കൊച്ചി: നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുളള "മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമാ നിര്‍മാതാക്കള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പറവ ഫിലിംസിന്‍റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്‍റെ മറവില്‍ പ്രതികള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി തുടങ്ങിയവരാണ് പ്രതികള്‍. സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നും എന്നാല്‍ ലാഭ വിഹിതം നല്‍കിയില്ലെന്നുമാണ് കേസിലെ പരാതിക്കാനായ സിറാജ് വലിയതുറയുടെ ആരോപണം.

അതേസമയം, സിനിമയുടെ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പ്രഥമദൃഷ്ട ബോധ്യമാണെന്നാണ് കേസ് അന്വേഷിക്കുന്ന മരട് പോലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. സൗബിന്‍ അടക്കമുളള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് പോലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

"മഞ്ഞുമ്മല്‍ ബോയ്‌സ്' ലാഭ വിഹിതത്തില്‍നിന്ന് 40 ശതമാനം വാഗ്ദാനം ചെയ്താണ് മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതിക്കാരനായ സിറാജ് വലിയതുറയില്‍ നിന്ന് കരാറടിസ്ഥാനത്തില്‍ ഏഴ് കോടി രൂപ വാങ്ങിയത്. 2022 ഫെബ്രുവരി 22ന് റിലീസായ സിനിമ 286 കോടി രൂപയോളം കളക്ഷന്‍ നേടിയിട്ടും ഇക്കാര്യം പരാതിക്കാരനില്‍ നിന്ന് മറച്ചുവെച്ചു.

കരാര്‍ പ്രകാരം സിറാജിന് 2022 നവംബര്‍ 30 ന് 47 കോടി രൂപ നല്‍കേണ്ടതായിരുന്നു. 22 കോടി രൂപ സിനിമയുടെ നിര്‍മാണത്തിന് ചെലവായെന്നാണ് അവകാശപ്പെടുന്നതെങ്കിലും 18.5 കോടി രൂപ മാത്രമാണ് ചെലവായതെന്നാണ് മനസിലായതെന്ന് മരട് പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷ് സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.

പോലീസിന്‍റെ നോട്ടീസ് പോലും ഹരജിക്കാര്‍ കൈപ്പറ്റാന്‍ തയാറായില്ല. ഹര്‍ജിക്കാരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നേരത്തെ തളളിയിരുന്നു.