ചെന്നൈ: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. മാത്യു സാമുവേൽ കളരിക്കൽ (77) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. രാജ്യത്തെ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോട്ടയം മാങ്ങാനത്ത് നടക്കും.

1986-ൽ ഇന്ത്യയിലെ ആദ്യത്തെ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഡോ. സാമുവേലായിരുന്നു. കോട്ടയം ജില്ലയിലെ മാങ്ങാനം സ്വദേശിയാണ്. 1974-ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം പാസായി.

തന്‍റെ ആതുര ശുശ്രൂഷ കാലയളവിൽ 25,000 - ലേറെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. രാജ്യത്തെ പ്രശസ്തമായ നിരവധി ആശുപത്രികളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2000-ത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷൻ മൊഴി രേഖപ്പെടുത്തിയ ഡോക്ടർമാരിൽ ഒരാളാണ് ഇദ്ദേഹം.