Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മലയാളികളുടെ മാർകേസ്
ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന നോവലിൽ മക്കൊണ്ടയെ വിഴുങ്ങിയ മറവിയെന്ന വ്യാധി മാർകേസിന്റെ കാര്യത്തിൽ കേരളീയരെ ഒരിക്കലും ബാധിച്ചിട്ടില്ല. അവർ മാർകേസിനെ എന്നും ഓർത്തുകൊണ്ടേയിരിക്കുന്നു. മലയാളികൾക്ക് ഗബ്രിയേൽ ഗാർസിയ മാർകേസ് ഒരു ലാറ്റിൻ അമേരിക്കൻ എഴുത്തുകാരനാകുന്പോഴും മലയാള സാഹിത്യകാരനെപ്പോലെതന്നെയാണ് അദ്ദേഹത്തെ വായിക്കുന്നതും സ്നേഹിക്കുന്നതും. മലയാളികൾ നെഞ്ചേറ്റിയ എഴുത്തുകാരനാണ് മാർകേസ്. മലയാളിയുടെ ഭാവനാലോകത്തിന് വിശാലമായ ചിറകുനൽകിയ എഴുത്തുകാരൻ. കൊളംബിയ കണ്ടിട്ടില്ലാത്ത, സ്പാനിഷ് ഭാഷ അറിയാത്ത ലോകത്തിലെ എത്രയോ വായനക്കാർ വിവർത്തനങ്ങളിലൂടെ മാർകേസിനെ ഇന്നും വായിക്കുന്നു. വായനക്കാർ സ്നേഹാദരങ്ങളോടെ മാർകേസിനെ ഗാബോ എന്നു വിളിക്കുന്നു. വിവർത്തന ഭാഷയുടെ സൗന്ദര്യത്തിലൂടെ ലാറ്റിൻ അമേരിക്കയുടെ ഭൂമിശാസ്ത്രവും എഴുത്തിലെ ഫാന്റസിയും മാജിക്കൽ റിയലിസവുമൊക്കെ ലോകമെന്പാടുമുള്ള ആരാധകർ എത്രയോ വട്ടം വായിച്ചാസ്വദിച്ചിട്ടുണ്ട്.
ഗാബോയുടെ കഥകളിലൂടെ ജീവിതവും മരണവും തമ്മിലുള്ള അന്തരം നമ്മൾ എത്രയോ അറിഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് അനുഭാവവും മുതലാളിത്ത വ്യവസ്ഥിതിയോടുള്ള മൂന്നാം ലോക പ്രതിരോധവുമൊക്കെ അദ്ദേഹത്തിന്റെ ചിന്തകളിൽ നിറഞ്ഞുനിന്നു. ക്യൂബയുടെ മുൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോയുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന സൗഹൃദം ശ്രദ്ധേയമാണ്. അറുപതുകളിലും എഴുപതുകളിലും ചില ലാറ്റിൻ അമേരിക്കൻ വിപ്ലവസംഘടനകളോട് ഇദ്ദേഹം അടുത്തിരുന്നു. ഗാബോയുടെ സാഹിത്യരചനകളും രാഷ്്ട്രീയ ഇടപെടലുകളുമൊക്കെയായിരിക്കും ഒരു പക്ഷേ മലയാളികളെ ഇത്രമേൽ അദ്ദേഹത്തോട് അടുപ്പിച്ചത്.
“നിങ്ങൾക്കെന്ത് സംഭവിക്കുന്നു എന്നതല്ല ജീവിതത്തിൽ പ്രധാനം, നിങ്ങൾ എന്ത് ഓർമിക്കുന്നു എന്നതും എങ്ങനെ ഓർമിക്കുന്നു എന്നതുമാണ് പ്രധാനമെന്ന്” മാർകേസ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. തന്റെ നാടിനെക്കുറിച്ചുള്ള ഓർമകളാണ് മാർകേസിന്റെ എഴുത്തുകളെന്ന് വായനക്കാർക്ക് അറിയാം. മറവിക്കെതിരായി ഓർമയുടെയും ഭാവനയുടെയും പോരാട്ടം നയിച്ച, ‘നിന്നെ മറക്കാൻ എന്നെ അനുവദിക്കാതിരിക്കുക’ എന്നെഴുതിയ മാർകേസ് അവസാനകാലത്ത് മറവി രോഗത്തിൽ അകപ്പെടുകയുണ്ടായി.
1927 ൽ വടക്കൻ കൊളംബിയയിലെ അരക്കറ്റാക്കയിൽ ജനിച്ച മാർകേസ് പത്രപ്രവർത്തകൻ, സാഹിത്യകാരൻ, എഡിറ്റർ, രാഷ്്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. മാർകേസിന്റെ കൃതികൾ മിക്കവയും മാജിക്കൽ റിയലിസത്തിന്റെ വിഭ്രമിപ്പിക്കുന്ന ഭാവനാലോകങ്ങൾ തുറന്നിടുന്നവയാണ്.
വിഖ്യാത കൃതികൾ
മാർകേസിന്റെ 1967ൽ പുറത്തിറങ്ങിയ മാസ്റ്റർപീസ് ഏകാന്തതയുടെ നൂറുവർഷങ്ങൾ 25 ഭാഷകളിലായി അഞ്ചുകോടി പ്രതികളാണു വിറ്റുപോയത്. 1982ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടി. ഇപ്പോഴും അച്ചടിയിലും വായനയിലും ഈ കൃതിമുന്നിൽതന്നെ. ‘ഓട്ടം ഓഫ് ദ് പേട്രിയാർക്ക്, ലവ് ഇൻ ദ് ടൈം ഓഫ് കോളറ , ലീഫ് സ്റ്റോം, ഇൻ എവിൾ അവർ, ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർടോൾഡ്, സ്റ്റോറി ഓഫ് എ ഷിപ്റെക്ക്ഡ് സെയിലർ, മെമ്മറീസ് ഓഫ് മൈ മെലങ്കളി ഹോർസ്, ലിവിംഗ് ടു ടെൽ ദ് ടേൽ തുടങ്ങിയവയാണ് മാർകേസിന്റെ മറ്റു പ്രധാന കൃതികൾ. മാർകേസ് രചനകളിൽ ‘ഏകാന്തതയുടെ നൂറു വർഷങ്ങളും’, ‘കോളറാക്കാലത്തെ പ്രണയവും’ ആയിരിക്കാം മലയാളികൾ ഏറ്റവും അധികം ആസ്വാദ്യതയോടെ ഒന്നിലേറെ തവണ വായിച്ചിട്ടുള്ള കൃതികൾ.
ഏറെ വർഷങ്ങൾക്കുശേഷം തന്റെ ഇരുപത്തിരണ്ടാമത്തെ വയസിൽ ജന്മഗ്രാമമായ അരാക്കറ്റാക്ക സന്ദർശിക്കുന്നത് മാർകേസ് തന്റെ ഓർമക്കുറിപ്പുകളിൽ വിവരിച്ചിട്ടുണ്ട്. ഈ ഗ്രാമത്തെ അനുസ്മരിച്ചായിരിക്കാം മക്കൊണ്ടോ എന്ന സാങ്കൽപ്പികഗ്രാമത്തിന്റെ സൃഷ്ടി. ഓരോ മലയാളിയും സ്വന്തം ഗ്രാമത്തെ എന്നപോലെ മക്കൊണ്ടോയെ കണ്ടിരിക്കാം. ഒരിക്കൽ ഒരു അഭിമുഖത്തിൽ മാർകേസ് ഇങ്ങനെ പറഞ്ഞു. “എന്റെ കൃതികളെ സംബന്ധിച്ച ഏറ്റവും വലിയ അഭിനന്ദനങ്ങൾ വരുന്നത് അവയിലെ ഭാവനാത്മകതയുടെ പേരിലാണെന്നത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. സത്യമിതാണ്; എന്റെ ഒരൊറ്റവരി പോലും യഥാർഥ്യത്തെ അടിസ്ഥാനമാക്കിയല്ലാതെ എഴുതപ്പെട്ടവയായിട്ടില്ല. പ്രശ്നമെന്താണെന്നുവെച്ചാൽ, കരീബിയൻ യാഥാർഥ്യങ്ങൾ എപ്പോഴും വന്യമായ ഭാവനയ്ക്കു തുല്യമാണ്.”
മാർകേസിന്റെ ലോകോത്തര രചനകളിലൊന്നായ കോളറക്കാലത്തെ പ്രണയം എന്ന നോവൽ പ്രണയ നോവലായും രാഷ്ട്രീയ നോവലായും വൈദ്യശാസ്ത്ര നോവലായുമൊക്കെ വായിക്കാവുന്നതാണ്. ഏകാന്തതയെ എങ്ങനെ പ്രണയിക്കാം, വാർധക്യത്തെ അതിജീവിച്ചുകൊണ്ട് ജീവിതത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നാണ് ഈ നോവൽ ആവിഷ്കരിക്കുന്നത്. നോവലിൽ ബോട്ടിലെ ക്യാപ്റ്റൻ ഇതിലെ കമിതാക്കളുടെ പ്രണയത്തിന് സാക്ഷിയാകുന്ന രംഗം മാർകേസ് ഇങ്ങനെ അവതരിപ്പിക്കുന്നുണ്ട്.
“ക്യാപ്റ്റൻ ഫെർമിന ഡാസയെ നോക്കി. അവളുടെ ഇമപ്പീലികളിൽ ഹേമന്ത തുഷാരത്തിന്റെ ആദ്യ സ്ഫുരണങ്ങൾ അയാൾ കണ്ടു. എന്നിട്ട് ഫ്ലോറന്റിനൊ അരിസയെയും അയാളുടെ ഭയരഹിതമായ പ്രണയത്തെയും അയാൾ നോക്കിക്കണ്ടു. അപ്പോൾ മരണത്തെക്കാൾ ഉപരി ജീവിതമാണ് സീമാതീതമെന്ന വൈകിയുദിച്ച സംശയത്താൽ അയാൾ കീഴടക്കപ്പെട്ടു. “ഫ്ലോറന്റിനൊ അരിസയുടെയും ഫെർമിന ഡാസയുടെയും പ്രണയത്തെ അഭൗമമായ ലാവണ്യത്താൽ മാർകേസ് ഈ നോവലിൽ ആവിഷ്കരിക്കുന്നു. ജരാനരകൾ ബാധിച്ച അവരുടെ ശരീരങ്ങളെ പ്രണയം അതിജീവിക്കുന്നതായി നമുക്കിവിടെ കാണാം. ഓർമയും മറവിയും കോളറയും വാർധക്യവും പ്രണയവുമെല്ലാം കടന്നുവരുന്ന കോളറാക്കാലത്തെ പ്രണയം ലോക സാഹിത്യത്തിലെ ക്ലാസിക് നോവലുകളുടെ മുൻനിരയിൽ ഇന്നും ഇടംപിടിച്ചിരിക്കുന്നു.
കഥയുടെ വിസ്മയലോകം
പന്ത്രണ്ടാം ക്ലാസിലെ മലയാളം പാഠഭാഗമായ പ്രകാശം ജലം പോലെയാണ് എന്ന കഥ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ലൈറ്റ് ഈസ് ലൈക് വാട്ടർ എന്ന കഥയുടെ വിവർത്തനമാണ്. ടോട്ടോ, ജോവൽ എന്നീ രണ്ടു കുട്ടികളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. സ്പെയ്നിലെ മാഡ്രിഡ് നഗരത്തിൽ അവർ താമസിക്കുന്ന ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ ചില വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്നു എന്ന രീതിയിലാണ് കഥ എഴുതിയിട്ടുള്ളത്.
മാജിക്കൽ റിയലിസം എന്ന രചനാരീതി ഉപയോഗിച്ചാണ് മാർകേസ് ഈ കഥ എഴുതിയിരിക്കുന്നത്. ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ നടക്കുന്നതുപോലെ ആയിരിക്കും ഇത്തരത്തിൽ കഥ പറയുന്നത്. എന്നാൽ പറയുന്ന കാര്യങ്ങൾക്ക് ഉദ്ദേശിക്കുന്ന യാഥാർഥ്യങ്ങളുമായി വലിയ ബന്ധം ഉണ്ടായിരിക്കും. പ്രകാശം ജലം പോലെയാണ് എന്ന കഥയുടെ ആഖ്യാന സവിശേഷത കൊണ്ട് കൈവരുന്ന മറ്റൊരു അർത്ഥം കൊളംബിയയും സ്പെയിനും തമ്മിലുള്ള രാഷ്ട്രീയ ബന്ധമാണ്. വളരെക്കാലം സ്പെയിനിന്റെ കോളനിയായിരുന്നു കൊളംബിയ. ഇരുട്ടിനെ അകറ്റുന്നതാണല്ലോ പ്രകാശം. കഥയിൽ പ്രകാശം സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിട്ടാണ് കടന്നുവരുന്നത്. അത് ജലംപോലെ എല്ലാത്തിനും മീതെ ഒഴുകിപ്പരക്കുന്നതായി സങ്കല്പിച്ചിരിക്കുന്നു.
അരക്കറ്റാക്കയിൽ ഗബ്രിയേൽ ഗാർസിയ മാർകേസിനെപറ്റി സ്ഥാപിച്ചിട്ടുള്ള ഒരു ഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘ഏതൊരു രാജ്യത്താണെങ്കിലും ഞാൻ ഒരു അമേരിക്കക്കാരൻ ആണെന്ന് എനിക്കുതന്നെ തോന്നുന്നു. പക്ഷേ ജന്മനാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓർമകൾ ഒരിക്കലും എന്നിൽ നിന്നു പോവില്ല. ഒരിക്കൽ ഞാനവിടേക്കു പോയി. അന്നു ഞാൻ മനസിലാക്കി നാടിനെക്കുറിച്ചുള്ള എന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓർമകളും,യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസമാണ് എന്റെ കൃതികൾ എന്ന് ’-ഗബ്രിയേൽ ഗാർസിയ മാർകേസ്. ലോകത്തിലെതന്നെ ഏറ്റവും വലിയ എഴുത്തുകാരൻ എന്നു വിശേഷിപ്പിക്കപ്പെട്ട മാർകേസിന്റെ രചനകൾ മലയാളികൾ ഇനിയും വായിച്ചു കൊണ്ടേയിരിക്കും.
‘ഓഗസ്റ്റിൽ നമ്മൾ കണ്ടുമുട്ടും’
വായനക്കാർ ഗബ്രിയേൽ ഗാർസിയ മാർകേസിനെ വീണ്ടും കാണാൻ പോകുന്നു. അദ്ദേഹത്തിന്റെ പുതിയ നോവലിന്റെ പേരും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. കൃതിയുടെ പേര് ‘ഓഗസ്റ്റിൽ നമ്മൾ കണ്ടുമുട്ടും’ (En Agstoo Nos ). അക്ഷരങ്ങളിൽ മാന്ത്രികത്വം ഒളിപ്പിച്ച സാഹിത്യപ്രതിഭ മാർകേസിന്റെ അപ്രകാശിതവും അപൂർണവുമായ നോവൽ അടുത്ത ഓഗസ്റ്റിൽ സാഹിത്യാസ്വാദകർക്ക് വിരുന്നാകും. ടെക്സസ് സർവകലാശാലയിൽ സൂക്ഷിച്ചിരുന്ന ഈ രചന പ്രസിദ്ധീകരിക്കണോ എന്ന സന്ദേഹത്തിലായിരുന്നു മാർകേസിന്റെ കുടുംബാംഗങ്ങൾ.
ഏറെ നിരൂപക പ്രശംസ നേടിയ കൃതി പ്രസിദ്ധീകരിക്കാതിരിക്കുന്നത് വായനാ ലോകത്തിന് തീരാ നഷ്ടമായിരിക്കുമെന്ന് മാർകേസിന്റെ മക്കളായ റോഡ്രിഗോയും ഗോണ്‍സാലോ ഗാർഷ്യ ബാർച്ചയും തീർച്ചപ്പെടുത്തിയിരിക്കുന്നു. പുനർവായനയിൽ കൃതിയുടെ മഹത്വം ബോധ്യപ്പെടുക മാത്രവുമല്ല മാർകേസിന്റെ മാജിക്കൽ റിയലിസം ആസ്വദിക്കാൻ കൊതിക്കുന്ന വായനക്കാർ ലോകമെന്പാടുമുണ്ടെന്ന് അവർക്കും അറിയാം. പെൻഗ്വിൻ റാൻഡം ഹൗസ് പ്രസാധനം ചെയ്യുന്ന പുസ്തകം അഞ്ചു ഭാഗങ്ങായി 150 പേജുകളുണ്ടാകും.
ഓഗസ്റ്റിൽ നമ്മൾ കണ്ടുമുട്ടും എന്നത് 1999ൽ കൊളംബിയൻ മാസികയായ കാംബിയോയിൽ മാർകേസ് എഴുതിയ ഒരു കഥയുടെ പേരാണ്. ആ കഥയുടെ തുടർച്ചയാണ് മാർകേസ് മരിച്ച് ഒൻപതു വർഷം പിന്നിടുന്പോൾ പുറത്തിറങ്ങുന്ന നോവൽ. തന്റെ അമ്മയുടെ ശവകുടീരം സന്ദർശിക്കാൻ ഒരു കരീബിയൻ ദ്വീപിലെത്തുന്ന ഒരു സ്ത്രീയുടെ പ്രണയത്തിന്റെയും വൈകാരികതയുടെയും കഥയാണിത്.
സ്പാനിഷ് കൃതികളിൽ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട സാഹിത്യരചനകൾ മാർകേസിന്റെതാണ്. കൊളംബിയയുടെ സൗന്ദര്യവും ചരിത്രവും മിത്തുമെല്ലാം മനോഹരമായി കോർത്തിണക്കിയ രചനാ ശൈലിയിലൂടെ മാർകേസ് വായനക്കാരുടെ ഹൃദയങ്ങളെ കീഴടക്കി. മലയാളികൾ ഏറ്റവും കൂടുതൽ വായിച്ച വിവർത്തന കൃതികളും കൊളംബിയൻ എഴുത്തുകാരനായ മാർക്വേസിന്റേതുതന്നെ.
ഡോ. രാജേഷ് എം.ആർ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
പൊന്നോണത്തിന് അമ്മയുടെ മുഖം
എന്റെ ഓണം ഓർമകളെന്നും കരിന്പാലേത്ത് നാലുകെട്ടിലും നടുമുറ്റത്തുമൊക്കെ മായാതെയുണ്ട്. കഷ്ടപ്പാടുകളും ദുരിതങ്ങള
പ്രസാദിന്റെ കാൽവയ്പ്
പോളിയോയില്‍ ശോഷിച്ച് ചലനമറ്റ വലതുകൈ. അനുകമ്പ തോന്നി ആരെങ്കിലും നാലുരുള വാരിക്കൊടുത്താല്‍ വിശപ്പകറ്റാം. പരസഹായമില
യുവജന വിശ്വാസോത്സവം
പരിശുദ്ധ പിതാവിന്റെ ഓരോ വാക്കുകളെയും ഹര്‍ഷാരവത്തോടെ സ്വീകരിച്ച ജനലക്ഷങ്ങള്‍. പാപ്പയുടെ ശ്ലൈഹിക ആശിര്വാദത്തി
ഈറോഡിലെ ഓണപ്പുറപ്പാട്
എല്ലാ ദിവസങ്ങളിലും പകൽ മൂവായിരത്തിലധികം തുണിക്കടകൾ പ്രവർത്തിക്കും.രാത്രിച്ചന്തദിവസമായ തിങ്കളാഴ്ച വൈകുന്നേരം ഏ
ദുരിതത്തുരുത്ത്
കൊച്ചി നഗരത്തിന്റെ മുഖശോഭയുള്ള മറൈൻ ഡ്രൈവിൽനിന്നു കായലിനക്കരയിലേക്കു നോക്കിയാൽ വിളിപ്പാടകലെ കാണാം താന്തോ
മാറുന്ന മഴക്കാലം
പണ്ടൊക്കെ മഴയ്ക്കും അതിന്റെ വരവുപോക്കിനും കൃത്യതയുണ്ടായിരുന്നു, പക്കവും താളവുമുണ്ടായിരുന്നു. കോടമഞ്ഞ് കരിന്പടം
ഫ്രാൻസിസ് എന്ന പാഠപുസ്തകം
അപ്പനു കരുതലാകാനും പഠനച്ചെലവ് കണ്ടെത്താനും പശ്ചിമകൊച്ചിയിലുടനീളം വാടക സൈക്കിളിൽ മീൻ വിറ്റുനടന്ന ആ കാലം ഫ്രാൻ
നവതി പ്രണാമം
നാടിന്റെ അഭിമാനവും ഭാഷയുടെ പുണ്യവുമായ എം.ടി. വാസുദേവൻനായർക്ക് നവതി. സാഹിത്യത്തിലും സിനിമയിലും എംടിയോളം സം
ബ്രില്യന്റ് ജേർണി
മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷാപരിശീലനത്തിലും റാങ്കുകളുടെ നേട്ടപ്പട്ടികയിലും ബ്രില്യന്റ് സ്റ്റഡി സെന
സുവർണ പാദുകങ്ങൾ
കോടാനുകോടി വിലയുള്ള കാലുകളുടെ ഉടമയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സെമയും എന്‍ഗോളൊ കാന്റെയുമെല്ലാം മാറി
ഭൂമിയുടെ ശ്വാസകോശം
2023 മേയ് ഒന്നിനുണ്ടായ കൊളംബിയൻ വിമാനദുരന്തവും യാത്രക്കാരായ നാലു കുട്ടികളുടെ അതിശയകരമായ അതിജീവനത്തിന്റെ ഉദ്വേ
ദ മണിപ്പുര്‍ സ്റ്റോറി
ക്രൈസ്തവരായതുകൊണ്ടു മാത്രം മരിക്കേണ്ടി വന്ന മനുഷ്യരുടെ കഥകൂടിയാണ് മണിപ്പുർ. സഹോദരങ്ങൾ ഏറ്റുമുട്ടുന്പോഴാണ് കലാപ
അതിജീവനത്തിന്റെ ഇരട്ട എഞ്ചിൻ
അന്നന്നത്തെ അപ്പത്തിനും അത്യാവശ്യ മരുന്നിനും വേണ്ടി ദിവസവും 60 കിലോമീറ്റർ കൂകാതെ പായുന്ന ഒരച്ഛന്റെയും മകന്റെയും കഥ കേൾക്കുക.
കണക്കുകൂട്ടൽ എത്ര എളുപ്പം
മുപ്പതു വർഷം മുന്‍പ് മതസ്ഥാപനങ്ങൾക്കും ധർമസ്ഥാപനങ്ങൾക്കും വരവുചെലവു കണക്കുകൾ ശരിയാക്കി കൊടുക്കുന്ന സേവനവുമായാ
കടലിനക്കരെപ്പോണോരേ...
നേരം പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. കൊച്ചി ചെല്ലാനം ഹാർബറിൽ ഇൻബോർഡ് വള്ളങ്ങളുടെ അനന്തമായ നിര. ബിജുവു
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
പൊന്നോണത്തിന് അമ്മയുടെ മുഖം
എന്റെ ഓണം ഓർമകളെന്നും കരിന്പാലേത്ത് നാലുകെട്ടിലും നടുമുറ്റത്തുമൊക്കെ മായാതെയുണ്ട്. കഷ്ടപ്പാടുകളും ദുരിതങ്ങള
പ്രസാദിന്റെ കാൽവയ്പ്
പോളിയോയില്‍ ശോഷിച്ച് ചലനമറ്റ വലതുകൈ. അനുകമ്പ തോന്നി ആരെങ്കിലും നാലുരുള വാരിക്കൊടുത്താല്‍ വിശപ്പകറ്റാം. പരസഹായമില
യുവജന വിശ്വാസോത്സവം
പരിശുദ്ധ പിതാവിന്റെ ഓരോ വാക്കുകളെയും ഹര്‍ഷാരവത്തോടെ സ്വീകരിച്ച ജനലക്ഷങ്ങള്‍. പാപ്പയുടെ ശ്ലൈഹിക ആശിര്വാദത്തി
ഈറോഡിലെ ഓണപ്പുറപ്പാട്
എല്ലാ ദിവസങ്ങളിലും പകൽ മൂവായിരത്തിലധികം തുണിക്കടകൾ പ്രവർത്തിക്കും.രാത്രിച്ചന്തദിവസമായ തിങ്കളാഴ്ച വൈകുന്നേരം ഏ
ദുരിതത്തുരുത്ത്
കൊച്ചി നഗരത്തിന്റെ മുഖശോഭയുള്ള മറൈൻ ഡ്രൈവിൽനിന്നു കായലിനക്കരയിലേക്കു നോക്കിയാൽ വിളിപ്പാടകലെ കാണാം താന്തോ
മാറുന്ന മഴക്കാലം
പണ്ടൊക്കെ മഴയ്ക്കും അതിന്റെ വരവുപോക്കിനും കൃത്യതയുണ്ടായിരുന്നു, പക്കവും താളവുമുണ്ടായിരുന്നു. കോടമഞ്ഞ് കരിന്പടം
ഫ്രാൻസിസ് എന്ന പാഠപുസ്തകം
അപ്പനു കരുതലാകാനും പഠനച്ചെലവ് കണ്ടെത്താനും പശ്ചിമകൊച്ചിയിലുടനീളം വാടക സൈക്കിളിൽ മീൻ വിറ്റുനടന്ന ആ കാലം ഫ്രാൻ
നവതി പ്രണാമം
നാടിന്റെ അഭിമാനവും ഭാഷയുടെ പുണ്യവുമായ എം.ടി. വാസുദേവൻനായർക്ക് നവതി. സാഹിത്യത്തിലും സിനിമയിലും എംടിയോളം സം
ബ്രില്യന്റ് ജേർണി
മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷാപരിശീലനത്തിലും റാങ്കുകളുടെ നേട്ടപ്പട്ടികയിലും ബ്രില്യന്റ് സ്റ്റഡി സെന
സുവർണ പാദുകങ്ങൾ
കോടാനുകോടി വിലയുള്ള കാലുകളുടെ ഉടമയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സെമയും എന്‍ഗോളൊ കാന്റെയുമെല്ലാം മാറി
ഭൂമിയുടെ ശ്വാസകോശം
2023 മേയ് ഒന്നിനുണ്ടായ കൊളംബിയൻ വിമാനദുരന്തവും യാത്രക്കാരായ നാലു കുട്ടികളുടെ അതിശയകരമായ അതിജീവനത്തിന്റെ ഉദ്വേ
ദ മണിപ്പുര്‍ സ്റ്റോറി
ക്രൈസ്തവരായതുകൊണ്ടു മാത്രം മരിക്കേണ്ടി വന്ന മനുഷ്യരുടെ കഥകൂടിയാണ് മണിപ്പുർ. സഹോദരങ്ങൾ ഏറ്റുമുട്ടുന്പോഴാണ് കലാപ
അതിജീവനത്തിന്റെ ഇരട്ട എഞ്ചിൻ
അന്നന്നത്തെ അപ്പത്തിനും അത്യാവശ്യ മരുന്നിനും വേണ്ടി ദിവസവും 60 കിലോമീറ്റർ കൂകാതെ പായുന്ന ഒരച്ഛന്റെയും മകന്റെയും കഥ കേൾക്കുക.
കണക്കുകൂട്ടൽ എത്ര എളുപ്പം
മുപ്പതു വർഷം മുന്‍പ് മതസ്ഥാപനങ്ങൾക്കും ധർമസ്ഥാപനങ്ങൾക്കും വരവുചെലവു കണക്കുകൾ ശരിയാക്കി കൊടുക്കുന്ന സേവനവുമായാ
കടലിനക്കരെപ്പോണോരേ...
നേരം പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. കൊച്ചി ചെല്ലാനം ഹാർബറിൽ ഇൻബോർഡ് വള്ളങ്ങളുടെ അനന്തമായ നിര. ബിജുവു
മുത്തങ്ങയിലെ കുങ്കിപ്പട
പന്തല്ലൂർ മോഴയാന ഗൂഡല്ലൂരിലെ പന്തല്ലൂർ ഗ്രാമവാസികൾക്ക് പേടിസ്വപ്നമായിരുന്നു. എട്ടുപേരെ അരുംകൊല ചെയ്യുകയും എഴ
രാജപദവിയിൽ ചാൾസ്
ബ്രിട്ടണിൽ ഇതു വസന്തകാലമാണ്. പൂത്തുലഞ്ഞ ഓക്ക് മരങ്ങൾ വീഥികളെ അലങ്കരിച്ചു നിൽക്കുന്നു. ഡാഫഡിൽസ്, ട്യൂലിപ് പുഷ്പങ്ങ
ഒരേയൊരു സച്ചിൻ
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും വിസ്മയമായ സച്ചിൻ തെണ്ടുൽക്കറിന് നാളെ 50 വയസ്. കളിയിലും കളത്തിലും വ്യക്തിജീവിത
നിർമിത ബുദ്ധിയുടെ യുഗം
കൃത്രിമ ബുദ്ധിയിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ നിർമിക്കാനുള്ള ശ്രമമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അതായത് വൻ
ഉയിർത്തെഴുന്നേൽക്കുന്ന നോത്ര് ദാം
പാരീസ് അതിരൂപതയുടെ ഭദ്രാസനപ്പള്ളിയാണ് പൗരാണികമായ നോത്ര് ദാം കത്തീഡ്രൽ. ഫ്രഞ്ച് ദേശീയതയുടെ പ്രതീകമായ ഈ ദേവാല
ക്രിസ്തുരഹസ്യത്തിന്റെ ഉപാസകൻ
അനശ്വര കലാസൃഷ്ടിയായി യേശുവിനെ അനാവരണം ചെയ്ത വിഖ്യാത ചിത്രകാരനാണ് യൂസഫ് അറയ്ക്കൽ. അന്ത്യാത്താഴം, കുരിശുമരണം,
പാഴാക്കരുതേ നാട്ടിലെ ചക്ക
ചക്കയുടെ ഔഷധസാധ്യതകളിൽ എട്ടു വർഷമായി ഗവേഷണം തുടരുകയാണ് ജെയിംസ് ജോസഫ് മൂലക്കാട്ട്. പ്രമേഹം മുതൽ കാൻസർ വരെ നി
മാർപാപ്പ മനസ് തുറക്കുന്നു
ഈശോസഭാംഗമായ ഫ്രാൻസിസ് മാർപാപ്പ ആഗോളകത്തോലിക്കാ സഭയുടെ നേതൃപദവിയിലെത്തിയിട്ട് പത്ത് വർഷം. ആരോഗ്യകാരണങ്ങള
പൽ പുഞ്ചിരി
പരമദരിദ്രമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് വൻകിട വ്യവസായസംരംഭം പടുത്തുയർത്തിയ ജോണ്‍ കുര്യാക്കോസ്. കൃത്രിമ പല്
കോപ്പർനിക്കസിന്റെ പ്രപഞ്ച ദർശനം
‘ദെ റെവലൂറ്റ്സ്യോനിബൂസ് ഓർബിയും ചെലെസ്തിയും’ (വാനവിതാനങ്ങളുടെ ചംക്രമണം) എന്ന ഗ്രന്ഥത്തിലൂടെ മിഥ്യാധാരണകളിൽനിന്നു
Latest News
ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്
കനത്ത മഴയില്‍ മുങ്ങി തലസ്ഥാനം; പലയിടങ്ങളിലും വെള്ളക്കെട്ട്
രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂസ് ക്ലിക്ക് ഓഫീസിലെ റെയ്ഡ് അവസാനിച്ചു; എഡിറ്റര്‍ കസ്റ്റഡിയില്‍
സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ: പ്രധാനമന്ത്രി
Latest News
ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്
കനത്ത മഴയില്‍ മുങ്ങി തലസ്ഥാനം; പലയിടങ്ങളിലും വെള്ളക്കെട്ട്
രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂസ് ക്ലിക്ക് ഓഫീസിലെ റെയ്ഡ് അവസാനിച്ചു; എഡിറ്റര്‍ കസ്റ്റഡിയില്‍
സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ: പ്രധാനമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top