മലപ്പുറം: പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവവുമായി ബന്ധപ്പെട്ട വനംമന്ത്രി എ.കെ.ശീന്ദ്രന്‍റെ പ്രസ്താവനയില്‍ വ്യാപക പ്രതിഷേധം.

മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂര്‍ വഴിക്കടവില്‍ പ്രതിപക്ഷ യുവജന സംഘടനകളുടെ കൂട്ടായ്മയായ യുഡിവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.

മന്ത്രിയുടെ കോലം വഹിച്ചുകൊണ്ടായിരുന്നു പ്രകടനം. മന്ത്രി രാജിവയ്ക്കണമെന്ന് അടക്കമുള്ള മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു.

പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നായിരുന്നു എ.കെ. ശശീന്ദ്രന്‍റെ പരാമർശം. സംഭവം നിലമ്പൂരിൽ അറിയുന്നതിന് മുമ്പ് മലപ്പുറത്ത് പ്രകടനം നടന്നു. ഇപ്പോൾ ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ ആരായിരിക്കും അതിന്‍റെ ഗുണഭോക്താക്കൾ എന്നും വനംമന്ത്രി ചോദിച്ചു.

നിലമ്പുരിലെ ഉപതെരഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി സംഭവം ഉപയോഗപ്പെടുത്തിയതാണെന്ന സംശയമുണ്ടെന്നും ഇതുവരെ തണുത്ത മട്ടിലായ പ്രചാരണത്തെ കൊഴുപ്പിക്കാനുള്ളൊരു സ്റ്റാർട്ടപ് എന്ന രീതിയിൽ ഈ സംഭവം ബോധപൂർവം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമല്ലോ എന്നും മന്ത്രി ചോദിച്ചിരുന്നു.