കാട്ടാക്കട: കശാപ്പിന് എത്തിച്ച പോത്ത് വിരണ്ടോടി. തിരുവനന്തപുരം കാട്ടാക്കടയില്‍ ആണ് സംഭവം. ചെമ്പൂര്‍ സ്വദേശിയായ അബു കഴിഞ്ഞ ദിവസം വാങ്ങിയ പോത്താണ് വിരണ്ടോടിയത്.

പോത്തിന്‍റെ ആക്രമണത്തില്‍ വഴിയാത്രക്കാരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു. നുള്ളിയോട് സ്വദേശി വേണു, മഞ്ചന്‍കോട് സ്വദേശി അഗസ്റ്റിന്‍, രാജു എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്.

വഴിയിൽ ഉണ്ടായിരുന്ന ഇരുചക്രവാഹനങ്ങൾ അടക്കം പോത്ത് കുത്തി മറിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ കീഴടക്കിയത്.