മലപ്പുറം: പി.വി.അൻവറിന്‍റെ ഭീഷണിക്കുവഴങ്ങി തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ ഉൾപ്പെടുത്തേണ്ടന്ന് കോൺഗ്രസ് നേതൃത്വം. നിലമ്പൂരില്‍ നിലപാട് വ്യക്തമാക്കേണ്ടത് അന്‍വറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

യുഡിഎഫുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് അന്‍വറാണ്. ഈ തെരഞ്ഞെടുപ്പിൽ സഹകരിക്കുന്ന കാര്യത്തില്‍ അൻവറിന്‍റെ നിലപാട് നോക്കി യുഡിഎഫും തീരുമാനമെടുക്കുമെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് നേതൃയോഗത്തിനു ശേഷമാണ് വി.ഡി.സതീശന്‍ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പുമായും ആര്യാടൻ ഷൗക്കത്തിന്‍റെ പ്രചാരണവുമായും അൻവർ സഹകരിച്ചാൽ തീർച്ചയായും തങ്ങൾ ഒരുമിച്ചു പോകുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

യുഡിഎഫ് പ്രവേശനം വൈകിപ്പിക്കുന്നതില്‍ കടുത്ത അതൃപ്തിയിലാണ് അൻവർ. അതേസമയം തൃണമൂൽ ദേശീയ നേതൃത്വവുമായി അൻവർ ബന്ധപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.