ജനീവ: ഇസ്രയേൽ ആക്രമണം നിർത്തിയാൽ തങ്ങൾ ചർച്ചയ്ക്ക് തയാറാണെന്ന് ഇറാൻ. ആക്രമണം നിർത്താതെ ആണവചർച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാൻ യൂറോപ്യൻ രാജ്യങ്ങളെ അറിയിച്ചു.

ജനീവയിൽ ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യൻ യൂണിയന്‍റെ വിദേശനയകാര്യ മേധാവിയുമായുമുള്ള കൂടിക്കാഴ്ചയിലാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്.

സമാധാനപരമായ ആവശ്യങ്ങൾക്കാണ് ഇറാന്‍റെ ആണവപദ്ധതി. അതിന്മേലുള്ള ആക്രമണം രാജ്യാന്തര നിയമങ്ങൾക്കെതിരാണ്. ഇസ്രയേൽ ആക്രമണം തുടർന്നാൽ സ്വയംപ്രതിരോധമെന്ന അവകാശം ഇറാൻ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഇസ്രയേലിനോട് യുഎൻ ആണവോർജ ഏജൻസി നിർദേശിച്ചു. ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് കർശനനിരീക്ഷണത്തിലൂടെ ഐഎഇഎക്ക് ഉറപ്പുവരുത്താൻ കഴിയുമെന്നും ഏജൻസി ഡയറക്ടർ റാഫേൽ ഗ്രോസി യുഎൻ രക്ഷാസമിതിയിൽ പറഞ്ഞു.