ലണ്ടൻ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്.

ബ്രിസ്റ്റോളിൽ നടന്ന രണ്ടാം മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. വിൻഡീസ് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം ഒൻപത് പന്ത് ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ‌ജോസ് ബട്ട്ലറുടെയും ഹാരി ബ്രൂക്കിന്‍റെയും ടോം ബാന്‍റണിന്‍റെയും ബെൻ ഡക്കറ്റിന്‍റെയും ജേക്കബ് ബേതലിന്‍റെയും വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവിലാണ് വിജയത്തിലെത്തിയത്.

47 റൺസെടുത്ത ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ബ്രൂക്ക് 34 റൺസെടുത്തു. ഡക്കറ്റും ബാന്‍റണും 30 റൺസ് വീതവും ബേതൽ 26 റൺസും സ്കോർ ചെയ്തു. വിൻഡീസിന് വേണ്ടി അൽസാരി ജോസഫ് രണ്ട് വിക്കറ്റും അഖിയേൽ ഹോസെൻ, ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേഡ്, റോസ്റ്റൻ ചേസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീ്ത്തി.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്. ഷായ് ഹോപ്, ജോൺസൺ ചാൽസ്, റോവ്മാൻ പവൽ, ജേസൺ ഹോൽഡൽ എന്നിവരുടെ ഗംഭീര ബാറ്റിംഗിന്‍റെ മികവിലാണ് വിൻഡീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.

പരന്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 21 റൺസിന് വിജയിച്ചിരുന്നു. ചൊവ്വാഴ്ചയാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം.