റിയാസ് നിഴല്‍ മുഖ്യമന്ത്രി; ബാര്‍ കോഴ യുഡിഎഫ് കാലത്തിന്‍റെ തനിയാവര്‍ത്തനം: കെ.സുരേന്ദ്രന്‍
റിയാസ് നിഴല്‍ മുഖ്യമന്ത്രി; ബാര്‍ കോഴ യുഡിഎഫ് കാലത്തിന്‍റെ തനിയാവര്‍ത്തനം: കെ.സുരേന്ദ്രന്‍
Monday, May 27, 2024 2:27 PM IST
തിരുവനന്തപുരം: ബാര്‍ കോഴ യുഡിഎഫ് കാലത്തിന്‍റെ തനിയാവര്‍ത്തനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആരോപണത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴയില്‍ മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതാണ്. സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം തീരുമാനിച്ചോ ഇല്ലയോ എന്ന് വ്യക്തത വരുത്തേണ്ടത് മുഖ്യമന്ത്രിയാണ്. പിണറായി വിജയൻ അറിയാതെയാണ് ബാര്‍ കോഴയെന്നത് വിശ്വസനീയമല്ല. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും അറിവോടെയാണ് ഇടപാട്. ജനങ്ങളോട് സത്യം പറയാന്‍ മുഖ്യമന്ത്രി തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ബെവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ വരെ തീരുമാനം ഉണ്ടായി. എക്സൈസ്, ടൂറിസം വകുപ്പുകള്‍ ചര്‍ച്ച നടത്താന്‍ മന്ത്രിസഭ തീരുമാനം ഉണ്ടായോ. മന്ത്രിസഭ അറിഞ്ഞാണോ യോഗം നടന്നത്. എന്ത് കൊണ്ട് ഓണ്‍ലൈനായി യോഗം നടത്തി. ഈ വിഷയത്തില്‍ സിപിഎമ്മിന് എന്താണ് പറയാന്‍ ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു.

പി.എ. മുഹമ്മദ് റിയാസ് നിഴല്‍ മുഖ്യമന്ത്രിയാണ്. അധികാരം റിയാസില്‍ നിക്ഷിപ്തമാണ്. എല്ലാ വകുപ്പിലും റിയാസ് കൈയിട്ട് വാരുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. നേതൃയോഗം ചേര്‍ന്നശേഷം വിഷയത്തില്‍ പ്രക്ഷോഭം ആരംഭിക്കേണ്ട കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് സരോവരത്ത് ബിജെപി സംസ്ഥാന സമിതി അംഗം സതീഷ് പാറന്നൂര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കുറ്റക്കാരനെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<