തിരുവനന്തപുരം: രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കൃഷിമന്ത്രി പി.പ്രസാദ്. പൊതുവേ ഉപയോഗിക്കുന്ന ഭാരതമാതാവിന്‍റെ ചിത്രമല്ല രാജ്ഭവന്‍ മെയിന്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരതമാതാവിന്‍റെ ചിത്രമായിരുന്നു അതെന്ന് മന്ത്രി പ്രതികരിച്ചു.

അത് സര്‍ക്കാര്‍ പരിപാടിയില്‍ എങ്ങനെ ഉപയോഗിക്കുമെന്ന് മന്ത്രി ചോദിച്ചു. ചിത്രം മാറ്റാന്‍ രാജ്ഭവൻ തയാറാകാതെ വന്നതോടെ സർക്കാർ പരിപാടിയുടെ വേദി മാറ്റി. സാധാരണ ഉപയോഗിക്കുന്ന ഭാരതമാതാവിന്‍റെ ചിത്രമെങ്കില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തേ രാജഭവനില്‍ ഗുരുമൂര്‍ത്തി പ്രഭാഷണം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. രാജ്ഭവൻ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ വിഭാഗത്തിലുള്ളവരുടെ പ്രസംഗത്തിന് വേദിയാകാന്‍ പാടില്ലാത്തതാണ്. രാജ്ഭവന്‍റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.