കോഴിക്കോട്: ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. കോഴിക്കോട് ജില്ലയിലെ നടവയലിൽ പുഞ്ചക്കുന്ന് ജോബിഷിന്‍റെ ഉടമസ്ഥതയിലുള്ള ഫാമിന്‍റെ മേൽക്കൂര തകർന്നുവീണു 3500 കോഴിക്കുഞ്ഞുങ്ങൾ ചത്തു.

ഫാമിന്‍റെ സമീപത്തുള്ള കെട്ടിടത്തിന്‍റെ മേൽക്കൂരയും കാറ്റിൽ തകർന്നു. മരം കടപുഴകി വീണ് തറപ്പേൽ രോഹിണിയുടെ വീട് തകർന്നു. എറണാകുളം ജില്ലയുടെ മലയോര മേഖലയിലും മഴ ശക്തമാണ്. കോതമംഗലം മാതിരപ്പള്ളിയിൽ തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.