Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21 വയസ് മാത്രം. എങ്കിലും ജർമനിയിലെ ബ്രീമനിൽ ബോംബാക്രമണത്തിനായി നിയമിതരായവരിൽ ബ്രൗണും ഉണ്ടായിരുന്നു.
ബ്രൗണും മറ്റു നാലുപേരും ഉൾപ്പെടെ ബ്രിട്ടനിൽനിന്ന് ഒരു ബി-17 യുദ്ധവിമാനത്തിൽ ജർമനിക്കു പറന്നു. ഈ ദൗത്യത്തിൽ മറ്റു യുദ്ധവിമാനങ്ങളും അവരോടൊപ്പമുണ്ടായിരുന്നു. 27,300 അടി ഉയരത്തിൽ പറന്ന ബ്രൗണിന്റെ വിമാനം ബ്രീമനിൽ ബോംബ് വർഷിച്ചു. പക്ഷേ, അപ്പോഴേക്കും ജർമനിയുടെ യുദ്ധവിമാനങ്ങൾ ബ്രൗണിന്റെയും മറ്റു വിമാനങ്ങളുടെയും നേരെ വെടിവയ്പ് തുടങ്ങി.
ജർമൻ യുദ്ധവിമാനത്തിൽനിന്നുള്ള വെടിയേറ്റ് ബ്രൗണിന്റെ വിമാനത്തിലെ ഒരാൾ മരണമടഞ്ഞു. മറ്റു മൂന്നുപേർക്കു സാരമായ പരിക്കേൽക്കുകയും ചെയ്തു. വിമാനം പറപ്പിച്ചിരുന്ന ബ്രൗണിന്റെ വലതുതോളത്തു വെടിയേറ്റു. നാല് എൻജിനുകളുള്ള ബി-17 യുദ്ധവിമാനത്തിന്റെ മൂന്ന് എൻജിനുകളും വെടിയേറ്റു പ്രവർത്തനരഹിതമായി. ജീവൻ നിലനിർത്തണമെങ്കിൽ പ്രത്യാക്രമണം നടത്തിയേ മതിയാകൂ എന്നു മനസിലാക്കിയ ബ്രൗണ്‍ ജർമൻ യുദ്ധവിമാനങ്ങളോട് ഏകനായി പോരാടാൻ തുടങ്ങി. അതിനിടയിൽ ഓക്സിജന്റെ കുറവുമൂലം ബോധം മങ്ങിയ ബ്രൗണിനു വിമാനം നിയന്ത്രിക്കാനാവാതെ വന്നു. തൻമൂലം വിമാനം വേഗം ഭൂമിയിൽനിന്ന് ആയിരം അടിവരെ താഴ്ന്നു.
ഇതിനിടയിൽ ബോധംവീണുകിട്ടിയ ബ്രൗണ്‍ വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു സാവധാനം ഉയരത്തിലേക്കു പറന്നുപൊങ്ങി. തന്റെയും സഹപ്രവർത്തകരുടെയും ജീവൻ രക്ഷിക്കാനായി ബ്രൗണ്‍ ബ്രിട്ടനിലേക്കു തിരിച്ചുപറക്കാൻ തീരുമാനിച്ചു. അപ്പോൾ ഒരു ജർമൻ യുദ്ധവിമാനം തന്റെ വിമാനത്തോടൊപ്പം പറക്കുന്നതായി ബ്രൗണിന്റെ ശ്രദ്ധയിൽപ്പെട്ടു. ബ്രൗണ്‍ ആ വിമാനത്തിലേക്കു നോക്കുന്പോൾ ജർമൻ പൈലറ്റ് കൈകൾ വീശി ബ്രൗണിനെ അഭിവാദ്യം ചെയ്തു. അതിനുശേഷം ജർമനിയിൽ ലാൻഡ് ചെയ്യാൻ കൈകൊണ്ടു നിർദേശം നൽകി.
എന്നാൽ, ബ്രൗണ്‍ അതിനു തയാറായില്ല. അദ്ദേഹം ബ്രിട്ടൻ ലക്ഷ്യമാക്കി പറന്നു. അപ്പോൾ, ജർമൻ പൈലറ്റ് കുറെദൂരം ബ്രൗണിനെ അകന്പടി സേവിച്ചു പറന്നു. അതിനുശേഷം ബ്രൗണിനെ സല്യൂട്ട് ചെയ്ത് അദ്ദേഹം തിരികെ പോയി.
എന്തുകൊണ്ടാണ് ബ്രൗണിനെയും സഹപ്രവർത്തകരെയും വെടിവച്ചിടാൻ സുവർണാവസരം ലഭിച്ചിട്ടും ജർമൻ പൈലറ്റ് അതു ചെയ്യാതെ പോയത്? വർഷങ്ങൾക്കുശേഷമാണ് ബ്രൗണിന് അതിന്റെ ഉത്തരം ലഭിച്ചത്. ബ്രൗണ്‍ അന്ന് സുരക്ഷിതമായി ബ്രിട്ടനിൽ മടങ്ങിയെത്തി. സംഭവിച്ച കാര്യങ്ങൾ അദ്ദേഹം അധികാരികളെ അറിയിച്ചു. എന്നാൽ, അതു രഹസ്യമാക്കിവയ്ക്കാനാണ് അവർ തീരുമാനിച്ചത്. ബ്രൗണ്‍ യുദ്ധകാല ജോലി പൂർത്തിയാക്കി അമേരിക്കയിൽ മടങ്ങിയെത്തി കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി എയർഫോഴ്സിലും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലും ഉന്നത ജോലികൾ നിർവഹിച്ചു. ഇതിനിടയിൽ, തന്റെ ജീവൻ എടുക്കാതെ വെറുതെവിട്ട ജർമൻ പൈലറ്റിനെ അദ്ദേഹം മറന്നുപോയില്ല.
1986 ൽ ആ ജർമൻ പൈലറ്റിനെ കണ്ടുപിടിക്കാനുള്ള അന്വേഷണം തുടങ്ങി. അവസാനം 1990ൽ ബ്രൗണ്‍ അദ്ദേഹത്തെ കണ്ടെത്തി. ഫ്രാൻസ് സ്റ്റിഗ്ളർ എന്ന ആ പൈലറ്റ് അപ്പോൾ കാനഡയിൽ താമസക്കാരനായിരുന്നു. ബ്രൗണ്‍ അദ്ദേഹത്തെ സന്ദർശിച്ച് തന്റെ നന്ദി അറിയിച്ചു. അന്നു മുതൽ അവർ ആത്മാർഥ സുഹൃത്തുക്കളായി മാറി. ബ്രൗണും സ്റ്റിഗ്ളറും ആകാശത്തിൽ ഏറ്റുമുട്ടുന്ന ആ അവസരത്തിൽ രണ്ടു വിമാനങ്ങളെ അദ്ദേഹം വെടിവച്ചു വീഴ്ത്തിയിരുന്നു. ഒരു വിമാനംകൂടി വെടിവച്ച് വീഴ്ത്തിയാൽ അദ്ദേഹത്തിനു ജർമൻ ഗവണ്മെന്റിന്റെ വലിയ ആദരം ലഭിക്കുമായിരുന്നു. എങ്കിലും, അദ്ദേഹം അതിനു തയാറായില്ല. ശത്രുവിമാനത്തെ വെടിവച്ചിടാൻ കിട്ടിയ അവസരം വിനിയോഗിച്ചില്ല എന്ന് അധികാരികൾ അറിഞ്ഞാൽ അതിനു വൻ ശിക്ഷയും ഉണ്ടാകുമായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സ്റ്റിഗ്ളർ ബ്രൗണിനെ രക്ഷപ്പെടാൻ അനുവദിച്ചത്.
എന്തുകൊണ്ടാണ് യുദ്ധത്തിന്റെ അവസരമായിരുന്നുവെങ്കിലും സ്റ്റിഗ്ളർ ബ്രൗണിനോടും ബ്രൗണിന്റെ വിമാനത്തിൽ പരിക്കേറ്റ് അവശരായ മറ്റു പോരാളികളോടും കരുണ കാണിച്ചത്.
ഏതു നിമിഷവും നിലംപതിക്കാവുന്ന രീതിയിൽ തകർന്നിരിക്കുന്ന വിമാനം. സ്റ്റിഗ്ളർ ഒരിക്കൽ പറഞ്ഞു. അർഥമൃതരായ മൂന്നുപേർ. പരിക്കേറ്റ് പൈലറ്റും. അവരെ വെടിവച്ചിടുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാൻപോലും സാധിച്ചില്ല. സ്റ്റിഗ്ളർ യുദ്ധപോരാളിയായിരുന്നെങ്കിലും ഹൃദയമുള്ള മനുഷ്യനായിരുന്നു. തൻമൂലമാണ്, യുദ്ധരംഗത്തുപോലും അദ്ദേഹം കരുണ കാണിച്ചത്. അദ്ദേഹം കരുണ കാണിച്ചതുമൂലം അന്നു നാലു മനുഷ്യരുടെ ജീവൻ രക്ഷപ്പെട്ടു. അതെക്കുറിച്ച് അവർ എന്നും നന്ദിയുള്ളവരായിരുന്നു. സ്നേഹത്തിന്റെ കിരീടം കരുണയിലാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഹൃദയത്തിൽ സ്നേഹമുള്ളവർക്കേ മറ്റുള്ളവരോട് കാണിക്കാൻ സാധിക്കൂ. പ്രത്യേകിച്ചും മറ്റുള്ളവർ കരുണയ്ക്ക് അർഹരല്ല എന്നു തോന്നുന്ന അവസരങ്ങളിൽ. സ്റ്റിഗ്ളറുടെ കാരുണ്യം ലഭിക്കുന്നതിനു ബ്രൗണിന് എന്തെങ്കിലും അർഹത ഉണ്ടായിരുന്നോ? ഒരിക്കലുമില്ല. കാരണം, ബ്രൗണ്‍ സ്റ്റിഗ്ളറെയും അദ്ദേഹത്തിന്റെ സഹപോരാളികളെയും വധിക്കാനായിരുന്നല്ലോ ശ്രമിച്ചത്.
ദൈവത്തിന്റെ ഏറ്റവും വലിയ സ്വഭാവ പ്രത്യേകത കരുണയാണെന്നു പരമകാരുണികനായ യേശുക്രിസ്തുതന്നെ ഒരിക്കൽ സെന്റ് ഫൗസ്റ്റീനയോട് ഒരു ദർശനത്തിൽ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ (ലൂക്കാ 6:36) എന്ന് അവിടുന്നു മുൻപ് പഠിപ്പിച്ചിട്ടുണ്ടല്ലോ. മധുരമായ കരുണ ആഢ്യത്വത്തിന്റെ ലക്ഷണമാണെന്നു വില്യം ഷെയ്ക്സ്പിയർ പറഞ്ഞിരിക്കുന്നതു വെറുതെയല്ല. അങ്ങനെയുള്ള ഒരു കരുണയായിരിക്കട്ടെ നാം നമ്മുടെ ജീവിതത്തിൽ കാണിക്കുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കുന്ന കാലം
ലോകം മുഴുവനും ജനുവരി ഒന്നിനു പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാരും പുതുവത്സരം ആഘോഷിക്കും. ജനുവരി ഒന്നു മുതൽ
മാന്ത്രികവടി വീശുന്ന ക്രിസ്മസ്
"ഞാൻ എന്ത് എഴുതണം?' പേനയുടെ നിബ് മഷിയിൽ മുക്കിക്കൊണ്ട് യേഗോർ ചോദിച്ചു. വസിലസയും അവരുടെ ഭർത്താവ് പിയോട്ടറും അക്ഷരജ്ഞ
എന്താണു ക്രിസ്മസിന്റെ ചൈതന്യം?
ഹൊസേ എന്നു പേരുള്ള ഒരു അനാഥബാലൻ. ഏഴു വയസുള്ള അവൻ താമസിച്ചിരുന്നതു ബ്രസീലിന്റെ തെക്കുഭാഗത്തുള്ള ഒരു ഗ്രാമത്തിലായിര
ഒന്നിനുപകരം മൂന്നുവീതം നന്മപ്രവൃത്തികൾ
2000-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണു പേ ഇറ്റ് ഫോർ വേർഡ് . ഇതേപേരിൽ കാതറൈൻ ഹൈഡ് എഴുതിയ നോവലിനെ ആധാരമ
ഒരു സോപ്പുകഷണത്തിന്റെ പേരിൽ
1982ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അസാധാരണ പ്രതിഭയാണു ഗാബോ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഗബ്രിയേൽ ഗാർ
വ്യക്തിയുടെ കഥ, സമൂഹത്തിന്റെയും
നല്ല ഉയരവും വണ്ണവുമുള്ള സ്ത്രീയായിരുന്നു ലൂല ബെയ്റ്റ്സ് വാഷിംഗ്ടണ്‍ ജോണ്‍സ്. അവർ ജോലികഴിഞ്ഞു വീട്ടിലേക്കു നടന്നുപോ
Latest News
മോശംപെരുമാറ്റം: വനിതാ അണ്ടർ-17 കോച്ചിനെ പുറത്താക്കി
മഹാരാഷ്ട്രയ്ക്ക് ഹിതകരമായ കാര്യങ്ങൾ സംഭവിക്കട്ടെ; ഷിൻഡെയെ അഭിനന്ദിച്ച് ഉദ്ധവ്
എസ്ബിഐ സെർവർ തകരാർ പരിഹരിച്ചു; ബാങ്കിംഗ് സേവനങ്ങൾ സാധാരണനിലയിൽ
സാഹിത്യ അക്കാദമി മുറ്റത്തെ മുളംകൂട്ടം റോഡിലേക്ക് മറിഞ്ഞു
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിൻഡെ; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി
Latest News
മോശംപെരുമാറ്റം: വനിതാ അണ്ടർ-17 കോച്ചിനെ പുറത്താക്കി
മഹാരാഷ്ട്രയ്ക്ക് ഹിതകരമായ കാര്യങ്ങൾ സംഭവിക്കട്ടെ; ഷിൻഡെയെ അഭിനന്ദിച്ച് ഉദ്ധവ്
എസ്ബിഐ സെർവർ തകരാർ പരിഹരിച്ചു; ബാങ്കിംഗ് സേവനങ്ങൾ സാധാരണനിലയിൽ
സാഹിത്യ അക്കാദമി മുറ്റത്തെ മുളംകൂട്ടം റോഡിലേക്ക് മറിഞ്ഞു
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിൻഡെ; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top