തൃശൂർ: സേലത്തുവച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടന്‍ ഷൈന്‍ ടോം ചാക്കോ പൂർണ ആരോഗ്യവാനാണെന്ന് മെഡിക്കൽ റിപ്പോർട്ട്. ഷൈനിന്‍റെ തോളിന് താഴെ മൂന്ന് പൊട്ടലും, നട്ടെല്ലിന് ചെറിയ പൊട്ടലുമുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

അപകടത്തിൽ മരിച്ച പിതാവ് പി.സി.ചാക്കോയുടെ സംസ്കാരം കഴിഞ്ഞ ശേഷം ഷൈനിന് ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്തേക്കും. തുടർന്ന് ആറാഴ്ച ഷൈനിന് വിശ്രമം വേണമെന്നും അധികൃതർ പറഞ്ഞു.

ഷൈന്‍റെ അമ്മയു‌ടെ ഇടുപ്പെല്ലിന് പൊട്ടലുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇടുപ്പെല്ലിന്‍റെ സ്ഥാനം മാറിയിട്ടുണ്ട്. തലക്ക് ക്ഷതമുണ്ടെങ്കിലും ആരോഗ്യ സ്ഥിതിയിൽ ആശങ്കക്കിടയില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. ഷൈനിന്‍റെ പരിക്കുകൾ ഗുരതരമല്ലെന്നും എന്നാല്‍ ശസ്ത്രക്രിയ ആവശ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. അച്ഛന്‍ ചാക്കോ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടിലെന്നും അദ്ദേഹം വ്യക്തമാക്കി.