നാവികസേനാ കേന്ദ്രത്തിൽ മിസൈൽ ആക്രമണം; ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ
Sunday, June 15, 2025 5:41 AM IST
ടെഹ്റാൻ: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ഇറാൻ നാവികസേനയുടെ പ്രധാന കേന്ദ്രമായ ബന്ദർ അബ്ബാസിൽ മിസൈൽ ആക്രമണമുണ്ടായി. മണിക്കൂറുകൾക്കുള്ളിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനിലെ എണ്ണപ്പാടവും ഇസ്രായേൽ ആക്രമിച്ചിരുന്നു.
ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീൽഡിലൊന്നാണിത്. ഇവിടെ നിരവധിപേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇറാനും പ്രത്യാക്രമണം ശക്തമാക്കി. ഇസ്രയേലില്‍ വിവിധയിടങ്ങളില്‍ മിസൈലുകള്‍ പതിച്ചതായാണ് വിവരം.
നൂറോളം മിസൈലുകള്‍ വിക്ഷേപിച്ചെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായത്. പൗരൻമാരോട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാൻ ഇസ്രയേല്‍ നിർദേശം നൽകി.