തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.

ഇപ്പോള്‍ നല്‍കിവരുന്ന വെന്‍റിലേറ്റര്‍ സഹായം, സിആര്‍ആര്‍ടി, ആന്‍റിബയോട്ടിക് തുടങ്ങിയവ തുടരാനാണ് തീരുമാനമെന്നും ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് ഇന്ന് രാവിലെ യോഗം ചേർന്നിരുന്നു.

നിലവിലുള്ള മെഡിക്കല്‍ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നുള്ള ഏഴംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘം വി.എസിനെ പരിശോധിക്കുകയും ചികിത്സ വിലയിരുത്തുകയും ചെയ്തിരുന്നു.

അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ കഴിയുന്ന വി.എസിന്‍റെ രക്തസമ്മർദം വളരെ താഴ്ന്ന നിലയിലാണ്. ഡയാലിസിസ് തിങ്കളാഴ്ചയും തുടർന്നിരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിന്‍റെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമമാണു നടക്കുന്നത്.