കോഴിക്കോട്; താമരശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശന നടപടികൾക്കായി ഇന്ന് പുറത്തിറങ്ങും. നിലവിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഫോമിൽ കഴിയുന്ന വിദ്യാർഥികൾക്ക് പുറത്തിറങ്ങാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു.

രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമയം. ഇതിൽ മൂന്നു വിദ്യാർഥികൾക്ക് അലോട്ട്മെന്‍റ് ലഭിച്ചത് താമരശേരി ഹയർ സെക്കൻഡറി സ്കൂളിലാണ്. പോലീസ് സംരക്ഷണത്തോടെ ആയിരിക്കും കുട്ടികൾ സ്കൂളിലെത്തുക.

വിദ്യാ‍ർഥികൾക്ക് തുടർപഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ജുവനൈൽ ജസ്റ്റീസ് ബോർഡിന്‍റെ ഒബ്‌സർവേഷൻ ഹോം സൂപ്രണ്ടിനാണ് കോടതി നിർദേശം നൽകിയത്. പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അനുമതി തേടി വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഇടപെടൽ.