വിവാഹവിരുന്നിനിടെ വിഷബാധ; പരാതിക്കാരന് 40,0000 രൂപ നഷ്ടപരിഹാരം
വിവാഹവിരുന്നിനിടെ വിഷബാധ; പരാതിക്കാരന് 40,0000 രൂപ നഷ്ടപരിഹാരം
Thursday, December 7, 2023 10:38 AM IST
കൊച്ചി: വിവാഹവിരുന്നിനിടെ ഭക്ഷ്യവിഷബാധയേറ്റ എക്സൈസ് ഉദ്യോഗസ്ഥന് 40,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. കാറ്ററിംഗ് സ്ഥാപനത്തിനെതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.

2019 മെയ് അഞ്ചിന് കൂത്താട്ടുകുളം ചൊരക്കുഴി സെന്‍റ് സ്റ്റീഫന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന വിവാഹസത്ക്കാരത്തിനിടെയാണ് സംഭവം. പരാതിക്കാരന്‍റെ സുഹൃത്തിന്‍റെ മകന്‍റെ വിവാഹ സത്കാരമായിരുന്നു അവിടെ നടന്നത്.

ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഉത്തരവിട്ടത്. വിവാഹ പാർട്ടിയിൽ പങ്കെടുത്ത പരാതിക്കാരന് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലും പിന്നീട് നില വഷളായതിനാൽ കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. മൂന്ന് ദിവസം ആശുപത്രിയിൽ അഡ്മിറ്റായാണ് ചികിത്സ തേടിയത്.

കൂത്താട്ടുകുളം സ്വദേശിയും എക്‌സൈസ് ഉദ്യോഗസ്ഥനുമായ വി. ഉന്‍മേഷ്, ഭക്ഷണ വിതരണക്കാരായ സെന്‍റ്. മേരീസ് കാറ്ററിംഗ് സര്‍വീസ്നെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

കോട്ടയം, കാരിത്താസ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പരാതിക്കാരന് ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചതും കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം കാറ്ററിംഗ് ഏജന്‍സിയില്‍ നടത്തിയ പരിശോധനയിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.

കൂടാതെ, വിവാഹത്തില്‍ പങ്കെടുത്ത മറ്റു പത്തോളം പേര്‍ക്കും ഭക്ഷ്യ വിഷബാധ ഏറ്റതായും നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു.

കാറ്ററിങ് ഏജന്‍സിയുടെ ഭാഗത്തുനിന്നും സേവനത്തില്‍ വീഴ്ച സംഭവിച്ചതായി ബോധ്യമായ കോടതി, നഷ്ടപരിഹാരമായി 40000രൂപ ഒൻപത് ശതമാനം പലിശ നിരക്കില്‍ 30 ദിവസത്തിനകം പരാതിക്കാന് നല്‍കാന്‍ ഉത്തരവ് നല്‍കുകയായിരുന്നു. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് ഹാജരായി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<