Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചിതയുടെ കാവലാൾ
പൊള്ളുന്ന ഉച്ചവെയിലിൽ തൃക്കാക്കര പൊതുശ്മശാനത്തിലെത്തുന്പോൾ തീനാളങ്ങളിൽ അമരുന്ന രണ്ടു മൃതദേഹങ്ങൾക്ക് അരികിലായിരുന്നു സെലീന മൈക്കിൾ. വിയർപ്പുപൊതിഞ്ഞ മുഖം തുടച്ച് കൈയിൽ നീളമുള്ള ഇരുന്പുവടിയുമായി അവർ പുറത്തേക്കു വന്നു.
‘ഇന്ന് നല്ല തിരക്കുള്ള ദിവസമാണ്. ദഹിപ്പിക്കാൻ മൂന്ന് മൃതദേഹങ്ങളുണ്ടായിരുന്നു. പുലർച്ചെ ഒരെണ്ണം കഴിഞ്ഞു. ഇനി രണ്ടെണ്ണംകൂടി കത്തിത്തീരാനുണ്ട്. ഒരെണ്ണം ഏതാണ്ട് കത്തിത്തീരാറായി. ഞാൻ ചിത ഒന്നുകൂടി ഇളക്കിയിട്ടു വരാം...’ ആൾപ്പൊക്കത്തിൽ ഉയർന്നുകത്തുന്ന പട്ടടയുടെ അരികിലേക്ക് അവർ നടന്നുനീങ്ങി.
കാക്കനാട് അത്താണി മുല്ലപ്പറന്പ് വീട്ടിൽ സെലീന മൈക്കിൾ. നിറം മങ്ങിയ നാൾവഴികളിൽ ജീവിതം കരുപ്പിടിപ്പിക്കാൻ പൊതുശ്മശാനത്തിന്റെ ചുമതല വഹിക്കുകയാണ് സെലീന.
പതിനഞ്ചു വർഷമായി തൃക്കാക്കര നഗരസഭാ ശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് സെലീനയാണ്. ഏറെപ്പേരും നിർവഹിക്കാൻ മടിക്കുന്ന ജോലി ഏറ്റെടുക്കാൻ ഇവർ നിർബന്ധിതയായത് കരിപുരണ്ട ജീവിതത്തിലെ തിക്താനുഭവങ്ങളും വീട്ടിലെ ദുരിതപൂർണമായ സാഹചര്യങ്ങളാണ്.
തീനാളങ്ങൾ വലയം ചെയ്ത ശവദാഹമുറിയിൽനിന്ന് വിയർപ്പുകണങ്ങൾ തുടച്ചുകൊണ്ട് സെലീന പുറത്തേക്കുവന്നു. ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷം. ദിവസവും നഗരസഭയോ കുടുംബങ്ങളോ എത്തിക്കുന്ന മൃതദേഹങ്ങൾ. ഇവർക്കായി വിറകടുക്കി ഒരുക്കുന്ന ചിത. എല്ലാ ദിവസങ്ങളിലും കേൾക്കുന്നത് ഏറെപ്പേരുടെ ദീനരോദനങ്ങൾ. അവരുടെ കരച്ചിലും കണ്ണീരും തോരുംമുൻപേ ചിതയ്ക്കു തീകൊളുത്തൽ. അത് ചാന്പലാകും വരെ വിറകും ശരീരവും കന്പിവടിയിൽ ഇളക്കിമറിക്കണം. വെന്തെരിയുന്ന മൃതദേഹങ്ങളുടെ രൂക്ഷഗന്ധം. കൊടുംചൂട്. ചിതകൾക്കു നടുവിലെ ജീവിതം സെലീനയുടെ മുഖത്തും മനസിലും ഭാവമാറ്റമൊന്നും വരുത്തിയിട്ടില്ല. ഇതോടകം അയ്യായിരത്തിലധികം മൃതദേഹങ്ങൾ അഗ്നിക്കു സമർപ്പിച്ച സെലീന മൈക്കിൾ സ്വന്തം ജീവിതകഥ പറഞ്ഞുതുടങ്ങി, ചിതകളെയും ചാരത്തെയും സാക്ഷി നിർത്തി.
പൊള്ളുന്ന ജീവിതാനുഭവം
ബോൾഗാട്ടിയിലാണ് സെലീന ജനിച്ചത്. രണ്ടു വയസുള്ളപ്പോൾ അമ്മ മരിച്ചതോടെ അച്ഛന്റെ സംരക്ഷണയിലായിരുന്നു ബാല്യത്തിലെ ജീവിതം. സെലീനയ്ക്ക് പന്ത്രണ്ട് വയസുള്ളപ്പോൾ അച്ഛന്റെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. വീട്ടിൽ വറുതിയുടെ ഇരുൾ പരന്നതോടെ സ്കൂൾപഠനം ഉപേക്ഷിക്കേണ്ടിവന്നു. വിശപ്പിന് ഉത്തരംതേടി പതിനാലാം വയസുമുതൽ സെലീന കൂലിവേലയ്ക്കു പോയിത്തുടങ്ങി. ചായക്കടയിലെയും വീട്ടുജോലിയിലെയും തുച്ഛവരുമാനം കൊണ്ട് ജീവിതം കൂട്ടിമുട്ടിക്കാൻ വല്ലാതെ പെടാപ്പാടുപെട്ടു. കടം പെരുകിയതോടെ വീടും കിടപ്പാടവും വിറ്റ് പലയിടങ്ങളിൽ വാടകയ്ക്കു താമസമായി. ഇരുപത്തിരണ്ടാം വയസിൽ കൂലിവേലക്കാരനായ മൈക്കിളുമായി വിവാഹം. പ്രതീക്ഷകളുടെ മാരിവില്ല് സ്വപ്നം കണ്ടാണ് കുടുംബജീവിതത്തിലേക്ക് കടന്നതെങ്കിലും കനംവച്ച കരിമേഘഘങ്ങൾക്കു മീതെയുള്ള ഇടിമിന്നൽപോലെയായിരുന്നു പിന്നീടുള്ള ദിനരാത്രങ്ങൾ. മദ്യാസക്തനായ ഭർത്താവിന്റെ പരുഷമായ വാക്കുകളും ക്രൂരമായ മർദനവും. വേദനയും മുറിവും വിശപ്പും നൈരാശ്യവും ഇരുൾപരത്തിയ ദാന്പത്യത്തിൽ സെലീന രണ്ടു പെണ്മക്കളുടെ അമ്മയായി. കുഞ്ഞുങ്ങൾ പിച്ചവച്ചുതുടങ്ങും മുൻപേ ഭർത്താവ് മൈക്കിൾ 21 വർഷം മുന്‍പ് നാടുവിട്ടുപോയി. പീന്നീടിന്നേവരെ മൈക്കിൾ എവിടെയുണ്ടെന്ന് വിവരമില്ല.
അക്കാലത്ത് കൂലിവേലയും വാർക്കപ്പണിയും ചെയ്താണ് സെലീന മക്കളെ വളർത്തിയത്. അല്ലലറിഞ്ഞും അലസത വെടിഞ്ഞും കഷ്ടനഷ്ടങ്ങളുടെ ദുരിതവട്ടത്തിൽ മക്കളെ ബിരുദംവരെ പഠിപ്പിച്ചു. കടം വാങ്ങിയും വിറ്റും മൂത്ത മകളെ വിവാഹം ചെയ്തയച്ചു.
വാർക്കപ്പണി ചെയ്തിരുന്ന കാലത്ത്, അതായത് പതിനഞ്ചു വർഷം മുന്‍പാണ് സെലീന തൃക്കാക്കര ശ്മശാനത്തിൽ സഹായിയായി എത്തുന്നത്. പൊതുശ്മശാനത്തിലെ നടത്തിപ്പുകാരനും ചുമതലക്കാരനുമായിരുന്നു അയൽവാസിയായ രാമദാസ്. അദ്ദേഹത്തിന്റെ വീടുപണിക്ക് പോയിരുന്ന കാലത്താണ് അസുഖത്തെ തുടർന്ന് തനിക്ക് ചിത കത്തിക്കാൻ പോകാൻ പറ്റുന്നില്ലെന്ന കാര്യം രാമദാസ് പറഞ്ഞത്. മറ്റൊന്നും ആലോചിക്കാതെ ശ്മശാനത്തിലെ ജോലികളിൽ സഹായിയായി താൻ വന്നുകൊള്ളാമെന്ന് സെലീന പറഞ്ഞു.
ചിതയൊരുക്കാൻ വിറകുകൾ അടുക്കി വയ്ക്കുക, ഷട്ടർ തുറക്കുകയും അടയ്ക്കുകയും ചെയ്യുക എന്നിവയായിരുന്നു ആദ്യകാലങ്ങളിൽ ചെയ്തത്. അക്കാലത്തും പലയിടങ്ങളിൽപോയി വാർക്കപ്പണിയും തുടർന്നു. ഒരു ദിവസം രാമദാസ് ഇല്ലാതെ വന്നപ്പോൾ പ്രായമായ ഒരു സ്ത്രീയുടെ മൃതദേഹം കത്തിക്കേണ്ടിവന്നതോടെയാണ് തനിക്കും ചിതയിലെ ജോലി ചെയ്യാൻ കഴിയുമെന്ന ധൈര്യം കിട്ടിയെന്ന് സെലീന പറയുന്നു. അക്കാലത്ത് ഒരു മൃതദേഹം കത്തിച്ചാൽ എഴുപത്തിയഞ്ചു രൂപയായിരുന്നു കൂലി. പിന്നീടത് നൂറു രൂപയായി. മൂന്നു വർഷം രാമദാസിന്റെ സഹായിയായി പ്രവർത്തിച്ചു.
ഇപ്പോൾ തനിച്ച്
രാമദാസ് വിരമിച്ചതിനുശേഷം പതിമൂന്നുവർഷമായി തൃക്കാക്കര നഗരസഭാ ശ്മശാനത്തിന്റെ ടെണ്ടർ പിടിക്കുന്നത് സെലീനയാണ്. അവർക്ക് സഹായികളാരുമില്ല. മൃതദേഹവുമായി വരുന്നവർ അവർക്ക് സാധിക്കുന്ന ഒരു തുക നൽകും. ഒരു ചിത എരിക്കുന്പോൾ മുനിസിപ്പാലിറ്റിയിൽ 880 രൂപ അടയ്ക്കണം. ചിരട്ടയും വിറകുംമറ്റും വാങ്ങണം. ദഹനം നടത്താൻ വരുന്ന ചിലർക്ക് മാവിന്റെ വിറകുതന്നെ വേണമെന്ന് താൽപര്യപ്പെടും. അതിനു ചെലവ് കൂടുതലാണ്. അല്ലെങ്കിൽ പുളിമരമാണ് ചിത കത്തിക്കാൻ ഉപയോഗിക്കുന്നത്. ചില മൃതദേഹങ്ങൾ ചാന്പലാകാൻ കൂടുതൽ മണിക്കൂറുകൾ വേണ്ടിവരും. അതനുസരിച്ച് വിറകും കൂടുതൽ വേണ്ടിവരും. സാധാരണ ഒരു ശരീരം കത്തിത്തീരാൻ അഞ്ചു മണിക്കൂർ എടുക്കും. ചില സാഹചര്യങ്ങളിൽ നയാപൈസപോലും പ്രതിഫലം ലഭിക്കില്ല. എന്നിരിക്കെയും തനിക്കും കുടുംബത്തിനും ജീവിക്കാനുള്ളത് ഈ തൊഴിലിൽനിന്ന് ലഭിക്കുന്നതായി സെലീന പറഞ്ഞു.
മൃതദേഹങ്ങൾ ചിതയിലേക്കെടുക്കുന്പോൾ സങ്കടം തോന്നാറില്ലേയെന്നു ചോദിച്ചാൽ എന്റെ സങ്കടവും ജീവിതാനുഭവങ്ങളും ഓർത്താൽ അതും വേദനകളുടെയും യാതനകളുടേതുമല്ലേ എന്നാണ് സെലീനയുടെ മറുചോദ്യം. ചില ദിവസങ്ങളിൽ നാലു മൃതദേഹങ്ങൾവരെ ചാന്പലാക്കാറുണ്ട്. കൊറോണ മഹാമാരിയുടെ കാലത്ത് എട്ടു മൃതദേഹങ്ങൾ വരെ ദഹിപ്പിച്ച ദിവസങ്ങളുണ്ട്. അക്കാലത്തൊക്കെ രാപകൽ സ്മശാനത്തിനുള്ളിൽ തന്നെയായിരുന്നു. രാത്രി രണ്ടു മണിവരെ ഉണ്ണാതെയും ഉറങ്ങാതെയും മൃതദേഹങ്ങൾ ചാന്പലാക്കേണ്ടിവന്നിട്ടുണ്ട്. ഇക്കാലത്ത് വൈകുന്നേരം ആറു മണിവരെയേ മൃതദേഹങ്ങൾ ദഹിപ്പിക്കാറുള്ളൂ. അവസാന മൃതദേഹം കത്തിത്തീരുന്പോൾ രാത്രി പത്തു മണിയാകും. പ്രത്യേക സാഹചര്യങ്ങളിൽ പുലർച്ചെ മൂന്നു മണിക്കൊക്കെ എത്തി മൃതദേഹം കത്തിച്ചിട്ടുണ്ടെന്നും സെലീന പറഞ്ഞു. കുഞ്ഞുങ്ങളുടെ മൃതദേഹം ദഹിപ്പിക്കുന്പോഴും മണ്ണിൽ സംസ്കരിക്കുന്പോഴും തന്നിലെ അമ്മ മനസ് വേദനിക്കാറുണ്ടെന്ന് സെലീന പറഞ്ഞു.
മൃതദേഹങ്ങളുടെ ഭയപ്പെടുത്തുന്ന കാഴ്ചകളേക്കാൾ ജീവിതാനുഭവങ്ങളുടെ ചൂളയിലെ തീക്കാറ്റാണ് തന്നെ തളർത്തിയതെന്നാണ് സെലീന പറയുന്നത്. ‘ഞാൻ ഭയന്നു മാറി നിന്നിരുന്നെങ്കിൽ എന്റെ മക്കളുടെ വിശപ്പും അവരുടെ കണ്ണീരും കാണേണ്ടിവരുമായിരുന്നു. അവരെ വളർത്താനും തുടർന്നും ജീവിക്കാനും എന്തു ജോലിയും ചെയ്യാൻ തയാറായിരുന്നു. പൊരിവെയിലും പെരുമഴയും സഹിച്ചുചെയ്ത പല ജോലികൾക്കുശേഷമാണ് ചിതയെരിക്കാനായി തീനാളങ്ങൾ കൈയിലെടുത്തത്. വിറകും കരിയും ചാന്പലുമൊക്കെയായി ഇനിയുള്ള കാലവും ഇതിനുള്ളിൽ ജീവിക്കണം’ - കത്തിയമരുന്ന ചിതയിലെ ശരീരാവശിഷ്ടങ്ങൾ ഒന്നുകൂടി മറിച്ചിടാൻ സെലീന അകത്തേക്കു പോയി.
തന്റെ മൂത്തമകൾക്ക് ശ്മശാനഭൂമിയിലേക്കു വരാൻ ഭയമുണ്ട്. ഇളയമകൾ സിമിയുടെ മക്കളായ നന്ദനയും നയനയും കുട്ടിയായിരിക്കുന്പോൾ മുതൽ തന്നോടൊപ്പം ശ്മശാനത്തിലേക്കു വരുമായിരുന്നുവെന്നു സെലീന പറഞ്ഞു. ഇത്ര ദുഷ്കരമായ ജോലിയോട് മക്കൾക്കും മരുമക്കൾക്കും യാതൊരു വിയോജിപ്പുമില്ലെന്നും സെലീന പറഞ്ഞു. ഒരു ഇരുന്പുകന്പിയുടെ ബലത്തിൽ മൃതദേഹങ്ങളെ എരിച്ചുതീർത്ത് സെലീന കരുപ്പിടിപ്പിക്കുന്നത് സ്വന്തം ജീവിതത്തിന്റെ നെരിപ്പോടുകളാണ്.
ചെയ്യുന്നത് പുണ്യകർമം
കനലിനേക്കാൾ കഠിനമായ വഴികൾ താണ്ടിയാണ് സെലീന ഇവിടെവരെയെത്തിയത്. പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും എല്ലാ ജോലികളും ചെയ്യാമെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒന്നിലും പേടിച്ചു മാറിനിൽക്കരുത്. എല്ലാ ജോലിയും ചെയ്യാൻ തന്റേടവും ധൈര്യവും കാണിക്കണം. ഞാൻ ചെയ്യുന്നത് ഒരു പുണ്യപ്രവൃത്തിയാണെന്നാണ് പലരും പറയുന്നത്. ശ്മശാനത്തോട ചേർന്നുള്ള പറന്പിൽ മരണപ്പെട്ട കുഞ്ഞുങ്ങളെ സംസ്കരിക്കുകയാണ് പതിവ്. ഇങ്ങനെ സംസ്കരിക്കപ്പെട്ട നവജാത ശിശുക്കളും നിരവധിയാണ്. ശ്മശാനത്തിൽ ജോലി ചെയ്യുന്നതുകൊണ്ടോ പുക ശ്വസിക്കുന്നതുകൊണ്ടോ ഇതുവരെ പറയത്തക്ക ശാരീരിക പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സെലീന പറഞ്ഞു. പലരും ഭയപ്പെടുന്നതും ചെയ്യാൻ ആഗ്രഹിക്കാത്തതുമായ ജോലിയാണ്. ഇതിനുള്ളിൽ മരണമെന്ന ചിന്തയോ മൃതദേഹം എന്ന ഭയമോ ഇല്ല. ഇതുമൊരു തൊഴിലാണ്. മറ്റേതൊരു ജോലിയെയുംപോലെ എനിക്കും മക്കൾക്കും അന്നം മുടങ്ങാതിരിക്കാൻ ഞാൻ തെരെഞ്ഞെടുത്ത തൊഴിൽ. എങ്ങനെയും ജോലി ചെയ്ത് മാന്യമായി ജീവിക്കണം. അൻപത്തൊൻപതുകാരിയായ സെലീനയുടെ വാക്കുകളിൽ ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥതയുടെ നിഴൽവെട്ടം.
എപ്പോഴാണ് മൃതദേഹം എത്തിക്കുന്നതെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല. എല്ലാ ദിവസവും ജോലി ഉണ്ടാകുമെന്ന ഉറപ്പും ഇല്ല. എന്നാൽ ജോലി ഇല്ലെന്നു കരുതി അകലേക്കൊന്നും യാത്ര പോകാനും കഴിയില്ല. മൃതദേഹം അഗ്നിയെ കാത്ത് ശ്മശാനത്തിൽ കിടക്കേണ്ട ഗതി വരുത്തുന്നത് പാപമാണെന്നാണ് സെലീനയുടെ പക്ഷം. അതിനാൽ ശ്മശാനത്തിന്റെ ലോകം വിട്ട് ദൂരത്തേക്കൊന്നും സെലീന പോകാറില്ല.
യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം സെലീനയുടെ മൊബൈൽ ഫോണ്‍ ശബ്ദിച്ചു. ഫോണ്‍ അറ്റൻഡ് ചെയ്തത ശേഷം അവർ പറഞ്ഞു. കാക്കനാട് വാഹനാപകടത്തിൽ മരിച്ച ചെറുപ്പക്കാരന്റെ സംസ്കാരത്തിനുള്ള സമയം ചോദിച്ചു ബന്ധുക്കൾ വിളിച്ചതാണ്. മുഖത്ത് ഭാവമാറ്റമൊന്നുമില്ലാതെ അടുത്ത ചിതയ്ക്കുള്ള വിറക് അടുക്കാൻ അവർ അകത്തേക്കു നടന്നു നീങ്ങി.
സീമ മോഹൻലാൽ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
പൊന്നോണത്തിന് അമ്മയുടെ മുഖം
എന്റെ ഓണം ഓർമകളെന്നും കരിന്പാലേത്ത് നാലുകെട്ടിലും നടുമുറ്റത്തുമൊക്കെ മായാതെയുണ്ട്. കഷ്ടപ്പാടുകളും ദുരിതങ്ങള
പ്രസാദിന്റെ കാൽവയ്പ്
പോളിയോയില്‍ ശോഷിച്ച് ചലനമറ്റ വലതുകൈ. അനുകമ്പ തോന്നി ആരെങ്കിലും നാലുരുള വാരിക്കൊടുത്താല്‍ വിശപ്പകറ്റാം. പരസഹായമില
യുവജന വിശ്വാസോത്സവം
പരിശുദ്ധ പിതാവിന്റെ ഓരോ വാക്കുകളെയും ഹര്‍ഷാരവത്തോടെ സ്വീകരിച്ച ജനലക്ഷങ്ങള്‍. പാപ്പയുടെ ശ്ലൈഹിക ആശിര്വാദത്തി
ഈറോഡിലെ ഓണപ്പുറപ്പാട്
എല്ലാ ദിവസങ്ങളിലും പകൽ മൂവായിരത്തിലധികം തുണിക്കടകൾ പ്രവർത്തിക്കും.രാത്രിച്ചന്തദിവസമായ തിങ്കളാഴ്ച വൈകുന്നേരം ഏ
ദുരിതത്തുരുത്ത്
കൊച്ചി നഗരത്തിന്റെ മുഖശോഭയുള്ള മറൈൻ ഡ്രൈവിൽനിന്നു കായലിനക്കരയിലേക്കു നോക്കിയാൽ വിളിപ്പാടകലെ കാണാം താന്തോ
മാറുന്ന മഴക്കാലം
പണ്ടൊക്കെ മഴയ്ക്കും അതിന്റെ വരവുപോക്കിനും കൃത്യതയുണ്ടായിരുന്നു, പക്കവും താളവുമുണ്ടായിരുന്നു. കോടമഞ്ഞ് കരിന്പടം
ഫ്രാൻസിസ് എന്ന പാഠപുസ്തകം
അപ്പനു കരുതലാകാനും പഠനച്ചെലവ് കണ്ടെത്താനും പശ്ചിമകൊച്ചിയിലുടനീളം വാടക സൈക്കിളിൽ മീൻ വിറ്റുനടന്ന ആ കാലം ഫ്രാൻ
നവതി പ്രണാമം
നാടിന്റെ അഭിമാനവും ഭാഷയുടെ പുണ്യവുമായ എം.ടി. വാസുദേവൻനായർക്ക് നവതി. സാഹിത്യത്തിലും സിനിമയിലും എംടിയോളം സം
ബ്രില്യന്റ് ജേർണി
മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷാപരിശീലനത്തിലും റാങ്കുകളുടെ നേട്ടപ്പട്ടികയിലും ബ്രില്യന്റ് സ്റ്റഡി സെന
സുവർണ പാദുകങ്ങൾ
കോടാനുകോടി വിലയുള്ള കാലുകളുടെ ഉടമയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സെമയും എന്‍ഗോളൊ കാന്റെയുമെല്ലാം മാറി
ഭൂമിയുടെ ശ്വാസകോശം
2023 മേയ് ഒന്നിനുണ്ടായ കൊളംബിയൻ വിമാനദുരന്തവും യാത്രക്കാരായ നാലു കുട്ടികളുടെ അതിശയകരമായ അതിജീവനത്തിന്റെ ഉദ്വേ
ദ മണിപ്പുര്‍ സ്റ്റോറി
ക്രൈസ്തവരായതുകൊണ്ടു മാത്രം മരിക്കേണ്ടി വന്ന മനുഷ്യരുടെ കഥകൂടിയാണ് മണിപ്പുർ. സഹോദരങ്ങൾ ഏറ്റുമുട്ടുന്പോഴാണ് കലാപ
അതിജീവനത്തിന്റെ ഇരട്ട എഞ്ചിൻ
അന്നന്നത്തെ അപ്പത്തിനും അത്യാവശ്യ മരുന്നിനും വേണ്ടി ദിവസവും 60 കിലോമീറ്റർ കൂകാതെ പായുന്ന ഒരച്ഛന്റെയും മകന്റെയും കഥ കേൾക്കുക.
കണക്കുകൂട്ടൽ എത്ര എളുപ്പം
മുപ്പതു വർഷം മുന്‍പ് മതസ്ഥാപനങ്ങൾക്കും ധർമസ്ഥാപനങ്ങൾക്കും വരവുചെലവു കണക്കുകൾ ശരിയാക്കി കൊടുക്കുന്ന സേവനവുമായാ
കടലിനക്കരെപ്പോണോരേ...
നേരം പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. കൊച്ചി ചെല്ലാനം ഹാർബറിൽ ഇൻബോർഡ് വള്ളങ്ങളുടെ അനന്തമായ നിര. ബിജുവു
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
പൊന്നോണത്തിന് അമ്മയുടെ മുഖം
എന്റെ ഓണം ഓർമകളെന്നും കരിന്പാലേത്ത് നാലുകെട്ടിലും നടുമുറ്റത്തുമൊക്കെ മായാതെയുണ്ട്. കഷ്ടപ്പാടുകളും ദുരിതങ്ങള
പ്രസാദിന്റെ കാൽവയ്പ്
പോളിയോയില്‍ ശോഷിച്ച് ചലനമറ്റ വലതുകൈ. അനുകമ്പ തോന്നി ആരെങ്കിലും നാലുരുള വാരിക്കൊടുത്താല്‍ വിശപ്പകറ്റാം. പരസഹായമില
യുവജന വിശ്വാസോത്സവം
പരിശുദ്ധ പിതാവിന്റെ ഓരോ വാക്കുകളെയും ഹര്‍ഷാരവത്തോടെ സ്വീകരിച്ച ജനലക്ഷങ്ങള്‍. പാപ്പയുടെ ശ്ലൈഹിക ആശിര്വാദത്തി
ഈറോഡിലെ ഓണപ്പുറപ്പാട്
എല്ലാ ദിവസങ്ങളിലും പകൽ മൂവായിരത്തിലധികം തുണിക്കടകൾ പ്രവർത്തിക്കും.രാത്രിച്ചന്തദിവസമായ തിങ്കളാഴ്ച വൈകുന്നേരം ഏ
ദുരിതത്തുരുത്ത്
കൊച്ചി നഗരത്തിന്റെ മുഖശോഭയുള്ള മറൈൻ ഡ്രൈവിൽനിന്നു കായലിനക്കരയിലേക്കു നോക്കിയാൽ വിളിപ്പാടകലെ കാണാം താന്തോ
മാറുന്ന മഴക്കാലം
പണ്ടൊക്കെ മഴയ്ക്കും അതിന്റെ വരവുപോക്കിനും കൃത്യതയുണ്ടായിരുന്നു, പക്കവും താളവുമുണ്ടായിരുന്നു. കോടമഞ്ഞ് കരിന്പടം
ഫ്രാൻസിസ് എന്ന പാഠപുസ്തകം
അപ്പനു കരുതലാകാനും പഠനച്ചെലവ് കണ്ടെത്താനും പശ്ചിമകൊച്ചിയിലുടനീളം വാടക സൈക്കിളിൽ മീൻ വിറ്റുനടന്ന ആ കാലം ഫ്രാൻ
നവതി പ്രണാമം
നാടിന്റെ അഭിമാനവും ഭാഷയുടെ പുണ്യവുമായ എം.ടി. വാസുദേവൻനായർക്ക് നവതി. സാഹിത്യത്തിലും സിനിമയിലും എംടിയോളം സം
ബ്രില്യന്റ് ജേർണി
മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷാപരിശീലനത്തിലും റാങ്കുകളുടെ നേട്ടപ്പട്ടികയിലും ബ്രില്യന്റ് സ്റ്റഡി സെന
സുവർണ പാദുകങ്ങൾ
കോടാനുകോടി വിലയുള്ള കാലുകളുടെ ഉടമയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സെമയും എന്‍ഗോളൊ കാന്റെയുമെല്ലാം മാറി
ഭൂമിയുടെ ശ്വാസകോശം
2023 മേയ് ഒന്നിനുണ്ടായ കൊളംബിയൻ വിമാനദുരന്തവും യാത്രക്കാരായ നാലു കുട്ടികളുടെ അതിശയകരമായ അതിജീവനത്തിന്റെ ഉദ്വേ
ദ മണിപ്പുര്‍ സ്റ്റോറി
ക്രൈസ്തവരായതുകൊണ്ടു മാത്രം മരിക്കേണ്ടി വന്ന മനുഷ്യരുടെ കഥകൂടിയാണ് മണിപ്പുർ. സഹോദരങ്ങൾ ഏറ്റുമുട്ടുന്പോഴാണ് കലാപ
അതിജീവനത്തിന്റെ ഇരട്ട എഞ്ചിൻ
അന്നന്നത്തെ അപ്പത്തിനും അത്യാവശ്യ മരുന്നിനും വേണ്ടി ദിവസവും 60 കിലോമീറ്റർ കൂകാതെ പായുന്ന ഒരച്ഛന്റെയും മകന്റെയും കഥ കേൾക്കുക.
കണക്കുകൂട്ടൽ എത്ര എളുപ്പം
മുപ്പതു വർഷം മുന്‍പ് മതസ്ഥാപനങ്ങൾക്കും ധർമസ്ഥാപനങ്ങൾക്കും വരവുചെലവു കണക്കുകൾ ശരിയാക്കി കൊടുക്കുന്ന സേവനവുമായാ
കടലിനക്കരെപ്പോണോരേ...
നേരം പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. കൊച്ചി ചെല്ലാനം ഹാർബറിൽ ഇൻബോർഡ് വള്ളങ്ങളുടെ അനന്തമായ നിര. ബിജുവു
മലയാളികളുടെ മാർകേസ്
ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന നോവലിൽ മക്കൊണ്ടയെ വിഴുങ്ങിയ മറവിയെന്ന വ്യാധി മാർകേസിന്റെ കാര്യത്തിൽ കേരളീയരെ ഒരി
മുത്തങ്ങയിലെ കുങ്കിപ്പട
പന്തല്ലൂർ മോഴയാന ഗൂഡല്ലൂരിലെ പന്തല്ലൂർ ഗ്രാമവാസികൾക്ക് പേടിസ്വപ്നമായിരുന്നു. എട്ടുപേരെ അരുംകൊല ചെയ്യുകയും എഴ
രാജപദവിയിൽ ചാൾസ്
ബ്രിട്ടണിൽ ഇതു വസന്തകാലമാണ്. പൂത്തുലഞ്ഞ ഓക്ക് മരങ്ങൾ വീഥികളെ അലങ്കരിച്ചു നിൽക്കുന്നു. ഡാഫഡിൽസ്, ട്യൂലിപ് പുഷ്പങ്ങ
ഒരേയൊരു സച്ചിൻ
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും വിസ്മയമായ സച്ചിൻ തെണ്ടുൽക്കറിന് നാളെ 50 വയസ്. കളിയിലും കളത്തിലും വ്യക്തിജീവിത
നിർമിത ബുദ്ധിയുടെ യുഗം
കൃത്രിമ ബുദ്ധിയിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ നിർമിക്കാനുള്ള ശ്രമമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അതായത് വൻ
ഉയിർത്തെഴുന്നേൽക്കുന്ന നോത്ര് ദാം
പാരീസ് അതിരൂപതയുടെ ഭദ്രാസനപ്പള്ളിയാണ് പൗരാണികമായ നോത്ര് ദാം കത്തീഡ്രൽ. ഫ്രഞ്ച് ദേശീയതയുടെ പ്രതീകമായ ഈ ദേവാല
ക്രിസ്തുരഹസ്യത്തിന്റെ ഉപാസകൻ
അനശ്വര കലാസൃഷ്ടിയായി യേശുവിനെ അനാവരണം ചെയ്ത വിഖ്യാത ചിത്രകാരനാണ് യൂസഫ് അറയ്ക്കൽ. അന്ത്യാത്താഴം, കുരിശുമരണം,
പാഴാക്കരുതേ നാട്ടിലെ ചക്ക
ചക്കയുടെ ഔഷധസാധ്യതകളിൽ എട്ടു വർഷമായി ഗവേഷണം തുടരുകയാണ് ജെയിംസ് ജോസഫ് മൂലക്കാട്ട്. പ്രമേഹം മുതൽ കാൻസർ വരെ നി
മാർപാപ്പ മനസ് തുറക്കുന്നു
ഈശോസഭാംഗമായ ഫ്രാൻസിസ് മാർപാപ്പ ആഗോളകത്തോലിക്കാ സഭയുടെ നേതൃപദവിയിലെത്തിയിട്ട് പത്ത് വർഷം. ആരോഗ്യകാരണങ്ങള
പൽ പുഞ്ചിരി
പരമദരിദ്രമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് വൻകിട വ്യവസായസംരംഭം പടുത്തുയർത്തിയ ജോണ്‍ കുര്യാക്കോസ്. കൃത്രിമ പല്
Latest News
രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂസ് ക്ലിക്ക് ഓഫീസിലെ റെയ്ഡ് അവസാനിച്ചു; എഡിറ്റര്‍ കസ്റ്റഡിയില്‍
സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ: പ്രധാനമന്ത്രി
സൂപ്പർസ്റ്റാറിനെ വരവേറ്റ് തിരുവനന്തപുരം; തലൈവർ 170 തുടങ്ങുന്നു
തെന്മല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു
Latest News
രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂസ് ക്ലിക്ക് ഓഫീസിലെ റെയ്ഡ് അവസാനിച്ചു; എഡിറ്റര്‍ കസ്റ്റഡിയില്‍
സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ: പ്രധാനമന്ത്രി
സൂപ്പർസ്റ്റാറിനെ വരവേറ്റ് തിരുവനന്തപുരം; തലൈവർ 170 തുടങ്ങുന്നു
തെന്മല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top