മലപ്പുറം: ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് വെള്ളിയാഴ്ചയും അവധി പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. നേരത്തെ പ്രഖ്യാപിച്ച അവധി റദ്ദാക്കിയത് പ്രതിഷേധാർഹമാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സർക്കാർ ഓഫീസുകള്‍ക്ക് ജൂണ്‍ ആറിന് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പെരുന്നാള്‍ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സർക്കാർ വെള്ളിയാഴ്ചത്തെ അവധി ഇപ്പോള്‍ റദ്ദാക്കിയത് പ്രതിഷേധാർഹമെന്നാണ് ലീഗിന്‍റെ നിലപാട്.

വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച്‌ വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാള്‍ ശനിയാഴ്ച ആയതിനാല്‍ പ്രത്യേക അവധി നല്‍കേണ്ടി വരുന്നുമില്ല. ഈ സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിച്ച പോലെ വെള്ളിയാഴ്ചയും അവധിയായി പ്രഖ്യാപിക്കണമെന്നും പി.എം.എ. സലാം ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചത്തെ ബലിപെരുന്നാൾ അവധി ശനിയാഴ്ചത്തേക്ക് മാറ്റി ഇന്നാണ് സർക്കാർ ഉത്തരവിറക്കിയത്. വെള്ളിയാഴ്ചത്തെ വിദ്യാലയങ്ങളുടെ അവധിയും റദ്ദാക്കിയിട്ടുണ്ട്.