മലപ്പുറം: നിർമാണം നടക്കുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞു വീണതിൽ പ്രതിഷേധവുമായി നാട്ടുകാർ. അപകടത്തിൽ സർവീസ് റോഡും ദേശീയപാതയുടെ ഭിത്തിയും തകർന്നു. റോഡിൽ‌ വിള്ളലുണ്ടായ കാര്യം നേരത്തെ അധികൃതരെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

റോഡ് ഇടിഞ്ഞതിനെ തുടർന്ന് ദേശീയപാത നിർമാണത്തിന് ഉപയോഗിച്ച മണ്ണുമാന്തി യന്ത്രവും അപകടത്തിൽപ്പെട്ടു. അപകടമുണ്ടായി മണിക്കൂറുകളായിട്ടും ദേശീയപാത അധികൃതർ സംഭവസ്ഥലത്ത് എത്താത്തത് വൻ പ്രതിഷേധത്തിനിടയാക്കി. നിർമാണത്തിലെ പാളിച്ച നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് അബ്ദുൽ ഹമീദ് എംഎൽഎ പറഞ്ഞു.

കോഴിക്കോട് - തൃശൂര്‍ ദേശീയപാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനുമിടയിൽ തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ മൂന്നു കാറുകൾക്ക് നാശനഷ്ടം സംഭവിച്ചു. അപകടത്തെ തുടർന്ന് വാഹനങ്ങള്‍ വി.കെ പടിയില്‍ നിന്നും മമ്പുറം കക്കാട് വഴിയാണ് കടത്തിവിടുന്നത്.