വയനാട്: മു­ട്ടില്‍ മ­രം­മു­റി കേ­സില്‍ കു­റ്റ­പത്രം സ­മര്‍­പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയി­ലാണ് കുറ്റ­പത്രം സ­മര്‍­പ്പി­ച്ചത്.

മരംമുറി സംഘത്തെ സഹായിച്ചവര്‍ ഉള്‍പ്പെടെ 12 പ്രതി­ക­ളാ­ണ് കേ­സില്‍ ഉള്‍­പ്പെ­ട്ടി­ട്ടു­ള്ള­തെ­ന്ന് കു­റ്റ­പ­ത്ര­ത്തില്‍ പ­റ­യു­ന്നു. സ­ഹോ­ദ­ര­ങ്ങളായ റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരാണ് കേ­സി­ലെ പ്രധാ­ന പ്ര­തി­കള്‍. റ­വ­ന്യൂ­വ­കു­പ്പി­ലെ ര­ണ്ട് ഉ­ദ്യോ­ഗ­സ്ഥരും പ്ര­തി­പ്പ­ട്ടി­ക­യി­ലുണ്ട്.

റ­വ­ന്യൂ­വ­കു­പ്പ് ഉ­ത്ത­ര­വി­ന്‍റെ മ­റ­വില്‍ മു­ട്ടില്‍ സൗ­ത്ത് വി­ല്ലേ­ജില്‍­നി­ന്ന് 104 സം­രക്ഷി­ത മ­ര­ങ്ങള്‍ മു­റി­ച്ച് ക­ട­ത്തി­യെ­ന്നാ­ണ് കേ­സ്. 85 മുതല്‍ 574 വര്‍ഷം വരെ പഴക്കമുള്ള മരങ്ങളാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാ­ജരേ­ഖ ച­മ­യ്ക്കല്‍, ഗൂഢാ­ലോച­ന, കര്‍­ഷക­രെ ക­ബ­ളി­പ്പിക്കല്‍, തു­ടങ്ങി­യ കുറ്റങ്ങളും പ്ര­തി­കള്‍­ക്കെ­തി­രേ ചു­മ­ത്തി­യി­ട്ടുണ്ട്.

അ­ന്വേ­ഷ­ണം തുടങ്ങി ര­ണ്ട് വര്‍­ഷ­ത്തി­ന് ശേ­ഷ­മാണ് കേ­സില്‍ അന്വേഷ­ണ ഉ­ദ്യോ­ഗ­സ്ഥനായ ഡിവൈഎസ്­പി വി.വി ബെ­ന്നി കു­റ്റ­പത്രം നല്‍­കി­യത്. 84,600 പേ­ജു­ള്ള കു­റ്റ­പ­ത്ര­മാ­ണ് സ­മര്‍­പ്പി­ച്ചത്. കേ­സില്‍ ഒ­രു അ­നു­ബ­ന്ധ കു­റ്റ­പത്രം കൂ­ടി നല്‍­കു­മെ­ന്നാ­ണ് വി­വരം.