Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മലയാളികളുടെ മാർകേസ്
ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന നോവലിൽ മക്കൊണ്ടയെ വിഴുങ്ങിയ മറവിയെന്ന വ്യാധി മാർകേസിന്റെ കാര്യത്തിൽ കേരളീയരെ ഒരിക്കലും ബാധിച്ചിട്ടില്ല. അവർ മാർകേസിനെ എന്നും ഓർത്തുകൊണ്ടേയിരിക്കുന്നു. മലയാളികൾക്ക് ഗബ്രിയേൽ ഗാർസിയ മാർകേസ് ഒരു ലാറ്റിൻ അമേരിക്കൻ എഴുത്തുകാരനാകുന്പോഴും മലയാള സാഹിത്യകാരനെപ്പോലെതന്നെയാണ് അദ്ദേഹത്തെ വായിക്കുന്നതും സ്നേഹിക്കുന്നതും. മലയാളികൾ നെഞ്ചേറ്റിയ എഴുത്തുകാരനാണ് മാർകേസ്. മലയാളിയുടെ ഭാവനാലോകത്തിന് വിശാലമായ ചിറകുനൽകിയ എഴുത്തുകാരൻ. കൊളംബിയ കണ്ടിട്ടില്ലാത്ത, സ്പാനിഷ് ഭാഷ അറിയാത്ത ലോകത്തിലെ എത്രയോ വായനക്കാർ വിവർത്തനങ്ങളിലൂടെ മാർകേസിനെ ഇന്നും വായിക്കുന്നു. വായനക്കാർ സ്നേഹാദരങ്ങളോടെ മാർകേസിനെ ഗാബോ എന്നു വിളിക്കുന്നു. വിവർത്തന ഭാഷയുടെ സൗന്ദര്യത്തിലൂടെ ലാറ്റിൻ അമേരിക്കയുടെ ഭൂമിശാസ്ത്രവും എഴുത്തിലെ ഫാന്റസിയും മാജിക്കൽ റിയലിസവുമൊക്കെ ലോകമെന്പാടുമുള്ള ആരാധകർ എത്രയോ വട്ടം വായിച്ചാസ്വദിച്ചിട്ടുണ്ട്.
ഗാബോയുടെ കഥകളിലൂടെ ജീവിതവും മരണവും തമ്മിലുള്ള അന്തരം നമ്മൾ എത്രയോ അറിഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് അനുഭാവവും മുതലാളിത്ത വ്യവസ്ഥിതിയോടുള്ള മൂന്നാം ലോക പ്രതിരോധവുമൊക്കെ അദ്ദേഹത്തിന്റെ ചിന്തകളിൽ നിറഞ്ഞുനിന്നു. ക്യൂബയുടെ മുൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോയുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന സൗഹൃദം ശ്രദ്ധേയമാണ്. അറുപതുകളിലും എഴുപതുകളിലും ചില ലാറ്റിൻ അമേരിക്കൻ വിപ്ലവസംഘടനകളോട് ഇദ്ദേഹം അടുത്തിരുന്നു. ഗാബോയുടെ സാഹിത്യരചനകളും രാഷ്്ട്രീയ ഇടപെടലുകളുമൊക്കെയായിരിക്കും ഒരു പക്ഷേ മലയാളികളെ ഇത്രമേൽ അദ്ദേഹത്തോട് അടുപ്പിച്ചത്.
“നിങ്ങൾക്കെന്ത് സംഭവിക്കുന്നു എന്നതല്ല ജീവിതത്തിൽ പ്രധാനം, നിങ്ങൾ എന്ത് ഓർമിക്കുന്നു എന്നതും എങ്ങനെ ഓർമിക്കുന്നു എന്നതുമാണ് പ്രധാനമെന്ന്” മാർകേസ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. തന്റെ നാടിനെക്കുറിച്ചുള്ള ഓർമകളാണ് മാർകേസിന്റെ എഴുത്തുകളെന്ന് വായനക്കാർക്ക് അറിയാം. മറവിക്കെതിരായി ഓർമയുടെയും ഭാവനയുടെയും പോരാട്ടം നയിച്ച, ‘നിന്നെ മറക്കാൻ എന്നെ അനുവദിക്കാതിരിക്കുക’ എന്നെഴുതിയ മാർകേസ് അവസാനകാലത്ത് മറവി രോഗത്തിൽ അകപ്പെടുകയുണ്ടായി.
1927 ൽ വടക്കൻ കൊളംബിയയിലെ അരക്കറ്റാക്കയിൽ ജനിച്ച മാർകേസ് പത്രപ്രവർത്തകൻ, സാഹിത്യകാരൻ, എഡിറ്റർ, രാഷ്്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. മാർകേസിന്റെ കൃതികൾ മിക്കവയും മാജിക്കൽ റിയലിസത്തിന്റെ വിഭ്രമിപ്പിക്കുന്ന ഭാവനാലോകങ്ങൾ തുറന്നിടുന്നവയാണ്.
വിഖ്യാത കൃതികൾ
മാർകേസിന്റെ 1967ൽ പുറത്തിറങ്ങിയ മാസ്റ്റർപീസ് ഏകാന്തതയുടെ നൂറുവർഷങ്ങൾ 25 ഭാഷകളിലായി അഞ്ചുകോടി പ്രതികളാണു വിറ്റുപോയത്. 1982ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടി. ഇപ്പോഴും അച്ചടിയിലും വായനയിലും ഈ കൃതിമുന്നിൽതന്നെ. ‘ഓട്ടം ഓഫ് ദ് പേട്രിയാർക്ക്, ലവ് ഇൻ ദ് ടൈം ഓഫ് കോളറ , ലീഫ് സ്റ്റോം, ഇൻ എവിൾ അവർ, ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർടോൾഡ്, സ്റ്റോറി ഓഫ് എ ഷിപ്റെക്ക്ഡ് സെയിലർ, മെമ്മറീസ് ഓഫ് മൈ മെലങ്കളി ഹോർസ്, ലിവിംഗ് ടു ടെൽ ദ് ടേൽ തുടങ്ങിയവയാണ് മാർകേസിന്റെ മറ്റു പ്രധാന കൃതികൾ. മാർകേസ് രചനകളിൽ ‘ഏകാന്തതയുടെ നൂറു വർഷങ്ങളും’, ‘കോളറാക്കാലത്തെ പ്രണയവും’ ആയിരിക്കാം മലയാളികൾ ഏറ്റവും അധികം ആസ്വാദ്യതയോടെ ഒന്നിലേറെ തവണ വായിച്ചിട്ടുള്ള കൃതികൾ.
ഏറെ വർഷങ്ങൾക്കുശേഷം തന്റെ ഇരുപത്തിരണ്ടാമത്തെ വയസിൽ ജന്മഗ്രാമമായ അരാക്കറ്റാക്ക സന്ദർശിക്കുന്നത് മാർകേസ് തന്റെ ഓർമക്കുറിപ്പുകളിൽ വിവരിച്ചിട്ടുണ്ട്. ഈ ഗ്രാമത്തെ അനുസ്മരിച്ചായിരിക്കാം മക്കൊണ്ടോ എന്ന സാങ്കൽപ്പികഗ്രാമത്തിന്റെ സൃഷ്ടി. ഓരോ മലയാളിയും സ്വന്തം ഗ്രാമത്തെ എന്നപോലെ മക്കൊണ്ടോയെ കണ്ടിരിക്കാം. ഒരിക്കൽ ഒരു അഭിമുഖത്തിൽ മാർകേസ് ഇങ്ങനെ പറഞ്ഞു. “എന്റെ കൃതികളെ സംബന്ധിച്ച ഏറ്റവും വലിയ അഭിനന്ദനങ്ങൾ വരുന്നത് അവയിലെ ഭാവനാത്മകതയുടെ പേരിലാണെന്നത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. സത്യമിതാണ്; എന്റെ ഒരൊറ്റവരി പോലും യഥാർഥ്യത്തെ അടിസ്ഥാനമാക്കിയല്ലാതെ എഴുതപ്പെട്ടവയായിട്ടില്ല. പ്രശ്നമെന്താണെന്നുവെച്ചാൽ, കരീബിയൻ യാഥാർഥ്യങ്ങൾ എപ്പോഴും വന്യമായ ഭാവനയ്ക്കു തുല്യമാണ്.”
മാർകേസിന്റെ ലോകോത്തര രചനകളിലൊന്നായ കോളറക്കാലത്തെ പ്രണയം എന്ന നോവൽ പ്രണയ നോവലായും രാഷ്ട്രീയ നോവലായും വൈദ്യശാസ്ത്ര നോവലായുമൊക്കെ വായിക്കാവുന്നതാണ്. ഏകാന്തതയെ എങ്ങനെ പ്രണയിക്കാം, വാർധക്യത്തെ അതിജീവിച്ചുകൊണ്ട് ജീവിതത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നാണ് ഈ നോവൽ ആവിഷ്കരിക്കുന്നത്. നോവലിൽ ബോട്ടിലെ ക്യാപ്റ്റൻ ഇതിലെ കമിതാക്കളുടെ പ്രണയത്തിന് സാക്ഷിയാകുന്ന രംഗം മാർകേസ് ഇങ്ങനെ അവതരിപ്പിക്കുന്നുണ്ട്.
“ക്യാപ്റ്റൻ ഫെർമിന ഡാസയെ നോക്കി. അവളുടെ ഇമപ്പീലികളിൽ ഹേമന്ത തുഷാരത്തിന്റെ ആദ്യ സ്ഫുരണങ്ങൾ അയാൾ കണ്ടു. എന്നിട്ട് ഫ്ലോറന്റിനൊ അരിസയെയും അയാളുടെ ഭയരഹിതമായ പ്രണയത്തെയും അയാൾ നോക്കിക്കണ്ടു. അപ്പോൾ മരണത്തെക്കാൾ ഉപരി ജീവിതമാണ് സീമാതീതമെന്ന വൈകിയുദിച്ച സംശയത്താൽ അയാൾ കീഴടക്കപ്പെട്ടു. “ഫ്ലോറന്റിനൊ അരിസയുടെയും ഫെർമിന ഡാസയുടെയും പ്രണയത്തെ അഭൗമമായ ലാവണ്യത്താൽ മാർകേസ് ഈ നോവലിൽ ആവിഷ്കരിക്കുന്നു. ജരാനരകൾ ബാധിച്ച അവരുടെ ശരീരങ്ങളെ പ്രണയം അതിജീവിക്കുന്നതായി നമുക്കിവിടെ കാണാം. ഓർമയും മറവിയും കോളറയും വാർധക്യവും പ്രണയവുമെല്ലാം കടന്നുവരുന്ന കോളറാക്കാലത്തെ പ്രണയം ലോക സാഹിത്യത്തിലെ ക്ലാസിക് നോവലുകളുടെ മുൻനിരയിൽ ഇന്നും ഇടംപിടിച്ചിരിക്കുന്നു.
കഥയുടെ വിസ്മയലോകം
പന്ത്രണ്ടാം ക്ലാസിലെ മലയാളം പാഠഭാഗമായ പ്രകാശം ജലം പോലെയാണ് എന്ന കഥ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ലൈറ്റ് ഈസ് ലൈക് വാട്ടർ എന്ന കഥയുടെ വിവർത്തനമാണ്. ടോട്ടോ, ജോവൽ എന്നീ രണ്ടു കുട്ടികളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. സ്പെയ്നിലെ മാഡ്രിഡ് നഗരത്തിൽ അവർ താമസിക്കുന്ന ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ ചില വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്നു എന്ന രീതിയിലാണ് കഥ എഴുതിയിട്ടുള്ളത്.
മാജിക്കൽ റിയലിസം എന്ന രചനാരീതി ഉപയോഗിച്ചാണ് മാർകേസ് ഈ കഥ എഴുതിയിരിക്കുന്നത്. ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ നടക്കുന്നതുപോലെ ആയിരിക്കും ഇത്തരത്തിൽ കഥ പറയുന്നത്. എന്നാൽ പറയുന്ന കാര്യങ്ങൾക്ക് ഉദ്ദേശിക്കുന്ന യാഥാർഥ്യങ്ങളുമായി വലിയ ബന്ധം ഉണ്ടായിരിക്കും. പ്രകാശം ജലം പോലെയാണ് എന്ന കഥയുടെ ആഖ്യാന സവിശേഷത കൊണ്ട് കൈവരുന്ന മറ്റൊരു അർത്ഥം കൊളംബിയയും സ്പെയിനും തമ്മിലുള്ള രാഷ്ട്രീയ ബന്ധമാണ്. വളരെക്കാലം സ്പെയിനിന്റെ കോളനിയായിരുന്നു കൊളംബിയ. ഇരുട്ടിനെ അകറ്റുന്നതാണല്ലോ പ്രകാശം. കഥയിൽ പ്രകാശം സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിട്ടാണ് കടന്നുവരുന്നത്. അത് ജലംപോലെ എല്ലാത്തിനും മീതെ ഒഴുകിപ്പരക്കുന്നതായി സങ്കല്പിച്ചിരിക്കുന്നു.
അരക്കറ്റാക്കയിൽ ഗബ്രിയേൽ ഗാർസിയ മാർകേസിനെപറ്റി സ്ഥാപിച്ചിട്ടുള്ള ഒരു ഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘ഏതൊരു രാജ്യത്താണെങ്കിലും ഞാൻ ഒരു അമേരിക്കക്കാരൻ ആണെന്ന് എനിക്കുതന്നെ തോന്നുന്നു. പക്ഷേ ജന്മനാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓർമകൾ ഒരിക്കലും എന്നിൽ നിന്നു പോവില്ല. ഒരിക്കൽ ഞാനവിടേക്കു പോയി. അന്നു ഞാൻ മനസിലാക്കി നാടിനെക്കുറിച്ചുള്ള എന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓർമകളും,യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസമാണ് എന്റെ കൃതികൾ എന്ന് ’-ഗബ്രിയേൽ ഗാർസിയ മാർകേസ്. ലോകത്തിലെതന്നെ ഏറ്റവും വലിയ എഴുത്തുകാരൻ എന്നു വിശേഷിപ്പിക്കപ്പെട്ട മാർകേസിന്റെ രചനകൾ മലയാളികൾ ഇനിയും വായിച്ചു കൊണ്ടേയിരിക്കും.
‘ഓഗസ്റ്റിൽ നമ്മൾ കണ്ടുമുട്ടും’
വായനക്കാർ ഗബ്രിയേൽ ഗാർസിയ മാർകേസിനെ വീണ്ടും കാണാൻ പോകുന്നു. അദ്ദേഹത്തിന്റെ പുതിയ നോവലിന്റെ പേരും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. കൃതിയുടെ പേര് ‘ഓഗസ്റ്റിൽ നമ്മൾ കണ്ടുമുട്ടും’ (En Agstoo Nos ). അക്ഷരങ്ങളിൽ മാന്ത്രികത്വം ഒളിപ്പിച്ച സാഹിത്യപ്രതിഭ മാർകേസിന്റെ അപ്രകാശിതവും അപൂർണവുമായ നോവൽ അടുത്ത ഓഗസ്റ്റിൽ സാഹിത്യാസ്വാദകർക്ക് വിരുന്നാകും. ടെക്സസ് സർവകലാശാലയിൽ സൂക്ഷിച്ചിരുന്ന ഈ രചന പ്രസിദ്ധീകരിക്കണോ എന്ന സന്ദേഹത്തിലായിരുന്നു മാർകേസിന്റെ കുടുംബാംഗങ്ങൾ.
ഏറെ നിരൂപക പ്രശംസ നേടിയ കൃതി പ്രസിദ്ധീകരിക്കാതിരിക്കുന്നത് വായനാ ലോകത്തിന് തീരാ നഷ്ടമായിരിക്കുമെന്ന് മാർകേസിന്റെ മക്കളായ റോഡ്രിഗോയും ഗോണ്‍സാലോ ഗാർഷ്യ ബാർച്ചയും തീർച്ചപ്പെടുത്തിയിരിക്കുന്നു. പുനർവായനയിൽ കൃതിയുടെ മഹത്വം ബോധ്യപ്പെടുക മാത്രവുമല്ല മാർകേസിന്റെ മാജിക്കൽ റിയലിസം ആസ്വദിക്കാൻ കൊതിക്കുന്ന വായനക്കാർ ലോകമെന്പാടുമുണ്ടെന്ന് അവർക്കും അറിയാം. പെൻഗ്വിൻ റാൻഡം ഹൗസ് പ്രസാധനം ചെയ്യുന്ന പുസ്തകം അഞ്ചു ഭാഗങ്ങായി 150 പേജുകളുണ്ടാകും.
ഓഗസ്റ്റിൽ നമ്മൾ കണ്ടുമുട്ടും എന്നത് 1999ൽ കൊളംബിയൻ മാസികയായ കാംബിയോയിൽ മാർകേസ് എഴുതിയ ഒരു കഥയുടെ പേരാണ്. ആ കഥയുടെ തുടർച്ചയാണ് മാർകേസ് മരിച്ച് ഒൻപതു വർഷം പിന്നിടുന്പോൾ പുറത്തിറങ്ങുന്ന നോവൽ. തന്റെ അമ്മയുടെ ശവകുടീരം സന്ദർശിക്കാൻ ഒരു കരീബിയൻ ദ്വീപിലെത്തുന്ന ഒരു സ്ത്രീയുടെ പ്രണയത്തിന്റെയും വൈകാരികതയുടെയും കഥയാണിത്.
സ്പാനിഷ് കൃതികളിൽ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട സാഹിത്യരചനകൾ മാർകേസിന്റെതാണ്. കൊളംബിയയുടെ സൗന്ദര്യവും ചരിത്രവും മിത്തുമെല്ലാം മനോഹരമായി കോർത്തിണക്കിയ രചനാ ശൈലിയിലൂടെ മാർകേസ് വായനക്കാരുടെ ഹൃദയങ്ങളെ കീഴടക്കി. മലയാളികൾ ഏറ്റവും കൂടുതൽ വായിച്ച വിവർത്തന കൃതികളും കൊളംബിയൻ എഴുത്തുകാരനായ മാർക്വേസിന്റേതുതന്നെ.
ഡോ. രാജേഷ് എം.ആർ
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Latest News
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top