Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
അവർ വിവാഹിതരായിട്ട് കുറേ വർഷങ്ങളായി. ഭാര്യ എന്തുചെയ്താലും അതിലെല്ലാം കുറവ് കണ്ടെത്തുന്ന ഭർത്താവ്. എന്നാൽ, എങ്ങനെയെങ്കിലും ഭർത്താവിനെ പ്രീതിപ്പെടുത്തണമെന്നാഗ്രഹിക്കുന്ന ഭാര്യ. തന്മൂലം ഭർത്താവ് എന്താവശ്യപ്പെട്ടാലും ഭാര്യ അതു ചെയ്തുകൊടുക്കും. പക്ഷേ, അപ്പോഴും പ്രശ്നം തീരില്ല.
ബ്രേക്ക്ഫാസ്റ്റിന് ഓംലറ്റ് ഉണ്ടാക്കിക്കൊടുത്താൽ കണ്ണിമുട്ടയായിരുന്നു നല്ലതെന്നു പറയും. കണ്ണിമുട്ട ഉണ്ടാക്കിവച്ചാൽ അന്ന് ഓംലെറ്റാണു വേണ്ടിയിരുന്നതെന്ന് അയാൾ വിലപിക്കും.ഒരു ദിവസം ഭാര്യയ്ക്ക് ഒരു ബുദ്ധിതോന്നി. അവൾ ഒരു മുട്ട, കണ്ണിമുട്ട ഉണ്ടാക്കാൻ ഉപയോഗിച്ചു. മറ്റൊരു മുട്ടകൊണ്ട് ഓംലറ്റും ഉണ്ടാക്കി. ഓംലറ്റും കണ്ണിമുട്ടയും ഒരുമിച്ചു നൽകിയാൽ അയാൾക്കു തൃപ്തിയാകുമെന്നാണു ത്യാഗമതിയായ ഭാര്യ പ്രതീക്ഷിച്ചത്.
അയാൾ ബ്രേക്ക്ഫാസ്റ്റിനിരുന്നപ്പോൾ ഭാര്യ ഓംലറ്റും കണ്ണിമുട്ടയുംകൂടി ഒരു പ്ലെയിറ്റിലാക്കി മുന്പിൽ വച്ചു. ഇത്തവണ അയാൾ ഒരു നല്ലവാക്കെങ്കിലും പറയുമെന്നു ഭാര്യ പ്രതീക്ഷിച്ചു. അപ്പോൾ പ്ലെയിറ്റിലേക്കു നോക്കിയിട്ട് അയാൾ നെറ്റിചുളിച്ചുകൊണ്ടു പറഞ്ഞു: “നിനക്ക് ഒരുകാര്യംപോലും ശരിയായിട്ടു ചെയ്യാൻ അറിഞ്ഞുകൂടേ? കണ്ണിമുട്ടയുണ്ടാക്കിയ മുട്ടകൊണ്ടായിരുന്നു നീ ഓംലറ്റ് ഉണ്ടാക്കേണ്ടിയിരുന്നത്!”
ആരുടെയോ ഭാവന ജന്മംനൽകിയ ഒരു ഫലിതമാണിത്. എന്നാൽ, ഈ ഫലിതത്തിൽ ഏറെ കാര്യമുണ്ടെന്നു സമ്മതിക്കാരിക്കുകവയ്യ. ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്.
ഭാര്യ എന്തുചെയ്താലും അതിലെല്ലാം കുറ്റം കണ്ടുപിടിക്കുന്ന ഭർത്താവ്. ഭർത്താവ് എന്തുചെയ്താലും അതിലെ ന്യൂനതകൾ മാത്രം കാണുന്ന ഭാര്യ. മക്കൾ എത്ര നല്ലകാര്യം ചെയ്താലും അതിലും പോരായ്മകൾ കാണുന്ന മാതാപിതാക്കൾ. മാതാപിതാക്കൾ എന്തുമാത്രം മക്കൾക്കുവേണ്ടി കഷ്ടപ്പെട്ടാലും അതിലും കുറവുകാണുന്ന മക്കൾ.
അയൽക്കാർ എത്ര നല്ലവരാണെങ്കിലും അവരുടെ കുറ്റങ്ങൾ മാത്രം കാണുന്ന മനുഷ്യർ. സഹപ്രവർത്തകർ എത്ര നന്നായി പണിയെടുത്താലും അതിലും കുറവുകൾ കണ്ടെത്തുന്ന ആളുകൾ. ഇത്തരക്കാരുടെ നിര അങ്ങനെ നീണ്ടുപോകുന്നു! എന്നാൽ, ഈ നിരയിൽ നമ്മിൽ ഏറെപ്പേരും എപ്പോഴുംതന്നെ സ്ഥാനംപിടിക്കുന്നുണ്ട് എന്നതാണ് ഏറെ സഹതാപാർഹമായ കാര്യം.
നാം മറ്റുള്ളവരെ ഉള്ളകാര്യത്തിനും ഇല്ലാത്ത കാര്യത്തിനും വിമർശിക്കും. അവരുടെ നന്മയും മറ്റുള്ളവരുടെ നന്മയും ലക്ഷ്യംവച്ചാണ് നാം അതു ചെയ്യുന്നതെന്നു സ്വയം വിശ്വസിക്കുകയും മറ്റുള്ളവരോടു പറയുകയും ചെയ്യും. ഇതിൽ ഒരു പരിധിവരെ യാഥാർഥ്യമുണ്ടാകാം.
എന്നാൽ, നാം മറ്റുള്ളവരെ വിമർശിക്കുകയും കുറ്റം പറയുകയും ചെയ്യുന്പോൾ അതു മറ്റുള്ളവരെ എന്നതിലധികമായി നമ്മെത്തന്നെയും നമ്മുടെ സ്വഭാവന്യൂനതകളെയുമല്ലേ വെളിവാക്കുന്നത്? കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമകളായവർ ആരും മറ്റുള്ളവരെ അനാവശ്യമായി വിമർശിക്കുകയോ കുറ്റംവിധിക്കുകയോ ചെയ്യില്ല. ന്യായമായ കാരണങ്ങളുടെ പേരിൽ അവർക്ക് അങ്ങനെ ചെയ്യേണ്ടിവന്നാൽ അതു മറ്റുള്ളവരെ തകർക്കുന്നതിനെക്കാളേറെ അവരെ വളർത്തുന്നതിനു സഹായകമായ രീതിയിൽ മാത്രമേ ചെയ്യൂ.
മറ്റുള്ളവരുടെ നന്മയ്ക്കായി അവരെ സഹായിക്കാൻ സന്മനസുള്ളവർക്കു മാത്രമേ മറ്റുള്ളവരെ വിമർശിക്കാൻ അധികാരമുള്ളൂ എന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കണ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതായത്, എന്തിനും ഏതിനും ആരെയും വിമർശിക്കാനും കുറ്റംപറയാനും നമുക്കവകാശമില്ലെന്നു ചുരുക്കം.
മറ്റുള്ളവരെ അവരുടെ പ്രവൃത്തികൾ നോക്കിയാണ് നാം സാധാരണ വിധിക്കുകയും വിമർശിക്കുകയും ചെയ്യുക. എന്നാൽ, നമ്മുടെ കാര്യം വരുന്പോൾ നമ്മുടെ പ്രവൃത്തികൾ നോക്കി വിധിക്കാൻ നാം മടിക്കും. അതിനുപകരം, നാം പ്രവൃത്തികൾ ചെയ്യാൻ ഇടയായ സഹചര്യം നോക്കി അവയെ ന്യായീകരിച്ചുകൊണ്ടായിരിക്കും വിധിക്കുക. അങ്ങനെയാണ് നാം നമ്മുടെ മുന്നിലും മറ്റുള്ളവരുടെ മുന്നിലും കേമന്മാരായി ഞെളിഞ്ഞുനിൽക്കുവാൻ ഇടയാകുന്നത്.
ബ്രിട്ടീഷ് എഴുത്തുകാരനും ദൈവശാസ്ത്രജ്ഞനുമായിരുന്ന സി.എസ്. ലൂവിസ് (1898-1963) ഒരിക്കൽ ഇപ്രകാരം എഴുതി: ‘ഒരാളെ ഞാൻ സ്നേഹിക്കുന്നുണ്ട്-അവൻ ചെയ്യുന്ന കാര്യങ്ങൾ ഞാൻ ഇഷ്ടപ്പെടാത്തപ്പോൾപോലും. ഒരാളെ ഞാൻ അംഗീകരിക്കുന്നുണ്ട്-അവൻ ചെയ്യുന്ന കാര്യങ്ങൾ എന്നെ ലജ്ജിപ്പിക്കുന്പോൾപോലും. ഒരാളോട് ഞാൻ ക്ഷമിക്കുന്നുണ്ട്- ഞാൻ ഏറെ സ്നേഹിക്കുന്നവരെ അവൻ വേദനിപ്പിക്കുന്പോഴും. ആ ഒരാൾ ഞാൻതന്നെയാണെന്നതാണ് ഏറെ വിചിത്രമായിരിക്കുന്നത്.’’
ലൂവീസ് എഴുതിയിരിക്കുന്നതു എത്രയോ ശരി? നമുക്കുതന്നെ അംഗീകരിക്കാൻ പറ്റാത്ത ചില കാര്യങ്ങളെങ്കിലും നാം ചിലപ്പോൾ ചെയ്യാറില്ലേ? അതിന്റെ പേരിൽ നമുക്കു നമ്മോടുതന്നെയുള്ള സ്നേഹം കുറയുന്നുണ്ടോ? നമ്മെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള ചിന്തകൾ അപൂർവമായിട്ടെങ്കിലും നമ്മിലൂടെ കടന്നുപോകാറില്ലേ? അതിന്റെ പേരിൽ നാം നമ്മെത്തന്നെ അംഗീകരിക്കാതിരിക്കുന്നുണ്ടോ? നാം സ്നേഹിക്കുന്നവരെ പലപ്പോഴും മുറിപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യാറില്ലേ? എങ്കിലും എത്രവേഗത്തിലാണ് നാം നമ്മോടുതന്നെ ക്ഷമിക്കുന്നത്?
അതായത്, നമ്മുടെ സ്വന്തം കാര്യത്തിൽ ഏറ്റവും മൃദുലമായ സമീപനം. എന്നാൽ, മറ്റുള്ളവരുടെ കാര്യം വരുന്പോൾ ഏറെ കാർക്കശ്യവും! ഇതു നേരേ മറിച്ചാകാൻ സാധിക്കുമോ? അതായത്, സ്വന്തംകാര്യം വരുന്പോൾ ഏറെ കർക്കശമായ സമീപനം; മറ്റുള്ളവരുടെ കാര്യത്തിൽ ഏറ്റവും മൃദുലമായ സമീപനവും.
ഇത്തരമൊരു നിലപാടാണു നമ്മുടേതെങ്കിൽ നമ്മുടെയും നമ്മുടെ ചുറ്റുമുള്ളവരുടെയും ജീവിതം ഏറെ നന്മനിറഞ്ഞതും സന്തോഷപൂർണവുമായി മാറുമെന്നതിൽ രണ്ടുപക്ഷമില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ് പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ് പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കുന്ന കാലം
ലോകം മുഴുവനും ജനുവരി ഒന്നിനു പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാരും പുതുവത്സരം ആഘോഷിക്കും. ജനുവരി ഒന്നു മുതൽ
മാന്ത്രികവടി വീശുന്ന ക്രിസ്മസ്
"ഞാൻ എന്ത് എഴുതണം?' പേനയുടെ നിബ് മഷിയിൽ മുക്കിക്കൊണ്ട് യേഗോർ ചോദിച്ചു. വസിലസയും അവരുടെ ഭർത്താവ് പിയോട്ടറും അക്ഷരജ്ഞ
എന്താണു ക്രിസ്മസിന്റെ ചൈതന്യം?
ഹൊസേ എന്നു പേരുള്ള ഒരു അനാഥബാലൻ. ഏഴു വയസുള്ള അവൻ താമസിച്ചിരുന്നതു ബ്രസീലിന്റെ തെക്കുഭാഗത്തുള്ള ഒരു ഗ്രാമത്തിലായിര
ഒന്നിനുപകരം മൂന്നുവീതം നന്മപ്രവൃത്തികൾ
2000-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണു പേ ഇറ്റ് ഫോർ വേർഡ് . ഇതേപേരിൽ കാതറൈൻ ഹൈഡ് എഴുതിയ നോവലിനെ ആധാരമ
ഒരു സോപ്പുകഷണത്തിന്റെ പേരിൽ
1982ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അസാധാരണ പ്രതിഭയാണു ഗാബോ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഗബ്രിയേൽ ഗാർ
വ്യക്തിയുടെ കഥ, സമൂഹത്തിന്റെയും
നല്ല ഉയരവും വണ്ണവുമുള്ള സ്ത്രീയായിരുന്നു ലൂല ബെയ്റ്റ്സ് വാഷിംഗ്ടണ് ജോണ്സ്. അവർ ജോലികഴിഞ്ഞു വീട്ടിലേക്കു നടന്നുപോ
Latest News
എസ്ബിഐ സെർവർ തകരാർ പരിഹരിച്ചു; ബാങ്കിംഗ് സേവനങ്ങൾ സാധാരണനിലയിൽ
പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 18 മുതൽ
സാഹിത്യ അക്കാദമി മുറ്റത്തെ മുളംകൂട്ടം റോഡിലേക്ക് മറിഞ്ഞു
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിൻഡെ; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി
സെന്റ് തോമസ് ഡേയിൽ ജോലിക്ക് ഹാജരാകണം; പൊതുമരാമത്ത് വകുപ്പിൽ വിവാദ ഉത്തരവ്
Latest News
എസ്ബിഐ സെർവർ തകരാർ പരിഹരിച്ചു; ബാങ്കിംഗ് സേവനങ്ങൾ സാധാരണനിലയിൽ
പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 18 മുതൽ
സാഹിത്യ അക്കാദമി മുറ്റത്തെ മുളംകൂട്ടം റോഡിലേക്ക് മറിഞ്ഞു
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിൻഡെ; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി
സെന്റ് തോമസ് ഡേയിൽ ജോലിക്ക് ഹാജരാകണം; പൊതുമരാമത്ത് വകുപ്പിൽ വിവാദ ഉത്തരവ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top