തിരുവനന്തപുരം: മഴ മുന്നറിയിപ്പിനെ തുടർന്ന് മൂന്ന് ജില്ലകളിൽ അവധി പ്രഖ്യാപിച്ചെങ്കിലും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

കേരളം - ഗൾഫ് - ലക്ഷദ്വീപ് മേഖലയിൽ വിവിധകേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ല. വയനാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.