കോട്ടയം: ഗാന്ധിനഗർ നഴ്സിംഗ് കോളജിലെ റാഗിംഗ് കേസിലെ പ്രതികളെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തത്.

കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കെ.പി.രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ.എസ്.ജീവ, റിജിൽ ജിത്ത്, എൻ.വി.വിവേക് എന്നീ പ്രതികളെയാണ് കസ്റ്റഡിയിൽ വിട്ടത്.

അഞ്ചു പ്രതികളെയും കോളജ് ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിനിടെ മുറിയിൽ നിന്ന് മാരകാധങ്ങൾ ഉൾപ്പടെ കണ്ടെത്തിയിരുന്നു.

റാഗിംഗിന് ഉപയോഗിച്ച കത്തിയും കോമ്പസും ഡമ്പലും കരിങ്കല്‍ കഷണങ്ങളും മുറിവുകളില്‍ ഒഴിക്കാന്‍ ഉപയോഗിച്ച ലോഷനും കണ്ടെടുത്തിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ നിന്നും കിട്ടിയ തെളിവുകളും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.