മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മത്സര ചിത്രം തെളിഞ്ഞു. പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോ‌ടെയാണ് അവസാന ലൈനപ്പ് തെളിഞ്ഞത്. നാലുപേർ പത്രിക പിൻവലിച്ചതോടെ പത്തു പേരാണ് മത്സരരംഗത്തുള്ളത്.

പി.വി.അൻവറിന്‍റെ അപരനായി പത്രിക നൽകിയ അൻവർ സാദത്ത് പിന്മാറി. എസ്ഡിപിഐയുടെ ഡമ്മി സ്ഥാനാർഥി മുജീബും രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും പത്രിക പിൻവലിച്ചു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവർ നൽകിയ പത്രിക നേരത്തെ തള്ളിയിരുന്നു.

യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, പി.വി.അൻവർ തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്.