തിരുവനന്തപുരം: ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കേരള സർവകലാശാല നിയമിച്ച സമിതി വൈസ് ചാൻസിലർക്ക് റിപ്പോർട്ട് സമർപ്പിച്ചു. അധ്യാപകൻ ഉത്തരക്കടലാസ് ബൈക്കിൽ പാലക്കാട്ടേക്ക് കൊണ്ടുപോയത് വീഴ്ചയാണെന്ന് അന്വേഷണ സമിതി കണ്ടെത്തി.

സംഭവത്തിൽ പൂജപ്പുര ഐസിഎം കോളജിലെ ഗസ്റ്റ് ലക്ചററായ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും. ഇക്കാര്യത്തിൽ വിസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് കോളജിൽ നിന്ന് ഈടാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

2022-2024 എംബിഎ ഫിനാൻസ് ബാച്ചിലെ പ്രോജക്ട് ഫിനാൻസ് വിഷയത്തിന്‍റെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. ഉത്തരക്കടലാസ് നഷ്ടമായതോടെ ഈ വിഷയത്തിന്‍റെ പുനഃപരീക്ഷ നടത്തിയിരുന്നു. പരീക്ഷ എഴുതേണ്ടിയിരുന്ന 71 വിദ്യാർഥികളിൽ 65 പേരാണ് പരീക്ഷയ്ക്കെത്തിയത്.

പരീക്ഷ എഴുതാൻ സാധിക്കാതിരുന്നവർക്ക് 22ന് വീണ്ടും പരീക്ഷ നടത്തും. പുനഃപരീക്ഷയുടെ മൂല്യനിർണയത്തിന് ശേഷം മൂന്ന്, നാല് സെമസ്റ്ററുകളിലെ ഫലം പ്രഖ്യാപിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.