തിരുവനന്തപുരം: പി.വി. അൻവറിന്‍റെ മുന്നിൽ യുഡിഎഫ് വാതിൽ അടച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തീരുമാനത്തിന് ഡെഡ് ലൈൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നിലന്പൂരിൽ എൽഡിഎഫ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ കാരണം പാലക്കാട് നൽകിയ പാഠമാണ്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

നിലന്പൂരിൽ ജനകീയ വിചാരണയുണ്ടാകും. നിലമ്പൂരിൽ അതിശക്തമായ ജനവികാരം സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഫിലക്കുമെന്ന് സണ്ണി പറഞ്ഞു.

യുഡിഎഫിന് എപ്പോഴും ഗുണകരമായ വാർത്തകൾ തന്നെയാണ്. നിലമ്പൂരിൽ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയപ്പോൾ തന്നെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള വിചാരണയാണ് നടക്കുക.

ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പോരാട്ടമാണ്. ജനകീയ വിധി തങ്ങൾ സമ്പാദിക്കുമെന്നും ഇതിന് വേണ്ടി ജനങ്ങളെ സമീപിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിനെതിരെ വിധി ഉണ്ടാകുമെന്ന് യുഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.