കോട്ട‍യം: പ്രതിയുമായിപോയ പോലീസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മണിമല പൊന്തൻപുഴയ്ക്കു സമീപത്തുവച്ചുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല.

പത്തനംതിട്ട ചിറ്റാര്‍ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാ‌ട്ടു നിന്നു പിടികൂടിയ പ്രതിയുമായി വരുന്നതിനിടെയാണ് ജീപ്പ് റോഡിൽ തെന്നി മറിയുകയായിരുന്നു. ടയറിന്‍റെ മോശം അവസ്ഥയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

അപകടത്തെ തുടർന്ന് സംസ്ഥാനപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.