ന്യൂഡൽഹി: സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി ഇന്ത്യ കർശനമായി നടപ്പാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണ.

പാക്കിസ്ഥാന് വെള്ളം നൽകാതിരിക്കാനുള്ള പദ്ധതി തയ്യാറാണെന്നും കേന്ദ്രം വ്യക്തമാക്കി. ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിലുള്ള മൂന്ന് പദ്ധതികൾ തയ്യാറാക്കിയെന്ന് ജലശക്തി മന്ത്രി വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും യോഗത്തിൽ പങ്കെടുത്തിരുന്നു.

കരാർ മരവിപ്പിക്കുന്നത് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്വാഗതം ചെയ്തിരുന്നു. അതേ സമയം, ഭീകരർക്കായുള്ള തെരച്ചിൽ വീടുകളിലടക്കം വ്യാപകമാക്കിയിട്ടുണ്ട്.

സൈന്യവും പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്. തീവ്രവാദ കേസുകളിൽ പെട്ടവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്.