വിചാരണ കൂടാതെ ഒരാളെ അനന്തമായി ജയിലിലിടാനാവില്ല; ബിനോയ് ബാബുവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
വിചാരണ കൂടാതെ ഒരാളെ അനന്തമായി ജയിലിലിടാനാവില്ല; ബിനോയ് ബാബുവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
Friday, December 8, 2023 2:48 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇഡിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. വിചാരണയ്ക്ക് മുന്‍പ് ആളുകളെ ദീര്‍ഘകാലം കസ്റ്റഡിയില്‍ വയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ബിനോയ് ബാബുവിന് ജാമ്യം അനുവദിച്ചു.13 മാസങ്ങളായി ബിനോയ് ജയിലാണ്.

പെര്‍ണോഡ് റിക്കാര്‍ഡ് ഇന്ത്യയില്‍ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥനായ ബിനോയിക്ക് കമ്പനിയുടെ നയപരമായ കാര്യങ്ങളില്‍ ഒരുത്തരവാദിത്തവുമില്ലെന്ന വാദം അഭിഭാഷകന്‍ ഹരീഷ് സാല്‍വേ കോടതിയിൽ ഉയര്‍ത്തി.

എന്നാല്‍ ബിനോയിയെ വെറുമൊരു കാഴ്ചക്കാരന്‍റെ സ്ഥാനത്ത് നിര്‍ത്താന്‍ സാധിക്കില്ലെന്ന് ഇഡി മറുവാദം ഉന്നയിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ മാനേജരായിരുന്ന വിജയ് നായരുടെ നിര്‍ദേശപ്രകാരം ലൈസന്‍സ് നല്‍കുന്നതില്‍ ബിനോയ് ബാബു ഇടപെട്ടിട്ടുണ്ടെന്ന് ഇഡി പറഞ്ഞു.

എന്നാല്‍ മദ്യനയം നിലവില്‍ വന്നതിന് ശേഷമാണ് വിജയ് നായരുമായി ബിനോയ് ചര്‍ച്ച നടത്തിയതെന്ന് ഹരീഷ് സാല്‍വേ കോടതിയില്‍ പറഞ്ഞു.

മദ്യനയം നിലവില്‍ വന്നതിന് ശേഷമാണോ വിജയ് നായരുമായി ബിനോയ് ചര്‍ച്ച നടത്തിയതെന്ന് ജസ്റ്റീസ് ഖന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനോട് ചോദിച്ചു.

അതെയെന്നായിരുന്നു മറുപടി. ബിനോയിക്ക് ജാമ്യം ലഭിക്കുന്നതില്‍ ഈ മറുപടിയും നിര്‍ണായകമായി. മദ്യനയവുമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ ബിനോയ് കൈവശം വച്ചിരുന്നുവെന്നതായിരുന്നു ഇഡിയുടെ അടുത്ത വാദം.

എന്നാല്‍ വിചാരണ കൂടാതെ ഒരാളെ അനിശ്ചിത കാലം തടവില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<