കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ അ­ന്വേ­ഷ­ണ­ത്തി­ന് പ്ര­ത്യേ­ക സം­ഘം രൂ­പീ­ക­രി­ക്കു­മെ­ന്ന് പോ­ലീ­സ്. ആ­ക്ര­മ­ണ­ത്തി­ന് ഉ­പ­യോ­ഗി­ച്ച ആ­യു­ധ­മെ­ന്തെ­ന്ന് ക­ണ്ടെ­ത്താന്‍ സം­ഭ­വ­സ്ഥല­ത്ത് പരി­ശോ­ധ­ന തു­ട­രു­മെന്നും പോ­ലീ­സ് അ­റി­യിച്ചു.

കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെയാണ് സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കൊലപാതകം വ്യ­ക്തിവി­രോ­ധം തീര്‍­ക്കാ­നെ­ന്ന് പ്ര­തി അ­ഭി­ലാ­ഷ് മൊ­ഴി നല്‍­കി­യ­താ­യി പോ­ലീസ് അറിയിച്ചിരുന്നു. പാര്‍­ട്ടി­ക്ക് അ­ക­ത്തുണ്ടാ­യ തര്‍­ക്ക­ങ്ങ­ളില്‍ ത­ന്നോ­ട് സ്വീ­ക­രി­ച്ച നി­ല­പാ­ടാ­ണ് കൊ­ല­പാ­ത­ക­ത്തി­ലേ­ക്ക് ന­യി­ച്ചത്. സം­ഭ­വ­ത്തില്‍ മ­റ്റാര്‍ക്കും പ­ങ്കി­ല്ലെ­ന്നും ത­നി­ച്ചാ­ണ് കൊ­ല ന­ട­ത്തി­യ­തെന്നും ഇ­യാള്‍ പോ­ലീസി­നോ­ട് പ­റഞ്ഞു.

അതേസമയം വൈകുന്നേരത്തോടെ വിലാപയാത്രയായി എത്തിക്കുന്ന സത്യനാഥന്‍റെ മൃതദേഹം കൊ­യി­ലാ­ണ്ടി­യി­ലെ പാര്‍­ട്ടി ഓ­ഫീ­സി­ൽ പൊ­തു­ദര്‍ശനത്തിന് വയ്ക്കും. രാത്രി എ­ട്ടി­ന് വീ­ട്ടു­വ­ള­പ്പിലാണ് സം­സ്­കാരം.