ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിന്‍റെ പേരിൽ കിഴുത്താണി സ്വദേശിയില്‍നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഏജന്‍റായി പ്രവര്‍ത്തിച്ച പ്രതി അറസ്റ്റില്‍. ഷെയര്‍ ട്രേഡിംഗില്‍ ലാഭംനേടാമെന്നു വിശ്വസിപ്പിച്ച് 1,34,50,000 രൂപയുടെ തട്ടിപ്പുനടത്തിയ കേസില്‍ വയനാട് വൈത്തിരി ചൂണ്ടേല്‍ സ്വദേശി ചാലംപാട്ടില്‍ വീട്ടില്‍ ഷനൂദി(23)നെയാണ് ഇരിങ്ങാലക്കുട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കണോമിക്‌സ് ടൈംസ് പത്രത്തിലെ ഷെയര്‍ ട്രേഡിംഗ് പരസ്യംകണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയര്‍ ട്രേഡിംഗിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു ട്രേഡിംഗ് നടത്തുന്നതിനുള്ള ലിങ്കും നല്‍കി കബളിപ്പിക്കുകയായിരുന്നു.

2024 സെപ്റ്റംബര്‍ 22 മുതല്‍ 2024 ഒക്ടോബര്‍ 31 വരെയുള്ള കാലയളവുകളിലായി തൃശൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലുള്ള ബാങ്കുകളില്‍നിന്നു പല തവണകളായിട്ടാണ് പരാതിക്കാരന്‍ പണം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചുനല്‍കിയത്.

ഈ പണത്തിലുള്‍പ്പെട്ട 14 ലക്ഷം രൂപ ഷനൂദിന്‍റെ പേരിലുള്ള ആറു ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ആയതായും ഈ തുകയില്‍നിന്നും നാലുലക്ഷം രൂപയ്ക്കു ഷനൂദ് മലപ്പുറത്തുള്ള ജ്വല്ലറിയില്‍നിന്നു സ്വര്‍ണം വാങ്ങിയതായും കണ്ടെത്തി. ഷനൂദ് തട്ടിപ്പുസംഘത്തിന്‍റെ ഏജന്‍റായി പ്രവർത്തിച്ചുവരുന്നതിനുള്ള പ്രതിഫലമായാണ് 14 ലക്ഷം രൂപ കൈപ്പറ്റിയിട്ടുള്ളതെന്നു വ്യക്തമായതിനാലാണ് ഷനൂദിനെ അറസ്റ്റ് ചെയ്തത്.

പ്രാഥമികാന്വേഷണത്തില്‍ ഇയാളുടെ പേരില്‍ വടക്കേ ഇന്ത്യയിൽ ആറു കേസുകള്‍ ഉള്ളതായും വ്യക്തമായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇരിങ്ങാലക്കുട സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്. ഷാജന്‍, എസ്ഐമാരായ രമ്യ കാര്‍ത്തികേയന്‍, അശോകന്‍, സുജിത്ത് ടെലികമ്യൂണിക്കേഷന്‍ സിപിഒമാരായ സുദീഫ്, പ്രവീണ്‍ രാജ്, അനന്തു എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.