കണ്ണൂർ: സോളാർ സമരം അടഞ്ഞ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കണ്ണൂർ നായനാർ അക്കാദമിയില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.

ഈ കാര്യത്തില്‍ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.

സോളാർ സമരത്തിൽ ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടത് നടപ്പാകാത്തതില്‍ വീഴ്ചകളൊന്നുമില്ല. എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാകണമെന്നില്ല. എത്ര കാലമായി ഇൻക്വിലാബ് സിന്ദാബാദ് എന്ന് ഞങ്ങളും നിങ്ങളുടെ യൂണിയനും വിളിക്കാൻ തുടങ്ങിയിട്ട്.

അതു നടപ്പിലായോ ഇന്നോ നാളെയോ നടപ്പിലാകുമായിരിക്കും. നിങ്ങള്‍ അജൻഡ സെറ്റ് ചെയ്തിട്ട് ഞങ്ങള്‍ പ്രതികരിക്കണമെന്ന് പറഞ്ഞാല്‍ അതു നടക്കുകയില്ല. എന്നിട്ട് ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു വിവാദമാക്കലാണ് നിങ്ങളുടെ പണിയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.