തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ബി.അശോകിനെ തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷൻ ചെയർമാനാക്കി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്‍റേതാണ് നടപടി.

സര്‍ക്കാര്‍ നിയമനത്തിനെതിരെ ബി.അശോക് നൽകിയ ഹർജിയിലാണ് ട്രൈബ്യൂണലിന്‍റെ ഇടപെടൽ. കേഡർ മാറ്റി നിയമിക്കുമ്പോൾ ഉദ്യോഗസ്ഥന്‍റെ സമ്മതപത്രം വേണമെന്ന മാനദണ്ഡം സർക്കാർ പാലിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം.

കൃഷിവകുപ്പിന്‍റെ ചുമതലയിലിരിക്കെ ആയിരുന്നു ബി അശോകനെ മാറ്റി നിയമിച്ചത്. സർക്കാർ നടപടി നേരത്തെ ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു.

സ്ഥലംമാറ്റം പ്രാബല്യത്തിലായെന്നും അശോകിന് പകരം ടിങ്കു ബിസ്വാളിന് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധികചുമതല നൽകിയെന്നും സർക്കാർ അറിയിച്ചെങ്കിലും ട്രൈബ്യൂണൽ അംഗീകരിച്ചിരുന്നില്ല. സർക്കാർ നടപടി 1954ലെ അഖിലേന്ത്യാ സർ‌വീസ് ചട്ടങ്ങളുടെയും ഐഎ.എസുകാരുടെ ഡെപ്യൂട്ടേഷൻ മാർഗനിർദ്ദേശങ്ങളുടെയും ലംഘനമാണെന്നായിരുന്നു അശോകിന്‍റെ വാദം