Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഹൃദയങ്ങൾ തമ്മിലുള്ള അകലം
ഹൃദയങ്ങൾ പരസ്പരം അകലുന്പോഴല്ലേ നാം അന്യോന്യം കോപിക്കുക? നമ്മുടെ ഹൃദയങ്ങൾ ഒന്നായിരിക്കുന്പോൾ നാം കോപിക്കുമോ ശണ്ഠകൂടുമോ? സാധാരണഗതിയിൽ അങ്ങനെ സംഭവിക്കുകയില്ല. ഹൃദയങ്ങൾ ഒന്നായിരിക്കുകയാണെങ്കിൽ കോപിക്കുവാൻ എന്തെങ്കിലും കാരണമുണ്ടായാൽപ്പോലും നാം അതിനു മുതിരില്ല എന്നതല്ലേ വാസ്തവം?
ഒരു ഗുരുവും അദ്ദേഹത്തിന്റെ കുറെ ശിഷ്യരും പെരുവഴിയിലൂടെ നടന്നുപോവുകയാണ്. അപ്പോൾ രണ്ട് അയൽക്കാർ തമ്മിൽ ശണ്ഠകൂടുന്ന ബഹളം. അവർ നിൽക്കുന്നത് ഒരു മതിലിന് ഇരുവശങ്ങളിലുമായിട്ടാണ്. കൈ നീട്ടിയാൽ പരസ്പരം സ്പർശിക്കാവുന്ന ദൂരം. പക്ഷേ, അവർ സംസാരിക്കുന്നതു സ്വരം താഴ്ത്തിയല്ല. വലിയ സ്വരത്തിലാണ്. നാട്ടുകാർക്കു മുഴുവനും കേൾക്കുവാൻ പറ്റിയ സ്വരത്തിൽ. അയൽക്കാർ ശണ്ഠകൂടുന്നതു കേട്ടുനിൽക്കാതെ ഗുരുവും ശിഷ്യനും അവിടെനിന്നു നടന്നകന്നു.
അപ്പോൾ ശിഷ്യരുടെനേരേ തിരിഞ്ഞു ഗുരു ചോദിച്ചു: ""കോപിക്കുന്പോൾ ആളുകൾ എന്തുകൊണ്ടാണു പരസ്പരം ഉച്ചസ്വരത്തിൽ അലറുന്നത്?'' ആരും പെട്ടെന്ന് ഉത്തരം പറഞ്ഞില്ല. അല്പസമയം കഴിഞ്ഞപ്പോൾ ഒരു ശിഷ്യൻ പറഞ്ഞു: ""കോപം വരുന്പോൾ നമ്മുടെ ആത്മസംയമനം നമുക്കു നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ആളുകൾ പരസ്പരം അലറുന്നത്''.
""ആത്മസംയമനം നഷ്ടപ്പെടുന്നതുകൊണ്ട് അലറണമെന്നുണ്ടോ? ആളുകൾ പരസ്പരം അടുത്താണു നിൽക്കുന്നതെങ്കിൽ താഴ്ന്ന സ്വരത്തിൽ സംസാരിച്ചാൽ പോരെ?'' ഗുരു ചോദിച്ചു. ""അതു ശരിയാണ്, '' മറ്റൊരു ശിഷ്യൻ പറഞ്ഞു. ""എന്നാൽ കോപം വന്നാൽ ആരും അലറിപ്പോകും''.
""കോപിക്കുവാൻ ഒരു കാരണമുണ്ടായി എന്നതുകൊണ്ടു കോപിക്കണമെന്നുണ്ടോ?'' ഗുരു വീണ്ടും ചോദിച്ചു. ""കോപിക്കുവാൻ കാരണമുണ്ടായാലും കോപംകൂടാതെ സംസാരിക്കാനാവും. എത്രയോ ആളുകൾ പരസ്പരം കോപിക്കാതെ അവരുടെ പ്രശ്നങ്ങൾ സമാധാനപരമായി പറഞ്ഞുതീർക്കുന്നു''. ഗുരു പറഞ്ഞതു ശരിയാണെന്നു ശിഷ്യർക്കു തോന്നി.
ഗുരു തുടർന്നു: ""ജീവിതത്തിൽ ഇടയ്ക്കിടയ്ക്കു പ്രശ്നങ്ങളുണ്ടാകും. ചിലപ്പോൾ അവയുടെ കാരണക്കാർ മറ്റുള്ളവരാകാം. അങ്ങനെ വരുന്പോൾ ചിലർക്കതു സമാധാനപരമായി കൈകാര്യം ചെയ്യുവാൻ സാധിക്കും. എന്നാൽ, മറ്റുള്ളവർക്ക് അതിനു കഴിയാതെ വരുന്നു. അപ്പോഴാണ് അവർ കോപിക്കുകയും ശണ്ഠകൂടുകയും ചെയ്യുന്നത്''.
ഉടനെ ഒരു ശിഷ്യൻ ചോദിച്ചു: ""എന്തുകൊണ്ടാണ് അവർക്ക് അതിനു കഴിയാതെവരുന്നത്''? ""അതിനു കാരണം അവരുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലംതന്നെ''! ഗുരു പറഞ്ഞു. ""ഹൃദയങ്ങൾ തമ്മിൽ അടുപ്പമുള്ളവർ അവരുടെ പ്രശ്നങ്ങൾ ഇരുവർക്കും തൃപ്തികരമായ രീതിയിൽ പരിഹരിക്കും. എന്നാൽ, അവരുടെ ഹൃദയങ്ങൾ അകലത്തിലാണെങ്കിൽ അവർ ഒരിക്കലും അതിനു മുതിരില്ല. വാശിയും വൈരാഗ്യവുമായി അവർ മുന്നോട്ടുപോകും''.
ഗുരു പറയുന്നതു ശിഷ്യർ സശ്രദ്ധം കേട്ടുനിൽക്കുന്പോൾ അദ്ദേഹം തുടർന്നു: ""ഇനി എന്റെ ചോദ്യത്തിലേക്കു മടങ്ങിവരട്ടെ. ആളുകൾ കോപിക്കുന്പോൾ എന്തുകൊണ്ടാണ് അവർ പരസ്പരം അലറുന്നത്? രണ്ട് ആളുകൾ തമ്മിൽ പരസ്പരം കോപിക്കുന്പോൾ അവരുടെ ഹൃദയങ്ങൾ തമ്മിൽ വളരെ അകലത്തിലായിരിക്കും. അങ്ങനെ അവർ പരസ്പരം വളരെ അകലത്തിലായിരിക്കുന്നതുകൊണ്ടാണ് അവർക്ക് അലറേണ്ടിവരുന്നത്. സ്വരംതാഴ്ത്തി സംസാരിച്ചാൽ പരസ്പരം കേൾക്കാൻ സാധിക്കില്ല എന്നാണ് അവരുടെ അബോധമനസ് പറയുക. ത·ൂലം, അവർ അലറി സംസാരിക്കുന്നു''!
ഈ കഥ ഇവിടെ നിൽക്കട്ടെ. ഗുരു പറയുന്നതിനെക്കുറിച്ച് അല്പനിമിഷം നമുക്കു ചിന്തിക്കാം. നമ്മുടെ ഹൃദയങ്ങൾ പരസ്പരം അകലുന്പോഴല്ലേ നാം അന്യോന്യം കോപിക്കുക? നമ്മുടെ ഹൃദയങ്ങൾ ഒന്നായിരിക്കുന്പോൾ നാം കോപിക്കുമോ ശണ്ഠകൂടുമോ? സാധാരണഗതിയിൽ അങ്ങനെ സംഭവിക്കുകയില്ല. ഹൃദയങ്ങൾ ഒന്നായിരിക്കുകയാണെങ്കിൽ കോപിക്കുവാൻ എന്തെങ്കിലും കാരണമുണ്ടായാൽപ്പോലും നാം അതിനു മുതിരില്ല എന്നതല്ലേ വാസ്തവം? നമ്മുടെ ഹൃദയങ്ങൾക്ക് ചേർച്ചയുണ്ടെങ്കിൽ ഏതു പ്രശ്നവും നാം പരസ്പരം പറഞ്ഞുതീർക്കും. അതിനു വേണ്ടിവരുന്ന വിട്ടുവീഴ്ചകൾ ചെയ്യാനും നാം തയാറാകും.
എന്നാൽ, നമ്മുടെ ഹൃദയങ്ങൾ അകലത്തിലാണെങ്കിലോ? അപ്പോൾ നാം ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവില്ല; നാം പരസ്പരം കോപിച്ചലറിവിളിക്കുകതന്നെ ചെയ്യും.
ഇനി മുകളിലത്തെ കഥയിലേക്കു മടങ്ങിവരട്ടെ. ""ഒരു യുവാവും യുവതിയും പരസ്പരം പ്രേമബദ്ധരാണെന്നു കരുതുക'', ഗുരു തുടർന്നു പറഞ്ഞു. ""അപ്പോൾ അവർ വളരെ ഉറക്കെ സംസാരിക്കുമോ? ഇല്ലേയില്ല. അവർ വളരെ താഴ്ന്ന സ്വരത്തിലേ സംസാരിക്കൂ. എന്താണ് അതിനു കാരണം? അവരുടെ ഹൃദയങ്ങൾ അടുത്തിരിക്കുന്നു എന്നതുതന്നെ. അവരുടെ പരസ്പരസ്നേഹം കൂടുംതോറും അവരുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാകും. അപ്പോൾ അവർ മന്ത്രിക്കുക മാത്രമേ ചെയ്യൂ. പിന്നീടവർക്കു സംസാരിക്കേണ്ടിപോലും വരില്ല. പരസ്പരമുള്ള നോട്ടം മാത്രം മതിയാകും. അതിന്റെ അർഥം അവരുടെ ഹൃദയങ്ങൾ ഒന്നായിത്തീർന്നു എന്നാണ്''.
ഇത്രയും പറഞ്ഞതിനു ശേഷം ഗുരു ശിഷ്യരെ ഇങ്ങനെ ഉപദേശിച്ചു: ""നിങ്ങളുടെയിടയിൽ എന്ത് അഭിപ്രായ വ്യത്യാസമുണ്ടായാലും നിങ്ങളുടെ ഹൃദയങ്ങൾ അകലാൻ ഇടവരരുത്. നിങ്ങളുടെ ഹൃദയങ്ങൾ അകലാൻ ഇടവന്നാൽ ചിലപ്പോൾ അവ പരസ്പരം അകന്നുപോകും. അപ്പോൾപ്പിന്നെ, അവയെ അടുപ്പിക്കാൻ സാധിക്കാതെ വരും. നിങ്ങളുടെ ഹൃദയങ്ങൾ അകലാതെ നിലനിൽക്കണമെങ്കിൽ നിങ്ങളിൽ സ്നേഹമുണ്ടാകണം. നിങ്ങളിൽ യഥാർഥ സ്നേഹമുണ്ടെങ്കിൽ ആരെയും മുറിപ്പെടുത്തുന്ന വാക്കും പ്രവൃത്തിയും നിങ്ങളിൽനിന്ന് ഉണ്ടാകില്ല. എന്നുമാത്രമല്ല, നിങ്ങളുടെ വാക്കും പ്രവൃത്തിയും എപ്പോഴും പരസ്പരം ഒന്നിപ്പിക്കുന്നതും ശക്തിപ്പെടുത്തുന്നതുമായിരിക്കും''.
മുകളിൽ കൊടുത്തിരിക്കുന്ന കഥയിൽ ഗുരു സൂചിപ്പിക്കുന്നതനുസരിച്ച്, നമ്മുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലമില്ലായ്മ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഹൃദയങ്ങൾ തമ്മിലുള്ള അകലം വർധിക്കുന്പോഴാണു പൊതുസമൂഹത്തിലും വിവിധ സമൂഹങ്ങളിലും കുടുംബങ്ങളിലുമൊക്കെ കലാപക്കൊടി ഉയരുന്നത്.
എന്നാൽ, ഹൃദയങ്ങൾ തമ്മിലുള്ള അകലം കുറയുംതോറും ആരും കലാപത്തിനു മുതിരില്ല. എന്നുമാത്രമല്ല, എത്ര ഗൗരവമായ പ്രശ്നമാണെങ്കിലും ഏവർക്കും തൃപ്തികരമായ രീതിയിൽ അതിനു പരിഹാരം കാണുവാൻ പരിശ്രമിക്കുകയും ചെയ്യും.
അപ്പോൾ, നമ്മുടെ അനുദിന ജീവിതത്തിൽ നാം ഉൗന്നൽ കൊടുക്കേണ്ട ഒരു പ്രധാന കാര്യം ഹൃദയങ്ങൾ തമ്മിലുള്ള ഐക്യമാണ്. നമ്മുടെ ഹൃദയങ്ങൾ തമ്മിൽ പരസ്പരം അകലുവാൻ ഒരു കാരണത്തിനും നാം ഇടംകൊടുക്കരുത്. നമ്മുടെ ഹൃദയങ്ങൾ തമ്മിൽ അകലുവാൻ ഒരു കാരണവും മതിയാകില്ല എന്നതായിരിക്കട്ടെ നമ്മുടെ നിലപാട്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കുന്ന കാലം
ലോകം മുഴുവനും ജനുവരി ഒന്നിനു പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാരും പുതുവത്സരം ആഘോഷിക്കും. ജനുവരി ഒന്നു മുതൽ
മാന്ത്രികവടി വീശുന്ന ക്രിസ്മസ്
"ഞാൻ എന്ത് എഴുതണം?' പേനയുടെ നിബ് മഷിയിൽ മുക്കിക്കൊണ്ട് യേഗോർ ചോദിച്ചു. വസിലസയും അവരുടെ ഭർത്താവ് പിയോട്ടറും അക്ഷരജ്ഞ
എന്താണു ക്രിസ്മസിന്റെ ചൈതന്യം?
ഹൊസേ എന്നു പേരുള്ള ഒരു അനാഥബാലൻ. ഏഴു വയസുള്ള അവൻ താമസിച്ചിരുന്നതു ബ്രസീലിന്റെ തെക്കുഭാഗത്തുള്ള ഒരു ഗ്രാമത്തിലായിര
ഒന്നിനുപകരം മൂന്നുവീതം നന്മപ്രവൃത്തികൾ
2000-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണു പേ ഇറ്റ് ഫോർ വേർഡ് . ഇതേപേരിൽ കാതറൈൻ ഹൈഡ് എഴുതിയ നോവലിനെ ആധാരമ
ഒരു സോപ്പുകഷണത്തിന്റെ പേരിൽ
1982ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അസാധാരണ പ്രതിഭയാണു ഗാബോ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഗബ്രിയേൽ ഗാർ
വ്യക്തിയുടെ കഥ, സമൂഹത്തിന്റെയും
നല്ല ഉയരവും വണ്ണവുമുള്ള സ്ത്രീയായിരുന്നു ലൂല ബെയ്റ്റ്സ് വാഷിംഗ്ടണ്‍ ജോണ്‍സ്. അവർ ജോലികഴിഞ്ഞു വീട്ടിലേക്കു നടന്നുപോ
ഗെറ്റിയെപ്പോലെയുള്ള മനുഷ്യർ
ബ്രിട്ടനിൽ സ്ഥാപിതമായ ഗെറ്റി ഓയിൽ കന്പനിയുടെ ഉടമയും ചീഫ് എക്സിക്യൂട്ടീവുമായിരുന്നു പോൾ ഗെറ്റി (1892-1976). അമേരിക്കയി
ഉറവിടവും ലക്ഷ്യവും മറക്കാതിരിക്കാൻ
അമേരിക്കയിലെ ഏറ്റവും പ്രഗത്ഭരായ പ്രസംഗകരിൽ ഒരാളായി ന്യൂസ് വീക്ക് മാസിക തെരഞ്ഞെടുത്തയാളാണു ഫ്രഡ് ക്രാഡോക്, ജൂണിയർ
അറത്തുമുറിക്കപ്പെടേണ്ട ഊരാക്കുടുക്കുകൾ
2003 ഏപ്രിൽ 26. അന്നാണ് അമേരിക്കയിലെ യൂറ്റാ സംസ്ഥാനത്തെ ബ്ലൂ ജോൺ കാനിയനിൽ മെക്കാനിക്കൽ എൻജിനിയറായ എയ്റൺ റാൾസ്റ്റൺ കു
സ്വർഗസമാനമായ ജീവിതം
നല്ലവനായ ഒരു കൊല്ലൻ. വൃദ്ധനായ അദ്ദേഹത്തിന് ഒരു ദർശനമുണ്ടായി. ആ ദർശനത്തിൽ ഒരു മാലാഖ അദ്ദേഹത്തോടു പറഞ്ഞു: "ദൈവര
Latest News
ക്രൈസ്തവരെ വേട്ടയാടിയവർ സംരക്ഷക വേഷമണിയുന്നു: മുഖ്യമന്ത്രി
പോലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
ഗവർണറെ വെട്ടി മമത; സർവകലാശാലകളുടെ ചാൻസലർ പദവി ഏറ്റെടുത്തു
അസര്‍ബൈജാനിലേക്ക് സോളോ ട്രിപ്പ് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി
കോല്‍ക്കത്തയില്‍ മോഡല്‍ മരിച്ച നിലയില്‍
Latest News
ക്രൈസ്തവരെ വേട്ടയാടിയവർ സംരക്ഷക വേഷമണിയുന്നു: മുഖ്യമന്ത്രി
പോലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
ഗവർണറെ വെട്ടി മമത; സർവകലാശാലകളുടെ ചാൻസലർ പദവി ഏറ്റെടുത്തു
അസര്‍ബൈജാനിലേക്ക് സോളോ ട്രിപ്പ് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി
കോല്‍ക്കത്തയില്‍ മോഡല്‍ മരിച്ച നിലയില്‍
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top