കോഴിക്കോട്: മെഡിക്കല്‍ കോളജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിര്‍ദേശം നല്‍കി. രോഗികളെ ബീച്ച് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കുമാണ് മാറ്റുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിനോടു ചേർന്നുള്ള യുപിഎസ് റൂമിലാണ് പുകയുയർന്നത്. പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനായി ഒഴിപ്പിച്ചു.

200 ൽ അധികം രോഗികളെയാണ് ഒഴിപ്പിച്ചത്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങളടക്കം പുറത്തേക്ക് മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. പുകയുയരാനുണ്ടായ കാരണം വ്യക്തമല്ല.