ഗ്രീക്ക് തത്വചിന്തകനായ ഡയോജനിസിനെയുംകുറിച്ച് ഒരു കഥയുണ്ട്. ആ കഥ പ
നാം ദൈവ വിശ്വാസികളോ?
യൂറോപ്യൻ രാജ്യങ്ങളിലെ മൊത്തമായ കണക്കെടുത്താൽ അവിടെ ഇരുപതു ശതമാനം പേർക്ക് ഒന്നുകിൽ ദൈവവിശ്വാസമില്ല, അല്ലെങ്കി
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
പിൻകാഴ്ചകൾക്ക് ചെറിയ കണ്ണാടി
നമുക്ക് ദൈവം നൽകുന്ന നാളെകളിൽ തിന്മ വെടിഞ്ഞു നന്മ ചെയ്തു ജീവിക്കുവാൻ സാധിച്ചാൽ നമ്മുടെ ജീവിതം ധന്യമായി. അപ്പോൾ ന
സന്തോഷത്തിലും സന്താപത്തിലും ദൈവത്തെ സ്തുതിച്ചാൽ
ഈ ജീവിതത്തിലും മരണാനന്തര ജീവിതത്തിലും നാം സന്തോഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള എളുപ്പവഴി സന്തോഷത്തിലും സ
ചോദിച്ചതിലുമധികം ലഭിച്ചപ്പോൾ
മനുഷ്യരായ നമുക്കെല്ലാവർക്കും ദൈവം മനസ്സാക്ഷി തന്നിട്ടുണ്ട്. ആ മനസ്സാക്ഷിയാകട്ടെ ദൈവത്തിന്റെ സ്വരമാണു താനും. പക്ഷേ,
മനസ് ആനന്ദനൃത്തം ചെയ്യാൻ
ഗ്രീക്ക് ചക്രവർത്തിയായിരുന്ന അലക്സാണ്ടറിനെയും ഗ്രീക്ക് തത്വചിന്തകനായ ഡയോജനിസിനെയുംകുറിച്ച് ഒരു കഥയുണ്ട്. ആ കഥ പ
നാം ദൈവ വിശ്വാസികളോ?
യൂറോപ്യൻ രാജ്യങ്ങളിലെ മൊത്തമായ കണക്കെടുത്താൽ അവിടെ ഇരുപതു ശതമാനം പേർക്ക് ഒന്നുകിൽ ദൈവവിശ്വാസമില്ല, അല്ലെങ്കി
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കുന്ന കാലം
ലോകം മുഴുവനും ജനുവരി ഒന്നിനു പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാരും പുതുവത്സരം ആഘോഷിക്കും. ജനുവരി ഒന്നു മുതൽ
Latest News
ആഭരണങ്ങൾ കൈക്കലാക്കി വിഷംനൽകി കൊല്ലാൻ ശ്രമം;അഭിഭാഷകനെതിരെ പരാതി
മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് താഴ്ന്നു; ആശങ്കയൊഴിഞ്ഞെന്ന് മന്ത്രി റോഷി
സ്വർണക്കടയിൽ ഇടിച്ചുകയറി കാട്ടുപന്നി; ഗ്ലാസുകള്‍ തകര്‍ത്തു
കിഫ്ബിയെ തകർക്കാൻ ഇഡിയുടെ ശ്രമം; അഞ്ച് എംഎൽഎമാർ ഹൈക്കോടതിയിൽ
ട്രെയിൻ സമയത്തിൽ മാറ്റം
Latest News
ആഭരണങ്ങൾ കൈക്കലാക്കി വിഷംനൽകി കൊല്ലാൻ ശ്രമം;അഭിഭാഷകനെതിരെ പരാതി
മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് താഴ്ന്നു; ആശങ്കയൊഴിഞ്ഞെന്ന് മന്ത്രി റോഷി
സ്വർണക്കടയിൽ ഇടിച്ചുകയറി കാട്ടുപന്നി; ഗ്ലാസുകള്‍ തകര്‍ത്തു
കിഫ്ബിയെ തകർക്കാൻ ഇഡിയുടെ ശ്രമം; അഞ്ച് എംഎൽഎമാർ ഹൈക്കോടതിയിൽ
ട്രെയിൻ സമയത്തിൽ മാറ്റം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top