പാലക്കാട്: നിപ്പ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിനിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സാമ്പിൾ പരിശോധനയ്ക്ക് അയച്ച ഒമ്പതു പേരുടെ ഫലം നെഗറ്റീവാണെന്ന് അധികൃതർ അറിയിച്ചു.

യുവതിയുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 208 പേരാണുള്ളത്. മന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. യുവതിക്ക് രണ്ട് ഡോസ് മോണോ ക്ലോണൽ ആന്‍റി ബോഡി നൽകിയതായി മന്ത്രി അറിയിച്ചു.

സമ്പർക്ക പട്ടികയിൽ പനി ബാധിച്ച് 12 പേരാണ് ചികിത്സയിലുള്ളത്. ആശങ്കപ്പെ‌ടേണ്ട സാഹചര്യമില്ലെന്നും മുൻ കരുതൽ സ്വീകരിച്ചാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.