കാസര്‍ഗോഡ്: അടിയന്തരാവസ്ഥയ്‌ക്കെതിരെ ബാലറ്റിലൂടെ വിധിയെഴുതി നഷ്ടമായ സ്വാതന്ത്ര്യം വീണ്ടെടുത്തതിനും ജനാധിപത്യം സംരക്ഷിച്ചതിനും രാഷ്‌‌ട്രം കടപ്പെട്ടിരിക്കുന്നത് പശു ബെല്‍റ്റ് എന്നറിയപ്പെടുന്ന 10 സംസ്ഥാനങ്ങളിലെ നിരക്ഷരരായ ജനങ്ങളോടാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള.

1975 അടിയന്തരാവസ്ഥ ജനാധിപത്യ സംരക്ഷണ പോരാട്ട സ്മൃതി സമിതി കാസര്‍ഗോഡ് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സ്മൃതിസംഗമം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമ്പൂര്‍ണസാക്ഷരരെന്ന് അഭിമാനിക്കുന്ന കേരളം 20 സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചപ്പോള്‍ കേവലം രണ്ടു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് ഈ 10 സംസ്ഥാനങ്ങളില്‍നിന്നു വിജയിച്ചത്.

ജനതാപാര്‍ട്ടി അന്ന് അധികാരത്തിലെത്തിയിരുന്നില്ലെങ്കില്‍ ഭാരതത്തിന്‍റെ രാഷ്‌ട്രീയ ചിത്രംതന്നെ മാറുമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസും സിപിഎമ്മും രാഷ്‌‌ട്രീയ സംഘത്തിനോട് അനുഭാവം പുലര്‍ത്തിയിരുന്ന ജനസംഘത്തിന്‍റെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്.

ജനാധിപത്യത്തില്‍ രാജ്യദ്രോഹികളുമായി ഒഴികെ വേറെ ഏതു രാഷ്‌‌ട്രീയ സംഘടനകളും പരസ്പരം സഹകരിക്കുന്നതില്‍ തെറ്റില്ല. അടിയന്തരാവസ്ഥയില്‍ ആര്‍എസ്എസിന്‍റെ പങ്ക് തള്ളിക്കളഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് സ്മൃതി നാശമോ വിഷാദരോഗമോ ബാധിച്ചിട്ടുണ്ടോ എന്നു സംശയിക്കണമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.