ജമ്മു കാഷ്മീർ സംവരണ ബില്ലും പുനഃസംഘടനാ ഭേദഗതി ബില്ലും പാസാക്കി ലോക്സഭ
ജമ്മു കാഷ്മീർ സംവരണ ബില്ലും പുനഃസംഘടനാ ഭേദഗതി ബില്ലും പാസാക്കി ലോക്സഭ
Wednesday, December 6, 2023 7:35 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരുമായി ബന്ധപ്പെട്ട രണ്ട് സുപ്രധാന ബില്ലുകൾ പാസാക്കി ലോക്സഭ. ജമ്മു കാഷ്മീർ സംവരണ ഭേദഗതി ബിൽ-2023, ജമ്മു കാഷ്മീർ പുനഃസംഘടന ഭേദഗതി ബിൽ- 2023 എന്നിവയാണ് പാസാക്കിയത്.

അനുച്ഛേദം 370 റദ്ദാക്കുകയും ജമ്മു കാഷ്മീരിനെ വിഭജിച്ച് ജമ്മു കാഷ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തതിനു പിന്നാലെ കഴിഞ്ഞ വർഷം ജൂലൈയിൽ പാർലമെന്‍റിൽ അവതരിപ്പിച്ച ബില്ലുകളാണ് ഇന്ന് പാസാക്കിയത്.

ബിൽ അവതരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജവഹർലാൽ നെഹ്റുവിനെതിരെ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

നെഹ്റു ചെയ്ത രണ്ടു മണ്ടത്തരങ്ങൾ കാരണമാണ് പാക് അധിനിവേശ കാഷ്മീർ ഉണ്ടായത്. പാക് അധിനിവേശ പ്രദേശം പിടിച്ചെടുക്കാൻ രണ്ടു ദിവസം കൂടി കാത്തുനിൽക്കാതെ ആദ്യം വെടിനിർത്തൽ പ്രഖ്യാപിച്ചതാണ് തെറ്റിയത്. പിന്നീട് ഐക്യരാഷ്ട്രസഭയിലേക്ക് കാഷ്മീർ വിഷയം കൊണ്ടുപോകുകയും ചെയ്തുവെന്ന് അമിത് ഷാ ആരോപിച്ചു.

ഇതോടെ വലിയ വാക്ക് പോരാണ് ഭരണ-പ്രതിപക്ഷം തമ്മിൽ നടന്നത്. കാഷ്മീരിലെ ജവഹര്‍ലാൽ നെഹ്റുവിന്‍റെ പങ്കിനെ കുറിച്ച് ചർച്ച ചെയ്യാൻ അധിർ രഞ്ജൻ ചൗധരി വെല്ലുവിളിക്കുകയും ഇത് അമിത് ഷാ ഏറ്റെടുക്കുകയും ചെയ്തു.

കാഷ്മീരിൽ കേന്ദ്ര സര്‍ക്കാര്‍ ഖാപ് പഞ്ചായത്താക്കി മാറ്റിയെന്നും വാഗ്ധാനം ചെയ്ത തൊഴില്‍ പോലും ജമ്മു കാഷ്മീരിൽ നല്‍കാൻ സർക്കാരിനു കഴിഞ്ഞില്ലെന്നും അധിര്‍ രഞ്ജൻ ചൗധരി വിമര്‍ശിച്ചു.

ജമ്മു കാഷ്മീരിലെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. ചിലർക്ക് ജാതി രാഷ്ട്രീയം കളിക്കാൻ മാത്രമാണ് താത്പര്യം. മോദി സർക്കാർ പിന്നോക്ക വിഭാഗക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കും.

1.5 ലക്ഷത്തോളം പേരാണ് ഭീകരപ്രവർത്തനം കൊണ്ട് ജമ്മു കാഷ്മീരിൽ ദുരിതം അനുഭവിച്ചുകൊണ്ടിരുന്നത്. ഭീകരപ്രവർത്തനം കാഷ്മീരിൽ വ‍ർധിച്ചപ്പോഴും കോണ്‍ഗ്രസ് സർക്കാർ ശ്രദ്ധ നൽകിയില്ല. പാക് അധീന കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. ജമ്മു കാഷ്മീർ നിയമസഭയിലെ ഒരു സീറ്റ് പാക് അധീന കാഷ്മീരില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നവർക്കായി സംവരണം ചെയ്യും.

ജമ്മു കാഷ്മീരില്‍ 2023 ന് ശേഷം ഒരു കല്ലേറ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<