മറ്റുള്ളവരുടെ മാനസികാവസ്ഥയില്‍ സംശയം തോന്നുന്ന പിണറായി വിജയന്‍ ഡോക്ടറെ കാണണം: സതീശന്‍
മറ്റുള്ളവരുടെ മാനസികാവസ്ഥയില്‍ സംശയം തോന്നുന്ന പിണറായി വിജയന്‍ ഡോക്ടറെ കാണണം: സതീശന്‍
Tuesday, December 5, 2023 3:02 PM IST
തിരുവനന്തപുരം: നവകേരള സദസ് അശ്ലീല നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയാണ്. തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാഷ്ട്രീയ എതിരാളികള്‍ക്ക് തലയ്ക്ക് എന്തോ പറ്റിയിട്ടുണ്ട് എന്ന് പിണറായി വിജയന്‍ നിരന്തരം പറയാറുണ്ട്. മറ്റുള്ളവരുടെ മാനസികാവസ്ഥയില്‍ സംശയം തോന്നുന്ന പിണറായി വിജയന്‍ ആണ് ഡോക്ടറെ കാണേണ്ടത്. അത്തരം മാനസികാവസ്ഥ തന്നെ ഒരു അസുഖമാണെന്നും സതീശന്‍ പരിഹസിച്ചു.

ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു രാജിവയ്ക്കാതെ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. മന്ത്രിയെ മുഖ്യമന്ത്രി വഴിവിട്ട് സംരക്ഷിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

കേന്ദ്രത്തിന്‍റെ സാമ്പത്തിക നയത്തോട് കോണ്‍ഗ്രസിന് വിയോജിപ്പുണ്ട്. അതിനാലാണ് ടി.എന്‍. പ്രതാപന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേന്ദ്രത്തിന്‍റെ സാമ്പത്തിക നയത്തോട് വിയോജിപ്പുണ്ടെങ്കിലും മുഴുവന്‍ ഉത്തരവാദിത്വവും കേന്ദ്രത്തിനാണെന്ന നിലപാടില്ല.

കേന്ദ്ര നിലപാട് സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്. കേരളത്തിന്‍റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണമെന്നും സതീശന്‍ പറഞ്ഞു.

ആഴ്ചയില്‍ അഞ്ച് ദിവസം എങ്കിലും സെക്രട്ടറിയേറ്റില്‍ ഉണ്ടാവേണ്ട ധനമന്ത്രി ദിവസങ്ങളായി സ്ഥലത്ത് ഇല്ല. ധനമന്ത്രിയോട് എങ്കിലും സെക്രട്ടറിയേറ്റില്‍ വന്നിരിക്കാന്‍ മുഖ്യമന്ത്രി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് എ.വി.ഗോപിനാഥന്‍റെ രാജി നേരത്തെ സ്വീകരിച്ചിരുന്നില്ല. സംഘടനാപരമായി ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തത് കൊണ്ടാണ് നടപടി എടുത്തതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<