നിലമ്പൂര്‍: നിലമ്പുർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന്‍റെ വോട്ട് 10,000 കടന്നു. 15 റൗണ്ട് വോട്ടെണ്ണൽ പൂര്‍ത്തിയായപ്പോള്‍ ഷൗക്കത്ത് 11043 വോട്ടുകള്‍ക്ക് മുന്നിലാണ്. 62,284 വോട്ടുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.

വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ലീഡ് നേടാനായില്ല. നിലവിൽ 51241 വോട്ടുകളാണ് സ്വരാജ് നേടിയത്. സ്വന്തം നാടായ പോത്തുകല്ലിൽ പോലും സ്വരാജിന് ലീഡ് നേടാനായില്ല.

എന്നാൽ പലയിടത്തും യുഡിഎഫിന്‍റെ വോട്ട് പെട്ടിയിലാക്കിയ പി.വി. അൻവർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 15730 വോട്ടുകളുമായി ബിജെപി സ്ഥാനാർഥിക്കും മുന്നിലായി മൂന്നാം സ്ഥാനത്താണ് അൻവർ.

അതേസമയം, ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന് 6727 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.