Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിമോചനത്തിന്റെ വിജയഗാഥ
എങ്ങനെയെങ്കിലും മദ്യാസക്തിയുടെ കടുംകെട്ടിൽ നിന്നു മോചനം നേടണം. കുടിച്ചു നശിക്കാനുള്ളതല്ല ജീവിതം. മിന്നു ചാർത്തിയ ഭാര്യയ്ക്കും ദൈവംതന്ന രണ്ടു കുഞ്ഞുമക്കൾക്കും രക്ഷയുടെ കരുതലാകേണ്ടവനാണ്. കണ്ണീരിലും ദുഃഖഭാരത്തിലും കുറ്റബോധത്തിലും ജോണ്സണ് തുടർന്നുള്ള മൂന്നു ദിവസങ്ങൾ വീടിനുള്ളിൽ തന്നെ കിടന്നു. പുറത്തിറങ്ങാൻ അപകർഷതയും കുറ്റബോധവുമായിരുന്നു ഉള്ളുനിറയെ.
കൃഷിയിടം പകർന്നുതരുന്ന ആനന്ദത്തിന് മദ്യലഹരിയെ തോൽപിക്കാനാകുമെന്നാണ് ജോണ്സണ് ജോസഫ് സാക്ഷ്യപ്പെടുത്തുന്നത്. കൃഷിയിലെ അധ്വാനം നൽകിയ സംതൃപ്തിക്കു മുന്നിൽ ഒന്നര പതിറ്റാണ്ട് ജോൺസണെ അടിമയാക്കിയിരുന്ന മദ്യലഹരി കീഴടങ്ങി.
മദ്യാസക്തിയിൽ ശരീരസുഖവും മനശ്ശാന്തിയും നഷ്ടപ്പെടുന്നവർ ലഹരിയുടെ വിലങ്ങിൽനിന്നു മോചനം നേടാൻ ഡീ അഡിക്ഷൻ സെന്ററുകളിൽ ചികിത്സ തേടുക പതിവാണ്. എന്നാൽ കുമളി അണക്കരയ്ക്കടുത്ത് ചക്കുപള്ളം കാരിക്കാട്ട് ജോണ്സണ് ജോസഫ് മുഴുക്കുടിയിൽനിന്നു മോചിതനാകാൻ പ്രതിജ്ഞയെടുത്ത് നേരേ ഇറങ്ങിത്തിരിച്ചത് കൃഷിയിടത്തിലേക്കാണ്.
കിളച്ചുപണിതും നട്ടു വിളവെടുത്തും സമൃദ്ധിയുടെ സംതൃപ്തി മനസിൽ നിറഞ്ഞതോടെ മദ്യലഹരി വിട്ടകന്നു. ഇന്ന് സംസ്ഥാന പുരസ്കാരങ്ങളുടെയും ആദരവുകളുടെയും ലോകത്ത് മാതൃകാ കർഷകനാണ് ജോണ്സണ്. മദ്യവിമോചനത്തോടെ കുടുംബജീവിതം സന്തോഷത്തിലായി. സാന്പത്തികം ഭദ്രമായി.
മനസിന്റെ കടിഞ്ഞാണ്‍ തിരികെക്കിട്ടിയതോടെ കഠിനമായി അധ്വാനിക്കാനും നൂറുമേനി വിളവെടുക്കാനും ദൈവം കരുതലായി കൂടെയുണ്ട്. 20 സെന്റിൽ തുടങ്ങിയ കായികാധ്വാനത്തിൽ നിന്ന് രണ്ടേക്കർ കൃഷിയിടത്തിന്റെ ഉടമയായി പൊന്നുവിളയിക്കുകയാണ് ഹൈറേഞ്ചിലെ യുവകർഷകൻ.
വഴി തെറ്റിയ ജീവിതം
ചക്കുപള്ളം ട്രൈബൽ സ്കൂളിനു സമീപം കാരിക്കാട്ട് ജോണ്‍സനെ ഒന്നര പതിറ്റാണ്ടു മുൻപുവരെ വീട്ടുകാരും നാട്ടുകാരും സ്ഥിരം മദ്യപനായി മാത്രമേ കണ്ടിട്ടുള്ളു. രാത്രിയെന്നോ പകലെന്നോ ഇല്ലാത്ത മദ്യപാനം. വിദേശമദ്യം മുതൽ കള്ളും വാറ്റുചാരായവുമൊക്കെ എത്ര കുടിച്ചാലും തികയാത്ത ആസക്തി.
ഏലക്കാടുകളിൽ ജോലികൾക്ക് ചെറിയ പ്രായത്തിൽ ജോണ്‍സനും ഇറങ്ങിത്തിരിക്കേണ്ടിവന്നു. മാങ്കവലയിലേയും തെങ്ങുംകവലയിലേയും ഏലത്തോട്ടങ്ങളിൽ ജോലിക്കിറങ്ങുന്പോൾ രാവിലെ തന്നെ അല്പം മദ്യം അകത്തുണ്ടാവണമെന്നതായി ശീലം. കോടമഞ്ഞിനും തണുപ്പിനും പ്രതിരോധമായി തുടങ്ങിയ മദ്യം പിൽക്കാലത്ത് കുപ്പികളിൽ മുക്കിത്താഴ്ത്തുന്ന അടിമത്തത്തിലെത്തിച്ചു.
കൂടുതൽ വരുമാനം തേടി തടി ലോഡിംഗ് ജോലിയിൽ കൈ വെച്ചതോടെ ഇരുപത്തിയഞ്ച് വയസിനു മുൻപ് ഭക്ഷണത്തിനു മുകളിലായി മദ്യം. മുഴുക്കുടിയിൽ മകൻ വരുന്പോൾ അപ്പൻ ജോയിക്കും അമ്മ ത്രേസ്യാമ്മയ്ക്കും കണ്ണീർ പൊഴിച്ചു വിലപിക്കാനേ കഴിയുമായിരുന്നുള്ളു. മകനെ വിവാഹം കഴിപ്പിച്ചാൽ കള്ളുകുടി കുറയുമെന്ന പ്രതീക്ഷയിൽ വിവാഹാലോചനകൾ സജീവമാക്കി. ആലോചനകൾക്കൊടുവിൽ കൽത്തൊട്ടി സ്വദേശിനി ഫിലോമിനയെ ജോണ്സന് വധുവായി ലഭിച്ചു.
വിവാഹശേഷവും മദ്യപാനത്തിനു കുറവുണ്ടായില്ല. സദാസമയം മദ്യത്തിന്റെ രൂക്ഷഗന്ധത്തിനു നടുവിൽ കഴിയുന്ന ഭർത്താവിനെ സഹിക്കുക മാത്രമായിരുന്നു വിധി. രണ്ട് മക്കൾ ജനിച്ചതിനു ശേഷവും മദ്യപാനം കൂടിയതല്ലാതെ കുറവുണ്ടായില്ല.
മകന്റെ പോക്കിലും മരുമകളുടെ കണ്ണീരിലും നീറുകയായിരുന്നു വീട്ടുകാരും ബന്ധുക്കളുമൊക്കെ. കുഞ്ഞുങ്ങളുടെ വിശപ്പകറ്റാനുള്ള വകതേടി ഫിലോമിന ഏലക്കാട്ടിൽ കൂലിപ്പണി ചെയ്തു തുടങ്ങി. 2004-ൽ ഇരുപത്തിമൂന്നാം വയസിൽ വിവാഹിതനും വൈകാതെ രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമായിത്തീർന്ന ജോണ്സണ് മദ്യപാനംമൂലം വീടിനു കരുതലായി മാറാൻ കഴിഞ്ഞിരുന്നില്ല.
കണ്ണീരൊഴുകിയ രാത്രി
2009 ജൂണ്‍. കുടുംബസുഹൃത്തായ അയൽവാസി മരിച്ച ദിവസം. അദ്ദേഹത്തിന്റെ മൃതദേഹം സന്ദർശിക്കാൻ ജോണ്സണ് വീട്ടിൽനിന്നിറങ്ങിയതുതന്നെ കുടിച്ചുലക്കുകെട്ടാണ്. രാവിലെ മുതൽ മൃതസംസ്കാരം വരെ കുടി തുടർന്നുകൊണ്ടേയിരുന്നു. ഉച്ചകഴിഞ്ഞ് മൃതദേഹവുമായി അണക്കര സെന്റ് തോമസ് ഫൊറോനാ പള്ളിയിലേക്കുള്ള വിലാപയാത്രയിൽ ടിയും നിലംപൊത്തിയുമൊക്കെയാണ് ജോൺസൺ പങ്കുചേർന്നത്.
ഇത് കണ്ടവർക്കൊക്കെ സങ്കടവും വെറുപ്പും പുച്ഛവും. ഒരുവിധം സെമിത്തേരിവരെ എത്തിയപ്പോഴേക്കും ജോണ്സണ് അവിടെ വീണു. നാട്ടുകാർ ഓട്ടോറിക്ഷയിൽ രാത്രിയോടെ ഒരു വിധം വീടിന്റെ മുന്നിലെത്തിക്കുന്പോൾ കോരിച്ചൊരിയുന്ന മഴ. ജോണ്‍സണെ മുറ്റത്ത് കിടത്തിയശേഷം അവർ സ്ഥലം വിട്ടു. ആ മഴ രാവുമുഴുവൻ നീണ്ട് പുലർച്ചെ കണ്ണു തുറക്കുന്പോൾ ജോണ്സണ് കാണുന്നത് കരഞ്ഞുതളർന്ന് അരുകിൽ മഴനനഞ്ഞ് കോച്ചിവിറച്ച് കാവലിരിക്കുന്ന ഫിലോമിനയെയാണ്.
ഭാര്യ താങ്ങിയേൽപ്പിച്ചിരുത്തുന്പോഴാണ് തലേന്നു പകൽ കല്ലിലും വഴിയിലും വീണുണ്ടായ മുറിവുകളും നീറ്റലും തിരിച്ചറിയുന്നത്. കീറി ചെളിപുരണ്ട വസ്ത്രങ്ങൾ മാറ്റി മുറിവുകളിൽ മരുന്നു പുരട്ടി ഫിലോമിന കണ്ണീരോടെ ഒപ്പമിരുന്നു. മിന്നുകെട്ടിയശേഷം കരുതലും സന്തോഷവും നൽകാതിരുന്നിട്ടും ഇത്രയേറെ സഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഭാര്യയുടെ കരുതലാണ് മുറിവുകളേക്കാൾ ജോണ്‍സനു മനസിൽ നീറ്റലായി മാറിയത്. തന്നോടുതന്നെ ജോണ്സന് വെറുപ്പുതോന്നിത്തുടങ്ങിയിരുന്നു.
എങ്ങനെങ്കിലും മദ്യാസക്തിയുടെ കടുംകെട്ടിൽ നിന്നു മോചനം നേടണം. കുടിച്ചു നശിക്കാനുള്ളതല്ല ജീവിതം. മിന്നു ചാർത്തിയ ഭാര്യയ്ക്കും ദൈവംതന്ന രണ്ടു കുഞ്ഞുങ്ങൾക്കും രക്ഷയുടെ കരുതലാകേണ്ടവനാണ്. കണ്ണീരിലും ദുഃഖഭാരത്തിലും കുറ്റബോധത്തിലും ജോണ്സണ് തുടർന്നുള്ള മൂന്നു ദിവസങ്ങൾ വീടിനുള്ളിൽ തന്നെ കിടന്നു. പുറത്തിറങ്ങാൻ അപകർഷതയും കുറ്റബോധവുമായിരുന്നു. ഇക്കാലമത്രയും മദ്യം മനസിനും ശരീരത്തിനും നൽകിക്കൊണ്ടിരുന്ന പൈശാചിക ബന്ധനങ്ങളെയോർത്ത് വിതുന്പലോടെ പശ്ചാത്തപിച്ചു കണ്ണീരരൊഴുക്കി.
പുറത്തേക്കിറങ്ങിയാൽ വീണ്ടും മദ്യത്തിൽ വീണുപോകുമോയെന്ന ആശങ്കയായിരുന്നു ദുർബലമായ മനസിൽ. അതിനാൽ ഒരാഴ്ച്ച വീടിനു പുറത്തേക്കിറങ്ങേണ്ടെന്നു തീരുമാനമെടുത്തു. രണ്ടുമൂന്നു ദിവസം തള്ളിനീക്കിയതോടെ വീണ്ടും മദ്യാസക്തിയുടെ പ്രലോഭനം വിരലുകളെ വിറപ്പിച്ചുതുടങ്ങി. നാവു വരളുന്നതുപോലെ. കൈകാലുകൾക്ക് വല്ലാത്ത പിരിമുറുക്കം. അൽപമെങ്കിലും മദ്യപിക്കണമെന്ന വല്ലാത്ത പ്രലോഭനം.
രാവും പകലും കണ്ണീരോടെ ജോണ്സണ് പ്രാർഥിച്ചു. ഫിലോമിനയുടെയും മക്കളുടെയും ദൈന്യമാർന്ന മുഖം നോക്കി ക്രിസ്തുവിന്റെ തിരുഹൃദയചിത്രം സാക്ഷിയാക്കി ജോണ്സണ് വ്രതമെടുത്തു; ഇനി ജീവിതത്തിൽ തുള്ളിപോലും മദ്യപിക്കില്ല. മുറ്റത്തിറങ്ങി വീട്ടരുകിലിരുന്ന തൂന്പയുമായി പിതാവിന്റെ കൃഷിയിടത്തിലേക്ക് വേഗം നടന്നു. അന്നേ വരെ സ്വന്തം പുരയിടത്തിൽ പണിക്കിറങ്ങിയിട്ടില്ലാത്ത ജോണ്‍സന്റെ ഉശിരോടെയുള്ള പുറപ്പാടിൽ വീട്ടുകാർ ആദ്യമൊന്ന് ആശ്ചര്യപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിലും കൃഷിയിടത്തിൽ കഠിനമായ ജോലി തുടർന്നു.
മദ്യത്തെ മറന്നു; മണ്ണ് ലഹരിയായി
ജോണ്സനിലുണ്ടായ ആശാവഹമായ മാറ്റം വീട്ടുകാരിലും ബന്ധുക്കളിലും ആശ്വാസവും സന്തോഷവും ജനിപ്പിച്ചു. മകൻ മദ്യപാനം നിർത്തി കഠിനാധ്വാനം തുടങ്ങിയ വിവരം മാതാപിതാക്കൾ അണക്കര സെന്റ് തോമസ് ഫൊറോനാ വികാരിയായിരുന്ന ഫാ. ജോണ്‍ വെട്ടുവയലിലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ ഉപദേശത്തിൽ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ ഒരാഴ്ച്ച ധ്യാനത്തിൽ പങ്കെടുത്തതോടെ ജോണ്‍സന്റെ മദ്യാസക്തിക്കു മോചനമായി.
ധ്യാനകേന്ദ്രത്തിൽ നിന്നു മടങ്ങിയെത്തി തുടർന്നും കൃഷി തുടർന്നു. മകനുണ്ടായ മാറ്റത്തിൽ സന്തോഷഭരിതനായ പിതാവ് ജോയി ഇരുപതു സെന്റ് സ്ഥലം മകനു വിഹിതം നല്കി. ആ ഇരുപതുസെന്റ്ിലെ ഏലകൃഷിയിൽനിന്നാണ് ജോണ്സണ് കാർഷിക നേട്ടങ്ങളുടെ ജൈെത്രയാത്ര തുടങ്ങുന്നത്.
ആ വർഷം ഓണാഘോഷത്തിൽ പങ്കാളിയായാൽ മദ്യപ്രലോഭനമുണ്ടായേക്കുമെന്ന ആശങ്കയിൽ അണക്കര മരിയൻ ധ്യാന കേന്ദ്രത്തിൽ ചെലവഴിച്ചു. ഓണം കഴിഞ്ഞെത്തിയത് വീണ്ടും കൃഷിയിടത്തിലേക്ക്. മദ്യത്തിന്റെ ദുരാശയും ആസക്തിയും വിട്ടൊഴിഞ്ഞതോടെ ജീവിതത്തെക്കുറിച്ച് കാഴ്ച്ചപ്പാടുകളുണ്ടായി. കൂടുതൽ അധ്വാനിക്കാൻ ആഗ്രഹം ജനിച്ചു.
മനസിൽ പ്രാർഥനയുടെയും പ്രത്യാശയുടെയും വിളക്കുകൾ പ്രകാശം നിറച്ചു. വീടുപോറ്റുക മാത്രമല്ല കുടുംബത്തിന് അഭിമാനമായി മാറണമെന്നതായിരുന്നു ഉറച്ച തീരുമാനം. ഇരുപതു സെന്റ് സ്ഥലം കിളച്ചും പണിതും തീർന്നതോടെ ഇനി കിളയ്ക്കാൻ അധികമായി മണ്ണില്ലെന്നതായി അസ്വസ്ഥത. മദ്യചിന്ത ഒരിക്കലും മനസിനെ പ്രലോഭിപ്പിക്കാതിരിക്കാൻ മുഴുവൻ സമയം ജോലി ചെയ്യാനായി പാട്ടത്തിന് കൂടുതൽ സ്ഥലമെടുത്തു ഏലം, വാഴ, പച്ചക്കറി, നെല്ല് എന്നിവയൊക്കെ കൃഷി ചെയ്തു. വീട്ടിൽ നിന്നിറങ്ങിയാൽ കൃഷിയിടം എന്നതുമാത്രമായി ജോണ്‍സണു ജീവിതം.
ഏലംകൃഷിയിലെ വരുമാനത്തിൽനിന്നും ഭാര്യവീടിന് സമീപം ഇരുതു സെന്റ് സ്ഥലം കൂടി വാങ്ങി. ചക്കുപള്ളത്തെ പാട്ടകൃഷി വരുമാനത്തിൽനിന്നും ഫിലോമിനയ്ക്കും മക്കൾക്കും സ്വർണാഭരണങ്ങൾ വാങ്ങിനൽകി. രണ്ടു വർഷത്തിനുശേഷം പശുവിനേയും കുറെ ആടുകളെയും വാങ്ങി. വൈകാതെ കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് ഞാലിപ്പൂവൻ വാഴ കൃഷി തുടങ്ങി. വിത്തും വളവും വിളവും മെച്ചമായതോടെ ജോണ്സണ് നാട്ടിലെ അറിയപ്പെടുന്ന കർഷകനായിമാറി. കുടിയുടെ കുപ്രസിദ്ധിയിൽനിന്നും കിളയുടെ കർഷകതിലകമായുള്ള ഉയർച്ച.
കർഷക തിലകം
മാങ്കവലയിലും തെങ്ങിൻകവലയിലും ജോണ്‍സണെ കാണാനില്ലാതായതു നാട്ടിൽ സംസാരമായി. ഗ്രാമപഞ്ചായത്തംഗം ലൗലി ഈശോ വീട്ടിലെത്തിയപ്പോഴാണ് ജോണ്സണ് കൃഷിയുടെ ലോകത്ത് വിസ്മയം തീർക്കുന്നതായി കണ്ടറിയുന്നത്. തന്റെ വിളവുകളുടെ വിസ്മയ വൈവിധ്യം ഗ്രാമപഞ്ചായത്ത് അംഗങ്ങളെ ജോണ്സണ് അഭിമാനത്തോടെ കാണിച്ചു കൊടുത്തു.
ഞാലിപ്പൂവൻ വാഴക്കൃഷിക്ക് ഇൻഷ്വറൻസ് പരിരക്ഷ ആവശ്യപ്പെട്ട് കൃഷിഓഫീസർ മനോജിനെ സമീപിച്ചതോടെ അദ്ദേഹമെത്തി കൃഷിയിടം സന്ദർശിച്ചു. കൃഷി ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2014 ലെ മികച്ച യുവ കർഷകനുള്ള ബ്ലോക്ക്, സംസ്ഥാനതല കാർഷിക അവാർഡുകൾ ചക്കുപള്ളം ഗ്രാമത്തിലെ ജോണ്സണ് സ്വന്തമാക്കി.
സംസ്ഥാന സർക്കാരിന്റെ അവാർഡിൽ നിന്നു ലഭിച്ച ഒരു ലക്ഷം രൂപയ്ക്ക് ഇരുപത് സെന്റ് ഭൂമി വാങ്ങി അവിടെയും ഏലം കൃഷി ചെയ്തു. തുടർന്ന് വർഷം മുപ്പത്തയ്യായിരം രൂപ നിരക്കിൽ എട്ടു വർഷത്തേയ്ക്ക് ആ കൃഷിയിടം പാട്ടത്തിനും നല്കി. ഓരോ വർഷത്തെയും വരുമാനത്തിൽനിന്നും മിച്ചം പിടിച്ച് ജോണ്സണ് ചെറിയ ഭൂമികൾ വാങ്ങുന്നു. ഇതോടകം പലഘട്ടങ്ങളിലായി രണ്ട് ഏക്കർ ഭൂമി ജോണ്സണ് സ്വന്തമാക്കി കൃഷിയിടവും വിളവെടുപ്പും വിപുലമാക്കി. കുരുമുളക്, ഏലം, കാപ്പി, വാഴ ഉൾപ്പെടെ നിറയെ കൃഷിയാണ്.
വീടിനോടു ചേർന്ന തൊഴുത്തിൽ മൂന്നു പശുക്കളും ഇരുപതിലേറെ ആടുകളുമുണ്ട്. കൃഷി ലാഭകരമാണോയെന്ന ചോദ്യത്തിന് തനിക്ക് രണ്ടേക്കറോളം സ്ഥലം വാങ്ങാൻ കഴിഞ്ഞത് കൃഷിയിൽ നിന്നുമാത്രമാണെന്നു ജോൺസന്റെ മറുപടി. കൃഷിയിലെ ലാഭവും നഷ്ടവും എഴുതിവെയ്ക്കാറില്ല. പക്ഷേ വിയർപ്പിന്റെ ഫലം കൃഷിയിൽ നിന്നു ലഭിക്കുന്നതിലെ സന്തോഷം മറ്റൊന്നിനുമില്ല. കൃഷി പകരുന്ന തീക്ഷ്ണമായ ലഹരി വേറെ ഒരു ലെവലാണ്.
തന്റെ ജീവിതം മാതൃകയാക്കി മദ്യപാനികൾ ലഹരിയിൽ നിന്നു മോചിതരായി അധ്വാനത്തിൽ അഭിമാനികളാകണമെന്നാണ് പുതുവർഷത്തിൽ ജോണ്സണ് പറയാനുള്ളത്. ചെറിയ തോതിൽ തുടങ്ങുന്ന കുടി മുഴനീള മദ്യപാനത്തിലേക്ക് വളരും. അത് കാലാന്തരത്തിൽ ശരീരത്തെയും മനസിനെയും ജീവിതത്തെയും ആരോഗ്യത്തെയും കാർന്നുതിന്നുമെന്നാണ് ജോണ്‍സന്റെ സാക്ഷ്യം.
കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം പ്ലസ് വണ്‍ വിദ്യാർഥി ജെറിൻ, ചക്കുപള്ളം മേരീമാതാ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി ജെസ്ബിൻ എന്നിവരാണ് മക്കൾ.
തോമസ് വർഗീസ്
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
Latest News
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top