Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഹൃദയങ്ങൾ തമ്മിലുള്ള അകലം
ഹൃദയങ്ങൾ പരസ്പരം അകലുന്പോഴല്ലേ നാം അന്യോന്യം കോപിക്കുക? നമ്മുടെ ഹൃദയങ്ങൾ ഒന്നായിരിക്കുന്പോൾ നാം കോപിക്കുമോ ശണ്ഠകൂടുമോ? സാധാരണഗതിയിൽ അങ്ങനെ സംഭവിക്കുകയില്ല. ഹൃദയങ്ങൾ ഒന്നായിരിക്കുകയാണെങ്കിൽ കോപിക്കുവാൻ എന്തെങ്കിലും കാരണമുണ്ടായാൽപ്പോലും നാം അതിനു മുതിരില്ല എന്നതല്ലേ വാസ്തവം?
ഒരു ഗുരുവും അദ്ദേഹത്തിന്റെ കുറെ ശിഷ്യരും പെരുവഴിയിലൂടെ നടന്നുപോവുകയാണ്. അപ്പോൾ രണ്ട് അയൽക്കാർ തമ്മിൽ ശണ്ഠകൂടുന്ന ബഹളം. അവർ നിൽക്കുന്നത് ഒരു മതിലിന് ഇരുവശങ്ങളിലുമായിട്ടാണ്. കൈ നീട്ടിയാൽ പരസ്പരം സ്പർശിക്കാവുന്ന ദൂരം. പക്ഷേ, അവർ സംസാരിക്കുന്നതു സ്വരം താഴ്ത്തിയല്ല. വലിയ സ്വരത്തിലാണ്. നാട്ടുകാർക്കു മുഴുവനും കേൾക്കുവാൻ പറ്റിയ സ്വരത്തിൽ. അയൽക്കാർ ശണ്ഠകൂടുന്നതു കേട്ടുനിൽക്കാതെ ഗുരുവും ശിഷ്യനും അവിടെനിന്നു നടന്നകന്നു.
അപ്പോൾ ശിഷ്യരുടെനേരേ തിരിഞ്ഞു ഗുരു ചോദിച്ചു: ""കോപിക്കുന്പോൾ ആളുകൾ എന്തുകൊണ്ടാണു പരസ്പരം ഉച്ചസ്വരത്തിൽ അലറുന്നത്?'' ആരും പെട്ടെന്ന് ഉത്തരം പറഞ്ഞില്ല. അല്പസമയം കഴിഞ്ഞപ്പോൾ ഒരു ശിഷ്യൻ പറഞ്ഞു: ""കോപം വരുന്പോൾ നമ്മുടെ ആത്മസംയമനം നമുക്കു നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ആളുകൾ പരസ്പരം അലറുന്നത്''.
""ആത്മസംയമനം നഷ്ടപ്പെടുന്നതുകൊണ്ട് അലറണമെന്നുണ്ടോ? ആളുകൾ പരസ്പരം അടുത്താണു നിൽക്കുന്നതെങ്കിൽ താഴ്ന്ന സ്വരത്തിൽ സംസാരിച്ചാൽ പോരെ?'' ഗുരു ചോദിച്ചു. ""അതു ശരിയാണ്, '' മറ്റൊരു ശിഷ്യൻ പറഞ്ഞു. ""എന്നാൽ കോപം വന്നാൽ ആരും അലറിപ്പോകും''.
""കോപിക്കുവാൻ ഒരു കാരണമുണ്ടായി എന്നതുകൊണ്ടു കോപിക്കണമെന്നുണ്ടോ?'' ഗുരു വീണ്ടും ചോദിച്ചു. ""കോപിക്കുവാൻ കാരണമുണ്ടായാലും കോപംകൂടാതെ സംസാരിക്കാനാവും. എത്രയോ ആളുകൾ പരസ്പരം കോപിക്കാതെ അവരുടെ പ്രശ്നങ്ങൾ സമാധാനപരമായി പറഞ്ഞുതീർക്കുന്നു''. ഗുരു പറഞ്ഞതു ശരിയാണെന്നു ശിഷ്യർക്കു തോന്നി.
ഗുരു തുടർന്നു: ""ജീവിതത്തിൽ ഇടയ്ക്കിടയ്ക്കു പ്രശ്നങ്ങളുണ്ടാകും. ചിലപ്പോൾ അവയുടെ കാരണക്കാർ മറ്റുള്ളവരാകാം. അങ്ങനെ വരുന്പോൾ ചിലർക്കതു സമാധാനപരമായി കൈകാര്യം ചെയ്യുവാൻ സാധിക്കും. എന്നാൽ, മറ്റുള്ളവർക്ക് അതിനു കഴിയാതെ വരുന്നു. അപ്പോഴാണ് അവർ കോപിക്കുകയും ശണ്ഠകൂടുകയും ചെയ്യുന്നത്''.
ഉടനെ ഒരു ശിഷ്യൻ ചോദിച്ചു: ""എന്തുകൊണ്ടാണ് അവർക്ക് അതിനു കഴിയാതെവരുന്നത്''? ""അതിനു കാരണം അവരുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലംതന്നെ''! ഗുരു പറഞ്ഞു. ""ഹൃദയങ്ങൾ തമ്മിൽ അടുപ്പമുള്ളവർ അവരുടെ പ്രശ്നങ്ങൾ ഇരുവർക്കും തൃപ്തികരമായ രീതിയിൽ പരിഹരിക്കും. എന്നാൽ, അവരുടെ ഹൃദയങ്ങൾ അകലത്തിലാണെങ്കിൽ അവർ ഒരിക്കലും അതിനു മുതിരില്ല. വാശിയും വൈരാഗ്യവുമായി അവർ മുന്നോട്ടുപോകും''.
ഗുരു പറയുന്നതു ശിഷ്യർ സശ്രദ്ധം കേട്ടുനിൽക്കുന്പോൾ അദ്ദേഹം തുടർന്നു: ""ഇനി എന്റെ ചോദ്യത്തിലേക്കു മടങ്ങിവരട്ടെ. ആളുകൾ കോപിക്കുന്പോൾ എന്തുകൊണ്ടാണ് അവർ പരസ്പരം അലറുന്നത്? രണ്ട് ആളുകൾ തമ്മിൽ പരസ്പരം കോപിക്കുന്പോൾ അവരുടെ ഹൃദയങ്ങൾ തമ്മിൽ വളരെ അകലത്തിലായിരിക്കും. അങ്ങനെ അവർ പരസ്പരം വളരെ അകലത്തിലായിരിക്കുന്നതുകൊണ്ടാണ് അവർക്ക് അലറേണ്ടിവരുന്നത്. സ്വരംതാഴ്ത്തി സംസാരിച്ചാൽ പരസ്പരം കേൾക്കാൻ സാധിക്കില്ല എന്നാണ് അവരുടെ അബോധമനസ് പറയുക. ത·ൂലം, അവർ അലറി സംസാരിക്കുന്നു''!
ഈ കഥ ഇവിടെ നിൽക്കട്ടെ. ഗുരു പറയുന്നതിനെക്കുറിച്ച് അല്പനിമിഷം നമുക്കു ചിന്തിക്കാം. നമ്മുടെ ഹൃദയങ്ങൾ പരസ്പരം അകലുന്പോഴല്ലേ നാം അന്യോന്യം കോപിക്കുക? നമ്മുടെ ഹൃദയങ്ങൾ ഒന്നായിരിക്കുന്പോൾ നാം കോപിക്കുമോ ശണ്ഠകൂടുമോ? സാധാരണഗതിയിൽ അങ്ങനെ സംഭവിക്കുകയില്ല. ഹൃദയങ്ങൾ ഒന്നായിരിക്കുകയാണെങ്കിൽ കോപിക്കുവാൻ എന്തെങ്കിലും കാരണമുണ്ടായാൽപ്പോലും നാം അതിനു മുതിരില്ല എന്നതല്ലേ വാസ്തവം? നമ്മുടെ ഹൃദയങ്ങൾക്ക് ചേർച്ചയുണ്ടെങ്കിൽ ഏതു പ്രശ്നവും നാം പരസ്പരം പറഞ്ഞുതീർക്കും. അതിനു വേണ്ടിവരുന്ന വിട്ടുവീഴ്ചകൾ ചെയ്യാനും നാം തയാറാകും.
എന്നാൽ, നമ്മുടെ ഹൃദയങ്ങൾ അകലത്തിലാണെങ്കിലോ? അപ്പോൾ നാം ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവില്ല; നാം പരസ്പരം കോപിച്ചലറിവിളിക്കുകതന്നെ ചെയ്യും.
ഇനി മുകളിലത്തെ കഥയിലേക്കു മടങ്ങിവരട്ടെ. ""ഒരു യുവാവും യുവതിയും പരസ്പരം പ്രേമബദ്ധരാണെന്നു കരുതുക'', ഗുരു തുടർന്നു പറഞ്ഞു. ""അപ്പോൾ അവർ വളരെ ഉറക്കെ സംസാരിക്കുമോ? ഇല്ലേയില്ല. അവർ വളരെ താഴ്ന്ന സ്വരത്തിലേ സംസാരിക്കൂ. എന്താണ് അതിനു കാരണം? അവരുടെ ഹൃദയങ്ങൾ അടുത്തിരിക്കുന്നു എന്നതുതന്നെ. അവരുടെ പരസ്പരസ്നേഹം കൂടുംതോറും അവരുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാകും. അപ്പോൾ അവർ മന്ത്രിക്കുക മാത്രമേ ചെയ്യൂ. പിന്നീടവർക്കു സംസാരിക്കേണ്ടിപോലും വരില്ല. പരസ്പരമുള്ള നോട്ടം മാത്രം മതിയാകും. അതിന്റെ അർഥം അവരുടെ ഹൃദയങ്ങൾ ഒന്നായിത്തീർന്നു എന്നാണ്''.
ഇത്രയും പറഞ്ഞതിനു ശേഷം ഗുരു ശിഷ്യരെ ഇങ്ങനെ ഉപദേശിച്ചു: ""നിങ്ങളുടെയിടയിൽ എന്ത് അഭിപ്രായ വ്യത്യാസമുണ്ടായാലും നിങ്ങളുടെ ഹൃദയങ്ങൾ അകലാൻ ഇടവരരുത്. നിങ്ങളുടെ ഹൃദയങ്ങൾ അകലാൻ ഇടവന്നാൽ ചിലപ്പോൾ അവ പരസ്പരം അകന്നുപോകും. അപ്പോൾപ്പിന്നെ, അവയെ അടുപ്പിക്കാൻ സാധിക്കാതെ വരും. നിങ്ങളുടെ ഹൃദയങ്ങൾ അകലാതെ നിലനിൽക്കണമെങ്കിൽ നിങ്ങളിൽ സ്നേഹമുണ്ടാകണം. നിങ്ങളിൽ യഥാർഥ സ്നേഹമുണ്ടെങ്കിൽ ആരെയും മുറിപ്പെടുത്തുന്ന വാക്കും പ്രവൃത്തിയും നിങ്ങളിൽനിന്ന് ഉണ്ടാകില്ല. എന്നുമാത്രമല്ല, നിങ്ങളുടെ വാക്കും പ്രവൃത്തിയും എപ്പോഴും പരസ്പരം ഒന്നിപ്പിക്കുന്നതും ശക്തിപ്പെടുത്തുന്നതുമായിരിക്കും''.
മുകളിൽ കൊടുത്തിരിക്കുന്ന കഥയിൽ ഗുരു സൂചിപ്പിക്കുന്നതനുസരിച്ച്, നമ്മുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലമില്ലായ്മ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഹൃദയങ്ങൾ തമ്മിലുള്ള അകലം വർധിക്കുന്പോഴാണു പൊതുസമൂഹത്തിലും വിവിധ സമൂഹങ്ങളിലും കുടുംബങ്ങളിലുമൊക്കെ കലാപക്കൊടി ഉയരുന്നത്.
എന്നാൽ, ഹൃദയങ്ങൾ തമ്മിലുള്ള അകലം കുറയുംതോറും ആരും കലാപത്തിനു മുതിരില്ല. എന്നുമാത്രമല്ല, എത്ര ഗൗരവമായ പ്രശ്നമാണെങ്കിലും ഏവർക്കും തൃപ്തികരമായ രീതിയിൽ അതിനു പരിഹാരം കാണുവാൻ പരിശ്രമിക്കുകയും ചെയ്യും.
അപ്പോൾ, നമ്മുടെ അനുദിന ജീവിതത്തിൽ നാം ഉൗന്നൽ കൊടുക്കേണ്ട ഒരു പ്രധാന കാര്യം ഹൃദയങ്ങൾ തമ്മിലുള്ള ഐക്യമാണ്. നമ്മുടെ ഹൃദയങ്ങൾ തമ്മിൽ പരസ്പരം അകലുവാൻ ഒരു കാരണത്തിനും നാം ഇടംകൊടുക്കരുത്. നമ്മുടെ ഹൃദയങ്ങൾ തമ്മിൽ അകലുവാൻ ഒരു കാരണവും മതിയാകില്ല എന്നതായിരിക്കട്ടെ നമ്മുടെ നിലപാട്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top