തിരുവനന്തപുരം: കാനം രാജേന്ദ്രന്‍റെ കുടുംബത്തെ മറന്ന് സിപിഐ. അന്തരിച്ച സിപിഐ നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിലേക്ക് മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍റെ കുടുംബത്തെ ക്ഷണിച്ചിരുന്നില്ല. ഇക്കാര്യത്തിൽ അതൃപ്തി പരസ്യമാക്കി കാനത്തിന്‍റെ മകൻ തന്നെ രംഗത്തെത്തി.

സിപിഐ സംഘടിപ്പിച്ച പരിപാടിയിലേയ്ക്ക് ഞങ്ങൾക്ക് അറിയിപ്പ് നൽകുകയോ ക്ഷണിക്കുകയോ ഉണ്ടായിട്ടില്ലെന്ന് സന്ദീപ് രാജേന്ദ്രന്‍ പ്രതികരിച്ചു. ബിനു കോട്ടയം എന്ന വ്യക്തി ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് സന്ദീപ് രാജേന്ദ്രന്‍ തന്‍റെ പരിഭവം രേഖപ്പെടുത്തിയത്.

ഇന്നലെ സിപിഐ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഞങ്ങള്‍ക്ക് അറിയിപ്പ് നല്‍കുകയോ ക്ഷണിക്കുകയോ ഉണ്ടായിട്ടില്ലെന്ന് സന്ദീപ് രാജേന്ദ്രന്‍ പറഞ്ഞു. ഇന്നലെ പരിപാടിയുടെ അവസാനം ഞങ്ങള്‍ക്ക് അസൗകര്യം നേരിട്ടതിനാലാണ് വരാന്‍ കഴിയാത്തത് എന്ന പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.

ഞങ്ങളെ പരിപാടി അറിയിക്കാതെ ഞങ്ങള്‍ എങ്ങനെ അസൗകര്യം പറയും? ബിനുമാഷിന്‍റെ പോസ്റ്റില്‍ ഞാന്‍ ഏറെ വിഷമത്തോടുകൂടിയാണ് ഇക്കാര്യങ്ങള്‍ എഴുതി എന്നേ ഉള്ളുവെന്നും സന്ദീപ് രാജേന്ദ്രന്‍ കുറിച്ചു.