ഒട്ടാവ: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിന് പിന്തുണയുമായി ജി 7 രാഷ്ട്രങ്ങള്‍. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ പ്രമേയം അംഗീകരിച്ചു. മേഖലയിലെ ഭീകരതയ്ക്കും അസ്ഥിരതയ്ക്കും പ്രധാന കാരണം ഇറാനാണെന്നും പ്രമേയത്തില്‍ പറയുന്നു.

മധ്യപൂര്‍വേഷ്യയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്‍റെ നീക്കത്തെ പിന്തുണയ്ക്കുന്നതെന്നും ജി-7 പ്രസ്താവനയില്‍ വ്യക്തമാക്കി.

സാധാരണ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണം. ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാനുള്ള അവകാശമില്ലെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു. എത്രയും വേഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇറാന്‍ തയാറാകണമെന്നും ജി-7 രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു.

ഇറാന് അനൂകൂലമായി യാതൊന്നും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ് വന്നിട്ടില്ലെന്നാണ് വിവരം. ആണവായുധം നിര്‍മിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്ന ഇറാന്‍റെ നിലപാട് ജി 7 രാഷ്ട്രങ്ങള്‍ അടക്കം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.