കൊച്ചി: കുറുപ്പംപടിയിൽ പീഡനത്തിനിരയായ പെൺകുട്ടികളുടെ അമ്മ അറസ്റ്റില്‍. പീഡനത്തിനു കൂട്ടുനിന്നതിനും പീഡന വിവരം മറച്ചുവച്ചതിനുമാണ് അറസ്റ്റ്. അമ്മയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റീസ് ആക്റ്റും ചുമത്തി.

പെണ്‍കുട്ടികളുടെ അമ്മയുടെ ആണ്‍സുഹൃത്താണ് കേസിലെ പ്രതിയായ ധനേഷ്. 10,12,വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ രണ്ട് വർഷത്തോളം പീഡനത്തിനിരയായത്. സ്കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

കുട്ടികളുടെ മൊഴിയുടെയും പ്രതിയായ ധനേഷിന്‍റെ മൊഴിയുടെയും അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളുടെ അമ്മയെ പോലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയെ അറസ്റ്റ് ചെയ്തത്.

താനും പെണ്‍കുട്ടികളുടെ അമ്മയും ഒരുമിച്ചിരുന്ന് മദ്യപിച്ചിട്ടുണ്ടെന്നും പീഡന വിവരം അവര്‍ക്കറിയാമെന്നും പിടിയിലായ ധനേഷ് പോലീസിനുമൊഴി നല്‍കിയിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിരുന്നു. കുട്ടികൾ മജിസ്‌ട്രേറ്റിന് കൊടുത്ത രഹസ്യമൊഴിയുടെ കൂടി പകർപ്പ് ലഭിച്ച ശേഷമാണ് അമ്മയെ പ്രതി ചേർക്കാൻ പോലീസ് തീരുമാനിച്ചത്.