തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഒരു മന്ത്രിയുടെ ജീവൻ അപകടത്തിലായപ്പോഴാണ് കൂത്തുപറമ്പിൽ അന്ന് വെടിവയ്പ്പ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. നിയമനം അതിന്‍റെ നടപടിക്ക് പോകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

റവാഡയ്ക്കെതിരേ ആദ്യം അതൃപ്തി പരസ്യമാക്കിയത് സിപിഎം നേതാവ് പി. ജയരാജനായിരുന്നു. കൂത്തുപറമ്പില്‍ വെടിവയ്പ് നടത്തിയ ഉദ്യോഗസ്ഥരില്‍ ഒരാളാണ് റവാഡ. മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനമെങ്കിലും ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ജയരാജൻ പറഞ്ഞു.