തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്‍റെ തിരിച്ചുപോക്ക് വൈകും. സാങ്കേതിക തകരാര്‍ പരിഹരിക്കാനാകാത്തതാണ് വൈകാന്‍ കാരണം.

വ്യാഴാഴ്ച ബ്രിട്ടനില്‍ നിന്നുളള എന്‍ജിനിയര്‍മാരുടെ വിദഗ്ധ സംഘം വിമാനം പരിശോധിച്ചെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. ലോകത്തിലെ ഏറ്റവും കുടുതല്‍ വിലപ്പിടിപ്പുള്ള യുദ്ധവിമാനമാണ് തിരുവനന്തപുരം ആഭ്യന്തര ടെര്‍മിനലില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്.

ബ്രിട്ടീഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍ നിന്നു സമുദ്ര പരിശീലനത്തിടെ പറന്നുയര്‍ന്ന എഫ് 35 ബി എന്ന യുദ്ധവിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്.